ഘനഗംഭീരവും പ്രചുരപ്രചാരവുമായ ഒരു മാധ്യമപേരോ(മാസ്റ്റ്ഹെഡ്) വലിയ
ഒരു ഉദ്യോഗചിഹ്നമോ (ഡെസിഗ്നേഷന്‍) മാത്രം നിങ്ങളെ ഒരു നല്ല
മാധ്യമപ്രവര്ത്തകന് ആക്കുകയില്ല. അല്ലെങ്കില്‍ ബിരുദമോ ബിരുദാനന്തര
ബിരുദമോ ഗവേഷക തസ്തികയോ, കുലപരമ്പരയോ (പെഡിഗ്രി) ഒന്നും നിങ്ങളെ ഒരു നല്ല
മാധ്യമപ്രവര്ത്തകന് ആക്കുകയില്ല.
ഒരു വ്യക്തിയെ ഒരു നല്ല
മാധ്യമപ്രവര്ത്തകന് ആക്കുന്നത് അദ്ദേഹത്തിന്റെ സാമൂഹ്യബോധവും
സാമൂഹ്യപ്രതിബദ്ധതയും ആണെന്ന് ഞാന്‍ പറയും. ഇവയില്‍ അടിയുറച്ചുള്ള
നിലപാടും ആണ്. ഇത് പത്തുമുതല്‍ വൈകുന്നേരം ആറ് മണിവരെ ക്ലോക്കില്‍ നോക്കി
ഫയല്‍ അഴിച്ചും മടക്കിയും സമയം കളയുന്ന സര്‍ക്കാര്‍ ജോലി അല്ല. ഈ ജോലി
ചെയ്യുവാന്‍ ഒരുതരം ക്രോധാവേശം ആവശ്യം ആണ്. ഇംഗ്ലീഷിലെ ഒരു ചൊല്ല്
കടമെടുത്താല്‍ അടിവയറ്റില്‍ അഗ്നിഇല്ലാത്തവര് ഈ പണിക്ക്
വരരുത്.
അതില്ലാത്തവര്‍ നല്ലനല്ല കമ്പനികളില്‍ ഉദ്യോഗസ്ഥ
ശ്രേഷ്ഠന്മാര് ആയി പോകണം. നല്ല ശമ്പളവും നല്ല ജീവിതസൗകര്യങ്ങളും
കരസ്ഥമാക്കണം. മാധ്യമപ്രവര്‍ത്തനം പണ്ടികശാലയിലെ ഗുമസ്ഥപണി അല്ല.
മാധ്യമപ്രവര്ത്തകന് മഹത്വവല്‍ക്കരിക്കപ്പെട്ട ചുരുക്കെഴുത്തുകാരനോ
ഗുമസ്തനോ അല്ല. ഭാഷാ സ്വാധീനം മാത്രം ഒരു വ്യക്തിയെ ഒരു നല്ല
മാധ്യമപ്രവര്ത്തകന് ആക്കുന്നില്ല.
ഈ ജാനുവരി മുപ്പതിന്
വെളുപ്പിന് 3.50 ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ മൂന്നു
വര്‍ഷത്തിലേറെ രോഗവുമായി മല്ലിട്ട് രമിച്ച എന്റെ സുഹൃത്ത്
റ്റി.എന്‍.ഗോപകുമാര്‍ എന്ന ഗാപന്‍(ഏഷ്യാനെറ്റിലെ സഹപ്രവര്‍ത്തകര്‍ക്ക്
റ്റി.എന്‍.ജി) തികച്ചും വ്യത്യസ്തനായ ആ മാധ്യമപ്രവര്ത്തകന് ആയിരുന്നു.
അദ്ദേഹത്തെക്കുറിച്ച് പരാമര്‍ശിക്കാതെ ഈ പംക്തിയുമായി മുന്നോട്ട് പോവുക വയ്യ.
