സ്നേഹവും പരസ്പര ബഹുമാനവുമാണ് ലോകത്ത് സന്തോഷം നിലനിര്‍ത്താനുള്ള പ്രധാന
ഘടകങ്ങള്‍. രാഷ്ട്രഹ്ന- മത-ജാതി നിറഭേദങ്ങള്‍ക്ക് ഈശ്വരന്റെ മുന്നില്‍ യാതൊരു
സ്ഥാനവുമില്ല. എന്നാല്‍, ലോകമെബാടും വെറുപ്പും വിദ്വേഷവും സംഘര്‍ഷവും
രക്തച്ചൊരിച്ചിലുമാണ്. ലോകസമാധാനം ഹനിക്കപ്പെടുന്നതിനുള്ള കാരണം അന്വേഷിച്ചു
ചെല്ലുമ്പോള്‍ ചെന്നെത്തുന്നത് മൃഗീയചിന്തകള്‍ക്ക് കീഴടങ്ങി നില്ക്കുന്ന
ഭരണകര്‍ത്താക്കളിലും പലമതസാരവും ഏകം എന്ന് മനസ്സിലാക്കാത്ത മതവിദ്വേഷികളിലുമാണ്.
സര്‍ക്കാര്‍ വേണ്ടത്ര ചിന്തയില്ലാതെ ക്രൂരമായി തന്നിഷ്ടമനുസരിച്ച ഭരണം
നടത്തുമ്പോള്‍ അതിനെ മൃഗീയഭരണം എന്ന് പറയാം. രാഷ്ട്രത്തിന്റെ പുരോഗതിയും ക്ഷേമവും
എന്ന അനിവാര്യത മുന്നില്‍ കണ്ടുകൊണ്ട് സമാധാനപരമായ ഭരണം കാഴ്ച വയ്ക്കുന്നതിനു പകരം
മതസാഹോദര്യം തകര്‍ക്കാനും രാഷ്ട്രങ്ങള്‍ തമ്മില്‍ പൊരുതാനുമുള്ള സാഹചര്യം
സൃഷ്ടിക്കുന്നു. അതിന് ഭരണകര്‍ത്താക്കള്‍ പ്രധാനമായും ഉപയോഗിക്കുന്നത്
ശാസ്ര്തത്തിന്റെ നേട്ടത്തെയാണ്. പ്രപഞ്ചരഹസ്യത്തിന്റെ അജ്ഞാത കോണുകളിലേക്ക്
വെളിച്ചം വീശിക്കൊണ്ട് അറിവിന്റെ വിഹായസ്സിലേക്ക് നമ്മേ ഉയര്‍ത്തിയവരാണ്
ശാസ്ര്തജ്ഞന്മാര്‍. ശാസ്ര്തജ്ഞന്മാര്‍ പകര്‍ന്നു തന്ന അറിവ് ലോകത്തിന്
പ്രയോജനകരമാക്കിത്തീര്ക്കുന്നതിനു പകരം ഭരണകര്‍ത്താക്കളുടെ മൃഗീയചിന്തകള്‍ മൂലം
ലോകനാശത്തിനുള്ള മാരകായുധങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കപ്പെടുന്നു. ഐസ്റ്റന്റെ
ഇ=എംസിസ്ക്വയേര്ഡ് എന്ന കണ്ടെത്തലും മറ്റും ലോക പുരോഗതിക്ക് എങ്ങനെ
പ്രയോജനപ്പെടുത്താം എന്ന് ശാസ്ര്തജ്ഞന്മാരില് നിന്നു തന്നെ നിര്‍ദ്ദേശങ്ങള്‍
സ്വികരിച്ച് കണ്ടുപിടുത്തങ്ങള്‍ പ്രായോഗികമാക്കുന്ന ഭരണകര്‍ത്താക്കളാണ് ലോകനന്മ
ആഗ്രഹിക്കുന്നവര്‍. ദ്രോഹബുദ്ധികളായ രാഷ്ട്രീയക്കാര്‍ മാത്രമല്ല, കൊല്ലിനും
കൊലക്കും കൊള്ളി വയ്പിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പിന്നിലുള്ള രാഷ്ടീയ സാമൂഹിക
സാമൂദായിക ചരുടുവലികള്ക്ക് കൂട്ടു നില്ക്കുന്ന മനുഷ്യനും ഈ ലോകത്തിന് സംഭവിച്ച മാരകദുരിതമാണ്. മൃഗീയചിന്തകള്‍ക്ക് വിധേയരാകുന്ന ഇന്നത്തെ മനുഷ്യന്
ജീവിതമൂല്യങ്ങളെല്ലാം നഷ്ടപ്പെട്ടതുകൊണ്ടല്ലേ അവന്റെ ജീവിതത്തിന് നിന്ന് സത്യവും
നീതിയും സ്നേഹവും കാരുണ്യവും എല്ലാം ചോര്‍ന്നു പോയിരിക്കുന്നത്.