ദൃശ്യ-അച്ചടി മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവന,
മാധ്യമപ്രവര്ത്തകന് എന്ന രീതിയിലുള്ള സാമൂഹ്യപ്രതിബദ്ധത പിന്നെ
വ്യക്തിബന്ധത്തിലൂടെയുള്ള മാധ്യമ ഉള്‍ക്കാഴ്ച ഇവ വളരെ പ്രധാനവും
പരാമര്‍ശിക്കപ്പെടേണ്ടതും ആണ്. കാരണം ജനകീയനായ ഒരു
മാധ്യമപ്രവര്ത്തകന് ആയിരുന്നു ഗോപന്. ഏഷ്യാനെറ്റ് ന്യൂസിലെ
അദ്ദേഹത്തിന്റെ ഭകണ്ണാടി’ എന്ന ദൃശ്യവാര്ത്താപരമ്പര (ആയിരത്തോളം
എപ്പിസോഡുകള്‍) ഇതിന് ഉദാഹരണം ആണ്.
ഗോപന് എന്റെ സഹപ്രവര്ത്തകന്
ആയിരുന്നു, ഈനാട്- ന്യൂസ് ടൈം ഗ്രൂപ്പില്‍. അതിന് മുന്‍പെ ഞങ്ങള്‍ തമ്മില്‍
അറിയുമായിരുന്നു. പ്രധാനമായിട്ടും ബൈലൈനിലൂടെയും പിന്നെ ഇടയ്ക്കൊക്കെ
ദല്‍ഹി മാതൃഭൂമി ബ്യൂറോയില്‍ നേരിട്ട് കണ്ടു. ഞങ്ങള്‍ കലാകൗമുദി എന്ന
ആഴ്ചപ്പതിപ്പില്‍ 1980-കളുടെ അവസാനത്തിലും 1990- കളുടെ ആരംഭത്തിലും
തുടര്‍ച്ചയായി എഴുതുമായിരുന്നു. ഗോപന് അന്ന് മാതൃഭൂമിയുടെ ദല്‍ഹി
ബ്യൂറോയില്‍ ലേഖകന്‍ ആയിരുന്നു. ഞാന്‍ ഡെറാഡൂണിലും സിലയിലും ഇംഗ്ലീഷ്
ദിനപത്രങ്ങളുടെ ലേഖകനും. ഈ ബൈലൈന്‍ സൗഹൃദം ആണ് 1986-ല്‍ ഇരുവരും
ഈനാട്-ന്യൂസ് ടൈമില്‍ ചേര്‍ന്നപ്പോള്‍ പടര്‍ന്ന് പന്തലിച്ചത്. ഞങ്ങള്‍
ഒരുമിച്ചാണ് ഈ മാധ്യമസ്ഥാപനത്തില്‍ ചേരുന്നത്. അദ്ദേഹം ദല്‍ഹിയിലും ഞാന്‍
ഹൈദ്രാബാദിലും. അങ്ങനെയും ബൈലൈന്‍ സൗഹൃദം തുടര്‍ന്ന് 1989 ആയപ്പോഴേയ്ക്കും
എനിക്ക് ഹൈദ്രാബാദും ആന്ധ്രപ്രദേശും മടുത്തു. പത്രത്തിന്റെ ദല്‍ഹി
ബ്യൂറോയില്‍ ഒരു ഒഴിവ് വന്നപ്പോള്‍ ചോദിച്ച് വാങ്ങിയ ഒരു സ്ഥലം മാറ്റവുമായി
ഞാന്‍ ദല്‍ഹിക്ക് വണ്ടി കയറി. കൃഷ്ണഗോദാവരിയുടെയും ഡക്കാണ്
സമതലത്തിന്റെയും സ്ഥലകാലങ്ങളില്‍ ഒട്ടേറെ ഓര്‍മ്മകള്‍ക്ക്
വിടപറഞ്ഞിട്ട്. ദല്‍ഹിയില്‍ എനിക്ക് പറയുവാനായി അധികം സുഹൃത്തുക്കള്‍
അന്ന് ഉണ്ടായിരുന്നില്ല. ഉള്ളവരില്‍ പ്രമുഖന് സഹപ്രവര്‍ത്തകനായ ഗോപന്
തന്നെ ആയിരുന്നു. അതിനാല്‍ ഗോപന് എഴുതി: ഞാന്‍ വരുന്നു. താമസിക്കുവാന്‍ സഥലം
വേണം.
അതുപോലെ തന്നെ ഗോപന് എനിക്ക് താമസസ്ഥലവും പറഞ്ഞ് വെച്ചു. ഒരു
ഞായറാഴ്ച ദല്‍ഹിയിലെത്തി. തല്ക്കാലതാമസം ആന്ധ്രഭവനില്‍. ഉച്ചകഴിഞ്ഞ്
റഫിമാര്ക്ഷിലുള്ള ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയിലെ അഞ്ഞൂറ്റിഅഞ്ചാം
നമ്പര്‍ മുറിയിലെ ഈനാട്-ന്യൂസ് ടൈം പത്രാപ്പിസിലെത്തി. ഞായറാഴ്ച ഗോപന്
ഡ്യൂട്ടിയിലാണെന്ന് പറഞ്ഞിരുന്നെങ്കിലും ആള് ഓഫീസില്‍
ഉണ്ടായിരുന്നില്ല. ടെലിപ്രിന്റര്‍ ഓപ്പറേറ്റര്‍ (അന്ന് കമ്പ്യൂട്ടര്‍
ഒന്നും ഇല്ല. ടെലിപ്രിന്ററും ടൈപ്പ് റൈറ്ററും മാത്രമേ ഉള്ളൂ) പറഞ്ഞു ഗോപന് ഒരു
പ്രസ് കോണ്‍ഫ്രന്‍സിന് പോയിരിക്കുകയാണ്. ഉടന്‍ വരും. കാത്തിരിക്കുവാന്
പറഞ്ഞെന്ന് പറഞ്ഞു. ഗോപന് ഉടന്‍ തന്നെ വന്നു. എതിര്‍വശത്തുള്ള മാവലങ്കാര്‍
ഹാളില്‍ മുസ്ലീം പേഴ്സണല്‍ ലോബോഡിന്റെ നേതാവും മുന്‍ ഇന്ത്യന്‍ ഫോറിന്
സര്‍വ്വീസ് അംശവും ആയ ഷാഹ്ബുദ്ദീന്റെ പത്രസമ്മേളനമായിരുന്നു.
ബാബറിമസ്ജിദ് സംബന്ധിച്ച്. ഗോപന് പറഞ്ഞു, ചെറിയ സ്റ്റോറിയാണ് ഇത് കഴിഞ്ഞ്
ഉടന്‍ ഇറങ്ങാം. ഇറങ്ങാമെന്ന് പറഞ്ഞാല്‍ പ്രസ്ക്ലബിലേക്ക് എന്നാണര്‍ത്ഥം.
ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ അടുത്തു തന്നെയാണ് റെയ്സിനമാര്ക്ഷിലുള്ള
പ്രസ് ക്ലബ് ഓഫ് ഇന്ത്യ. അവിടെനിന്നും അധികം ദൂരെയല്ല അശോകറോഡിലുള്ള
ആന്ധ്രഭവനം. പക്ഷെ, രണ്ടിടത്തും ഗോപന് എന്നെ അദ്ദേഹത്തിന്റെ ബുള്ളറ്റ്
മോട്ടോര്‍ സൈക്കിളില്‍ കൊണ്ടാക്കി. ഒരു ചിരകാല സൗഹൃദം ഇവിടെ നിന്നും
ആരംഭിക്കുകയായിരുന്നു.
ന്യൂസ് പേപ്പര്‍ സൊസൈറ്റി ഓഫീസിലെ
ഈനാട്-ന്യൂസ് ടൈം ഓഫീസും പ്രസ് ക്ലബും ഞങ്ങളുടെ പ്രധാന സഹവര്ത്ത
കേന്ദ്രങ്ങള്‍ ആയിരുന്നു. എത്രയെത്ര സ്റ്റോറികള്‍! ആശയവിനിമയങ്ങള്‍!
ഞാന്‍ കോണ്‍ഗ്രസും ഗോപന് ഇടതുപക്ഷപാര്‍ട്ടികളും ആണ് കവര്‍ ചെയ്തിരുന്നത്.