ലോകത്തിലെ
ഏറ്റവും മികച്ച ജനാധിപത്യ രാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാരതത്തില്‍ നടന്ന
അണുപരീക്ഷണം പല തരത്തിലാണ് വിലയിരുത്തപ്പെടുന്നത്. അണുപരീക്ഷണത്തിനു ശേഷം മറ്റു
രാഷ്ട്രങ്ങള്‍ പഴയ മതിപ്പോടെ ഭാരതത്തെ വീക്ഷിക്കുന്നുണ്ടോ? ഇപ്പോഴാണെങ്കില്‍ ഒരു
ഹിന്ദു പാര്‍ട്ടി അധികാരം കായ്യാളിയിരിക്കുന്നതു കൊണ്ട് ഇന്‍ഡ്യ
ഹിന്ദുവല്ക്കരിക്കപ്പെടുമോ എന്ന ആശങ്കയും സംശയവും ഇന്‍ഡ്യയിലെ
മതേതരത്വവാദികള്ക്ക് മാത്രമല്ല വിദേശീയര്ക്കുമുണ്ട്. എങ്കിലും തങ്ങള്‍ക്ക്
ലാഭകരമായ വ്യവസായ ബന്ധങ്ങള്‍ നിലനില്ക്കുന്നതു കൊണ്ട് അനുകൂലമായ നിലപാട് ചില
രാജ്യങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടായിരിക്കാം. വിവിധ രാഷ്ട്രങ്ങങ്ങളുടെ ശത്രുത
സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുക എന്നത് അവര്‍ക്കു നിഗൂഢവും അജ്ഞാതവുമാണ്.
എന്നാല്‍ അണുപരീക്ഷണം നടത്തിയവര്‍ക്ക് അതിന്റെ പ്രത്യാഖ്യാതം വ്യക്തമായിരുന്നില്ലേ?
ഇതു മൂലം ഉണ്ടായേക്കാവുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതികൂല സാഹചര്യങ്ങളെ
പറ്റിയും രാഷ്ട്രത്തിന്റേയും സമൂഹത്തിന്റേയും വിവിധ മണ്ഡലങ്ങളിലുള്ള പുരോഗതിയെ അതു
ബാധിക്കുമെന്നതിനെ പറ്റിയും അവര്‍ അജ്ഞാതരായിരുന്നു എന്ന് ചിന്തിക്കാന്‍ ന്യായം
കാണുന്നില്ല. ഇതിന്റെയൊക്കെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്നത് സമാധാനപ്രിയരായ
ജനങ്ങളാണ്.
ധര്മ്മശാസ്ര്തങ്ങളും വേദഗ്രന്ഥങ്ങളും സമ്മാനിച്ച് അവയിലൂടെ
ലോകക്ഷേമത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ആചാര്യന്മാരുടെ നാടാണ്
ഭാരതം. ലൗകികതയുടെ വിശാല വിഹായസ്സിലേക്ക് പറന്നുയുരാതെ ആദ്ധ്യാത്മികതയുടെ
ആഴത്തിലേക്കിറങ്ങില്ലെന്ന് ആത്മസുഖം നേടാന്‍ പ്രേരിപ്പിക്കുന്ന ധര്‍മ്മശാസ്ര്തം
അണുസ്ഫോടനത്തിന്റെ പുക പിടിച്ച് മങ്ങുന്നു. ചിന്തിക്കുകയും അതിനനുസൃമായി ജീവിതം
നയിക്കുകയും ചെയ്യുന്നവരാണ് മനുഷ്യര്‍. ഈ സവിശേഷതയാണ് മൃഗലോകത്തില്‍ നിന്ന്
മനുഷ്യലോകത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്. പക്ഷെ, മനുഷ്യനില്‍
അന്തര്‍ലീനമായിക്കിടക്കുന്ന മൃഗീയവികാരങ്ങള് ചിലപ്പോള്‍ നിയന്ത്രാണാതീതമാകും.