ഗോപന് ഇടതുപക്ഷരാഷ്ട്രീയം നന്നായിട്ടറിയാമായിരുന്നു. അദ്ദേഹത്തിന് ഒരു
ഇടതുപക്ഷ പശ്ചാത്തലം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മയുടെ
ആദ്യഭര്‍ത്താവ് പി.കൃഷ്ണപിള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാത്തിന്റെ
തലതൊട്ടപ്പന് ആയിരുന്നു. ഗോപന്റെ അച്ഛന് ശുചീന്ദ്രം ക്ഷേത്രത്തിലെ പ്രധാന
പൂജാരി ആയിരുന്നു. കൃഷ്ണപിള്ള കണക്ഷനിലൂടെ ഇടതുപക്ഷപാര്ട്ടികളില്
പ്രത്യേകിച്ചും ഗോപന് സി.പി.എമ്മില്‍ നല്ല സോഷ്സസ് ഉണ്ടായിരുന്നു.
കൃഷ്ണപിള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം വിശദമായി കേരളസാഹിത്യ അക്കാദമി,
അവാര്‍ഡ് ലഭിച്ച ശുചീന്ദ്രം രേഖകളില്‍ എഴുതിയിട്ടുണ്ട്.
പ്രസ്ക്ലബ്
ജോലി കഴിഞ്ഞാല്‍ ഞങ്ങളുടെ ഒരു സൗഹൃദകേന്ദ്രം ആയിരുന്നു. ഒട്ടേറെ കൂട്ടുകാരെ
കാണാനാവും. സക്കറിയയും ശശികുമാറും (പഴയ ഏഷ്യാനെറ്റ്) ഒക്കെ ഇവിടെ
ഉണ്ടാകും. ഒരു കാലത്ത് വിജയനും ഗോപനും സക്കറിയയും സ്ഥിരമായി സമ്മേളിച്ച്
മധുപാനം നടത്തിയിരുന്നതും ഇവിടെയാണ്. അങ്ങനെയാണ് ഗോപന് വിജയന്റെ
ധര്‍മ്മപുരാണത്തില്‍ ഇടപെടുന്നതും പ്രധാനകഥാപാത്രത്തിന്റെ പേര്
പ്രജാപതി എന്ന് നാമകരണം ചെയ്തതും. ഇത് വിജയന് ധര്‍മ്മപുരാണത്തിന്റെ
ആമുഖത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ തന്നെയാണ് ഗോപന്
സക്കറിയയുടെ ആര്‍ക്കറിയാം എന്ന കഥയില്‍ ഇടപെട്ടതും.
പ്രസ്ക്ലബ്
ഞങ്ങളുടെ ഒരു വിഹാരകേന്ദ്രം ആയിരുന്നു. ആ നാളുകളില്‍ അതായത് 1990-ന്റെ
ആരംഭത്തില്‍ ഗോപനും സക്കറിയയും ശശികുമാറും ഒരു ടെലിവിഷന്‍
ചാനലിനെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ക്ലബിലെ ബാറില്‍ വെച്ച്
കേള്‍ക്കാമായിരുന്നു. എന്തോ ഒരു പുതിയ പദ്ധതിയാണെന്ന് പിന്നീട് എനിക്ക്
മനസ്സിലായി. പിന്നീട് ഗോപന് എന്നോട് ഇത് പറഞ്ഞു. മലയാളത്തില്‍ ഒരു പുതിയ
ടെലിവിഷന്‍ ചാനല്‍ വരുവാന്‍ പോവുകയാണ്. ശശികുമാറും സക്കറിയയുമാണ്
ഇതിന്റെ പിറകില്‍ പ്രധാനമായും. ഗോപനും ഉണ്ട്. ആ ദിവസം ന്യൂസ് പേപ്പര്‍
സൊസൈറ്റിയുടെ ഓഫീസില്‍ നിന്നും ക്ലബ്ബിലേക്ക് ഗോപന്റെ ബുള്ളറ്റില്‍
പോകുമ്പോള്‍ ക്ലബ്ബ് അടുക്കാറായപ്പോള്‍ ആ തിരിവില്‍ വെച്ച് ഗോപന് എന്നോട്
ചോദിച്ചു. ആം ഐ കട്ട് ഔട്ട് ഫോര്‍ ദിസ് ന്യൂ മീഡിയ? ഞാന്‍ പറഞ്ഞു: ഒരു കൈ
നോക്കുന്നതില്‍ ഒരു തെറ്റുമില്ല.