ഭരണകര്‍ത്താക്കളുടെ ചിന്താമണ്ഡലത്തില്‍ അമര്‍ന്നു കിടന്ന മൃഗീയവികാരം
അണപൊട്ടിയൊഴുകിയതാണ് അണുസ്ഫോടനത്തിലൂടെ ലോകം ദര്ശിച്ചത്്. എന്നാല്‍,
അണുസ്ഫോടനത്തില്‍ ഭരണകൂടം അഭിമാനം കൊള്ളുന്നുണ്ടാകും. അയല്‍ രാജ്യത്തെ അണുബോബിട്ടു
നാമാവശേഷമാക്കുമെന്ന് ഭരണകുടം ചിന്തിക്കുന്നുമുണ്ടാകും. മൃഗീയമായ ചിന്ത. ഓം ശാന്തിഃ
ശാന്തിഃ ശാന്തിഃ എന്ന മന്ത്രം പ്രധാന പ്രാര്‍ത്ഥനയായി കരുതുന്ന ഭാരതീയര്‍ അണുബോംബ്
പൊട്ടിക്കാന്‍ തായ്യാറായി നില്ക്കുന്നു. എല്ലാത്തിനേയും ഉള്‍ക്കൊള്ളാനുള്ള
കഴിവിലാണ് ഭാരതീയ സംസ്കാരത്തിന്റെ മഹത്വമിരിക്കുന്നത്. ഗംഗ ഉത്ഭവസ്ഥാനത്ത്
പവിത്രമായിരുന്നു, അതില്‍ മാലിന്യങ്ങള്‍ പ്രവാഹത്തിനിടയല് അലിഞ്ഞു ചേര്‍ന്നതാണ്.
അതുപോലെ മൃഗീയചിന്തകളെ ഊട്ടി വളര്‍ത്തി വേദോപനിഷത്തുക്കളുടെ പ്രയോക്താക്കള്‍ അവ
ദുര്‍വ്യാഖ്യാനം ചെയ്ത് ഭാരതീയ സംസ്കാരത്തിന്റെ മഹത്വത്തെ പരിമിതപ്പെടുത്തുകയുംന്ആ
സംസ്കാരത്തിന്റെ തേജോമയമായ മുഖത്ത് നിഴല്‍ വിരിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതീയ
സംസ്കാരത്തിന്റെ നവനീതകമെന്ന നിലയില്‍ മാനവരാശിക്ക് ലഭില്ലിട്ടുള്ള അദൈ്വത
ദര്‍ശനത്തിനനുരൂപമായ ചിന്തയില്‍ ഒതുങ്ങി നില്‍ക്കുന്നതാണ് ഉചിതം.
പാശ്ചാത്യ
മിഷനറിമാരുടെ മതപ്രചാരണ സ്വഭാവത്തെ അടിസ്ഥാനമാക്കി, പൗരസ്ത്യ രാജ്യങ്ങള്‍ക്ക് മതം
വേണ്ടുവോളമുണ്ട്, അവര്‍ക്ക് വേണ്ടത് മതമല്ല അവരുടെ വരളുന്ന തൊണ്ടക്ക്
ആഹാര പാനിയങ്ങളാണെന്ന് പാശ്ചാത്യ സംസ്കാരത്തെ നിഷ്ക്കരുണം വിമര്‍ശിച്ചിട്ടുള്ള
സ്വാമി വിവേകാനന്ദന് മദര്‍ തെരെസ്സയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം
വഹിക്കാന്‍ ജീവില്ലിരുന്നെങ്കില് ഒരു തിരുത്തലിന് തയ്യാറാകുമായിരുന്നു.
കല്‍ക്കട്ടയിലെ തെരുവില്‍ വിശപ്പുകൊണ്ട് തലകറങ്ങി വീണ നിരവധി പേര്‍ക്ക്
ജാതിമതഭേദമന്യേ പരിചരണം നല്കിയ മദര്‍ തെരെസ്സ വേറിട്ടു നിന്ന ഒരു
വ്യക്തിത്വമായിരുന്നു. മഹത്തവും സമ്പന്നവുമായ ക്രിസ്തീയപ്രചാരണ സഭകള്‍ക്ക്
ഇന്‍ഡ്യക്കു വേണ്ടി ചെയ്യാന്‍ സാധിക്കുന്ന യഥാര്‍ത്ഥമായ സേവനം മനുഷ്യകാരുണ്യപരമായ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്ന ഗാന്ധിജിയുടെ വാക്കുകള്‍ മദര്‍ തെരെസ്സ
അന്വര്‍ത്ഥമാക്കി.
വിവേകാനന്ദസ്വാമിയുടെ പ്രസ്ഥാവനയില്‍ ഭരണകക്ഷികള്‍
ശ്രദ്ധിക്കേണ്ടതായ ഭാരതത്തിന്റെ ശോചനീയമായ സമ്പത് വ്യവസ്ഥിതി
പ്രകടമാകുന്നുണ്ടെങ്കിലും ഭരണകര്‍ത്താക്കള്‍ അതിന് അത്രക്കൊന്നും പ്രാധാന്യം
നല്‍കുന്നില്ല. അണുപരീക്ഷണത്തിനു വേണ്ടി ധൂര്‍ത്തടിക്കുന്ന പണം ആയിരങ്ങളുടെ തൊണ്ട
നനക്കാനുതകുന്ന ഏതെങ്കിലും പദ്ധതികള്‍ക്ക് വേണ്ടി ചിലവഴിച്ചിരുന്നെങ്കില്‍ അത്
ജീവകാരുണ്യ പ്രവര്‍ത്തനമായി ലോകം വീക്ഷിച്ചേനെ. ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് പരിഹാരം
കാണാനോ സാധാരണക്കാരന്റെ പ്രാഥമികമായ ആവശ്യങ്ങള്‍ നിര്വേറ്റാനോ സാധിക്കാതെ കണ്ണു
മിഴില്ലു നില്‍ക്കുമ്പോഴാണ് അണുസ്ഫോടനം നടത്തിയും അണ്വായുധങ്ങള്‍ നിര്‍മ്മിച്ചും
ശക്തി തെളിയിക്കാന്‍ ശ്രമിക്കുന്നത്. ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍
അണുസ്ഫോടനമല്ല മറ്റൊരു സി. വി. രാമനേയോ രബീന്ദ്രനാഥ ടഗോറിനേയോ ആണ് ആവശ്യം.
ആദ്ധ്യാത്മിക സംസ്കാരത്തില്‍ നിന്നും സമസൃഷ്ട സ്നേഹത്തില്‍ നിന്നും
ലഭ്യമാകേണ്ട ധാര്‍മ്മിക മൂല്യങ്ങളുടെ സ്ഥാനത്ത് "പല്ക്കടല്ത്തിര തള്ളിയേറി
വരുന്നതു പോലെ'' മൃഗീയചിന്തകള്‍ കുന്നു കൂടുന്നു. ഒരു വശത്ത് മതേതരരാഷ്ട്രമെന്ന്
ഉല്ഘോഷിക്കും മറു വശത്ത് ഇതര മതസ്തരുടെ ആരാധനാലയങ്ങള്‍ പോളിക്കും, സനാതന ധര്‍മ്മം
ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഉച്ചനീചത്വങ്ങള്‍ വെച്ചു പുലര്‍ത്തും. മൃഗീയവും
ഹിംസാത്മകവുമായ യജ്ഞങ്ങള്‍ ചെയ്യുന്നത് പാവനമായി കരുതുന്നുവര്‍ മറുവശത്ത്
അഹിംസാതത്വം ഉയര്‍ത്തിപ്പിടിക്കുന്നു. ധര്‍മ്മശാസ്ര്തങ്ങള്‍ അനുശാസിക്കുന്നത്
അശാസ്ര്തീയമെന്ന് തോന്നിയാല്‍ അത് തള്ളിക്കളയാന്‍ മടി കാണിക്കരുത്.
മതവിദ്വേഷത്തിന്റേയും യാഥാസ്ഥികത്വത്തിന്റേയും അര്‍ത്ഥശൂന്യതയും അതില്‍
മുറുകെന്പിടില്ലുകൊണ്ട് ജീവിക്കുന്നവരുടെ സങ്കുചിതത്വ മനോഭാവവുമാണ് ഇവിടെ
പ്രകടമാകുന്നത്. മതസ്ഥാപകരായ ജഗത്ഗുരുക്കന്മാര്‍, ഒരേ സത്യത്തിന്റെ വ്യത്യസ്ത
തരത്തിലുള്ള വക്താക്കളാണ് തങ്ങള്‍ എന്ന് പരസ്പരം അംഗീകരിക്കുമ്പോള്‍ അനുയായികളായ
മതവിശ്വാസികള്‍ മതങ്ങളുടെ പേരില്‍ കലാപങ്ങളുണ്ടാക്കി പരസ്പരം വെട്ടി മരിക്കുന്നു.
അങ്ങനെയുള്ള കലാപത്തിന് കടിഞ്ഞാണിടാന്‍ ഭരണകര്‍ത്താക്കള്‍ ബാധ്യസ്ഥരാണ്. എന്നാല്‍
അവരുടെ ശ്രദ്ധ അണുപരീക്ഷണത്തിനും മാരകായുധങ്ങളുടെ ശേഖരം
വര്‍ദ്ധിപ്പിക്കുന്നതിനുമാണ്. ഇവിടെ എന്തിനാണ് വിജയം? സനാതനധര്‍മ്മത്തില്‍ ഊന്നി
നിന്നു കൊണ്ട് സംസ്കാര സമ്പന്നതയുടെ പടവുകള്‍ ചവിട്ടിക്കയറാന്‍ ആഹ്വാനം ചെയ്യുന്ന
ആചാര്യന്മരുടെ അമൃത വാണികള്ക്കോ, അതോ ഭരണകര്‍ത്താക്കളുടേയും മതവിദ്വേഷികളുടേയും
മൃഗീയസ്വഭാവത്തിനോ? മനുഷ്യത്വത്തെ പരിപൂര്ണ്ണമാക്കിത്തിര്ക്കുന്ന
ധര്മ്മവിശേഷത്തെ സംസ്കാരം എന്നു പറയാം. ഈ സംസ്കാരത്തിന്റെ അസ്ഥിവാരത്തില്‍ ചവിട്ടി
നിന്നു കൊണ്ട് ഭാരതത്തിലെ ഋഷിമാര്‍ ലോകസാഹോദര്യത്തിന്റെ തിരിനാളം
കൊളുത്തിയുട്ടുള്ളവരാണ്. അവരുടെ ശിഷ്യഗണങ്ങള്‍ അത് ആളിക്കത്തിച്ച്
പ്രകാശമാനമാക്കിയിട്ടുണ്ട്. ഗുരുക്കന്മാരുടെ ഏകലോക ദര്‍ശനത്തില്‍ ഉത്തേജിതരായി
ലോകസമാധാനം ഏകലോകസര്ക്കാരിന്റെ സ്ഥാപനത്തിലൂടെയെ സാധിക്കുകയുള്ളു എന്ന് കണ്ട്
അതിനുള്ള മാര്‍ഗ്ഗരേഖ നല്‍കിയിട്ടുള്ള ഗുരുക്കന്മാരുണ്ട്. ഭാരതീയരെന്നു നാം
അഭിമാനിക്കുമ്പോള്‍ ആ ഗുരു പരമ്പരയോടുള്ള കര്‍ത്തവ്യം വിസ്മരിച്ചു കൂട. അവര്‍
കൊളുത്തി വെല്ല സൗഹൃദത്തിന്റെ തിരിനാളം ഊതിക്കെടുത്താതെ കൂടുതല്‍
പ്രഭാമയമാക്കിത്തീര്ക്കേണ്ടത് ഓരോ ഭാരതീയന്റേയും കടമയാണ്. ഭാരതത്തിന്റെ
ആദ്ധ്യാത്മിക പാശ്ചാത്തലത്തിനും സംസ്കാരത്തിനും മങ്ങലേല്പ്പിക്കാനല്ലാതെ
അണുപരീക്ഷണം കൊണ്ടും മതവിദ്വേഷം കൊണ്ടും എന്താണ് നേടുന്നത്.
സ്വയരക്ഷക്കു
വേണ്ടിയാണ് അണുപരീക്ഷണം നടത്തുന്നതെന്നും അണ്വായുധങ്ങള്‍
നിര്‍മ്മിക്കുന്നതെന്നുമുള്ള മുദ്രവാക്യത്തില്‍ മാറ്റൊലിക്കൊള്ളുന്നത്
പരദ്രോഹത്തിനും സമീപത്തുള്ള രാജ്യത്തെ ഭീഷിണിപ്പെടുത്താനുള്ള തീവൃമായ
ആഗ്രഹത്തിന്റെ അലകളാണ്. ശത്രുത വെല്ലു പുലര്‍ത്താനല്ല പരസ്പരം സ്നേഹിക്കാനാണ്
ആചാര്യന്മാര് പഠിപ്പില്ലിട്ടുള്ളത്.
എല്ലാജീവജാലങ്ങളോടുമുള്ള
സന്മനോഭാവമാണ് സ്നേഹം. തന്റെ കാര്യത്തില്‍ എങ്ങനെയാണോ അതുപോലെ തന്നെയായിരിക്കണം
പ്രപഞ്ചത്തിന്റെ കാര്യത്തിലും എന്നാണ് ഋഷിമാര്‍ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ
മതങ്ങളും അനുശാസിക്കുന്നത് സ്നേഹം തന്നെയാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള
സ്നേഹവും മനുഷ്യന് ദൈവത്തോടുള്ള സ്നേഹവും ബന്ധപ്പെട്ടു കിടക്കുന്നതിന്റെ
അടിസ്ഥാനത്തിലാണ് "എപ്രകാരമാണോ എന്റെ പിതാവായ ദൈവം എന്നെ സ്നേഹിക്കുന്നത് അതു പോലെ
ഞാന്‍ നിങ്ങളേയും സ്നേഹിക്കുന്നു. അപ്രകാരം തന്നെ നിങ്ങള്‍ മറ്റുള്ളവരേയും
സ്നേഹിക്കുവിന്‍'' എന്ന് യേശു ദേവന് പറഞ്ഞത്. ഇല്ലാം മതം സ്നേഹത്തെ
സാഹോദര്യമെന്ന് ഉല്ഘോഷിക്കുന്നു. പരസ്പരം സ്നേഹിക്കാനേ കഴിയൂ എന്ന്്,
സര്‍വഭൂതവുമാത്മാവില്‍ ആത്മാവിനെയുമങ്ങനെ,
സര്‍വഭൂതത്തിലും
കാണുന്നവനെന്തുള്ളു നിന്ദ്യമായ്''
#ോ
എന്ന് ഹിന്ദുമതത്തില്‍ പണ്ടേ പറഞ്ഞു
വല്ലിട്ടുണ്ട്.
"അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവിനിയിലാദിമമായൊരാത്മരൂപം,
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം''
എന്ന്
നാരായണഗുരു പറഞ്ഞത് ഈ മതതത്വങ്ങളോട് ചേര്‍ന്നു നില്ക്കുന്നു. മനസ്സില്‍ ഏകത്വബോധം
ഉണര്‍ന്നു വന്നതുകൊണ്ടാണ് ഇത്തരം തത്വവിചാരങ്ങള്‍ ഉടലെടുത്തത്. ഈ തത്വം ഓരോരുത്തരും
പ്രായോഗികമാക്കിയാല്‍ സ്വയരക്ഷക്ക് വേണ്ടി മാരകായുധങ്ങളുടെ ആവശ്യമുണ്ടാവുകയില്ല.
"സ്നേഹിക്കയുണ്ണി നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും'' എന്നാണല്ലൊ കവിവചനം.
മൃഗീയവാസനകള്‍ സ്നേഹത്തില്‍ ആഹൂതി ചെയ്ത് ചിന്താഗതി ശ്രേഷ്ഠവും ദീപ്തവുമാക്കണം.
അപ്പോള്‍ ലോകം സൗഹൃദത്തിന്റെ നന്ദനോദ്യാനമാകും.
Read in PDF
ആഡംബർപൂർണ്ണമായ സമ്മേളനങ്ങൾ നടത്തിയും
ജനം പണം നശിപ്പിക്കുന്നില്ലേ? ആണവ ശക്തി
നമ്മൾ ഉണ്ടാക്കിയില്ലെങ്കിൽ അയൽ രാജ്യം
ആക്രമിക്കുമ്പോൾ എന്ത് ചെയ്യും . അത് ഒരു
മൃഗീയ ചിന്തയാകുമോ? പാക്കിസ്ഥാൻ എന്ന
ഉണ്ണിയെ സ്നേഹിക്കാൻ പോയാൽ ഭാരത
മാതാവിന്റെ ഗതിയെന്താകും ചേട്ടാ . ചേട്ടന്റെ
ലേഖനം പതിവുപോലെ ഗംഭീരം തന്നെ
പരഞ്ഞതുമൊക്കെ കേൾക്കാൻ സുഖമെന്നല്ലതെ
പ്രായോഗിക ജീവിതത്തിൽ അവ പരാജയപ്പെടുന്നു.
ദൈവ വചനങ്ങൾ പൂർണ്ണമല്ലാത്തത് അത് മനുഷ്യൻ പറഞ്ഞതായിരിക്കകൊന്റായിരിക്കും. ശ്രീമാന്മാർ
അന്തപ്പനും മാതുള്ളയും വഴക്ക് കൂടുന്നതും
അത് കൊണ്ടാണു~. ശ്രീ വാസുദേവ് നിങ്ങൾ
എഴുതിയതൊക്കെ നല്ലത് തന്നെ. ദ്രോഹിക്കുന്ന ജനങ്ങളെയൊന്നും സ്നേഹിക്കാൻ കഴിയില്ല. സ്വന്തം മകളെ ബലാല്‍സംഗം ചെയ്ത് കൊച്ചനെ
നിയമം വെറുതെ വിട്ടപ്പോൾ ആ മാതാപിതാക്കൾ
ഉണ്ണി നിന്നെ ഞങ്ങൾ സ്നേഹിക്കുന്നുവെന്നും
പറഞ്ഞു ചെന്നില്ലല്ലോ? ദൈവത്തിന്റെ വചനങ്ങളും അതായത് ദൈവം പറഞ്ഞുവെന്നും
പറഞ്ഞ മനുഷ്യൻ പറഞ്ഞവ ഒരെണ്ണം പോലും
ജീവിതത്തിൽ പ്രായോഗികമാക്കാൻ കഴിയില്ല., കഴിയും മതർ തെരെശയെപോലുള്ളവർക്ക് മാത്രം. അപ്പോൾ പിന്നെ എല്ലാവര്ക്കും സന്യാസം
മതി. കുടുംബം വേണ്ട.
poverty & hunger can be eliminated if we have the will. 'Love your neighbor' is a great moral. Those who are fortunate, if they can help the poor around them we can slowly start the beginning of heaven in this Earth. In fact that is the only heaven we humans can enjoy. Instead of building huge ' house of worship' build some houses for the homeless.
Modern world is complex but we don't have to live like psychopaths. Fear is embodiment of satan. It is not a noun, because no such thing is there in physical form. Satan is a verb, when humans do evil, satan is born. Each and every nation in the world has to put down arms and work towards elimination of poverty and hunger.
so far all the religions of the world are made by Men and they did so to satisfy the male ego. Religions are standing in the way of progress and peace in this world. Glad to see more and more of the young generation is getting liberated from the prisons of religion.
Anthappan and Andrews are atheists. They are proud of being addressed atheist as they profess it. Such people only I called atheists. Personally I try not to call names or attack another person. I question their ideas only. Some take this as personal attack and respond. We all have different understanding about different subjects. Our opinions are based on these understandings. Most believe what they believe is true until proved otherwise. Then some keep blind faiths. I question such blind faiths. Science has not proved that there is no God. Atheists still profess it. I call it blind faith. While science is still continuing with the search, atheists blindly believe so. It is more objective to say ‘I do not know’. Vidhyadharan agree that you do not go beyond what your Hinduism teaches you. Then based on what you heard about Christianity you make statements. I have objection to that. Taking verses from here and there from Bible out of context can mislead you. I believe major religions are from God. But the revelations in them are not the same. Without searching for truth in other religions blindly believing that your religion is the only truth is not objective. Without doing that study, making statements about God and other religion can lead to debate and arguments. A newspaper in Kerala last week published a review of my book. You can refer it at this link https://www.facebook.com/photo.php?fbid=10153317550113176&set=a.10150198406458176.305319.719738175&type=3&theater .The book covers the underlying unity in the worship methods in different religion. They think the book is useful for society. This is another link to a Youtube video about the truth in different religion and atheism. https://www.youtube.com/watch?v=aeoLjKwak8Q