ഏഷ്യാനെറ്റിന്റെ ആരംഭവും
അതെത്തുടര്‍ന്ന് ശശികുമാറും സക്കറിയയും ഗോപനും മെല്ലെ ദല്‍ഹിയില്‍ നിന്നും
തിരുവനന്തപുരത്തേയ്ക്ക് മാറുന്നതിന്റെയും ദൃക്സാക്ഷിയാണ് ഞാന്‍.
ശശികുമാറും സക്കറിയയും പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഒരു
പ്രസിദ്ധീകരണത്തില്‍ ജോലിയില്‍ ആയിരുന്നു. അപ്പോഴാണ് അവരുടെ ഒരു സുഹൃത്ത്
സിങ്കപ്പൂര്‍ ഗോപകുമാര്‍ കേബിള്‍ ടെലിവിഷന്‍ എന്ന ആശയവുമായി
അവതരിക്കുന്നത്. സിങ്കപ്പൂര്‍ ഗോപകുമാര്‍ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക്
റിവ്യൂ എന്ന പ്രസിദ്ധമായ വാരികയുടെ ലേഖകന്‍ ആയിരുന്നു. അദ്ദേഹം കൂടെക്കൂടെ
ഹോങ്കോങിലും മറ്റും പോകുമായിരുന്നു. അദ്ദേഹം ശശികുമാറിനോടും
സക്കറിയയോടും ഹോങ്കോങിലെ ഏറ്റവും പുതിയ സെന്‍സേഷനായ കേബിള്‍
ടെലിവിഷനെക്കുറിച്ച് ഒരു വിവരണം നല്കി. ശശികുമാറിനും സക്കറിയക്കും
ഗോപനും ഒന്നും ഒരുപിടിയും കിട്ടിയില്ല. അന്ന് അത് ഇന്ത്യില്‍ പ്രചാരമുള്ള ഒരു
കാര്യം ആയിരുന്നില്ല. എന്നാല്‍ ടാജ്മാന്സിങ് ഹോട്ടലില്‍ കേബിള്‍ ടെലിവിഷന്‍
കാണിക്കുന്നുണ്ടായിരുന്നു. അവര്‍ അവിടെ പോയി അത് കണ്ടു. അപ്പോള്‍
സിങ്കപ്പൂര്‍ ഗോപകുമാറിന്റെ സംശയം ആയിരുന്നു ഇത്. നമുക്കു എന്തുകൊണ്ട്
കേബിള്‍ ടെലിവിഷന്‍ കേരളത്തില്‍ തുടങ്ങിക്കൂടാ? കശികുമാര് അദ്ദേഹത്തോട്
ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ പറഞ്ഞു. അദ്ദേഹം റിപ്പോര്‍ട്ട്
തയ്യാറാക്കി. ശശികുമാര്‍ അത് പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യയും ചീഫ് എഡിറ്ററും
ജനറല്‍ മാനേജറും മലയാളിയുമായ ഉണ്ണിക്കൃഷ്ണന് സമര്‍പ്പിച്ചു.
ഉണ്ണികൃഷ്ണന് പുതി പ്രോജക്ടില്‍ തല്പരനായിരുന്നെങ്കിലും ട്രസ്റ്റിന്റെ
ബോര്‍ഡ് ഇതില്‍ അത്ര ആത്മവിശ്വാസം പ്രകടിപ്പിച്ചില്ല. കാരണം, വന്‍ പണം
മുടക്ക് ആവശ്യമാണ്. പാളിപ്പോയാല്‍ പ്രസ് ട്രസ്റ്റ് ഉത്തരം പറയേണ്ടതായി
വരും. പക്ഷെ, വിട്ടുകൊടുക്കുവാന്‍ ശശികുമാറും സക്കറിയയും തയ്യാറായില്ല.
ശശികുമാര്‍ മോസ്കോയില്‍ ബിസിനസ് നടത്തുന്ന റെജിമേനോന്റെ സാമ്പത്തിക
സഹായത്തോടെ അങ്ങനെ ഏഷ്യാനെറ്റ് ഒരു യാഥാര്‍ത്ഥ്യം ആക്കുകയായിരുന്നു.
അങ്ങനെയാണ് ശശികുമാറും സക്കറിയയും ഗോപകുമാറും പതിയെ
തിരുവനന്തപുരത്തേയ്ക്ക് യാത്രയാകുന്നത്. ഗോപന് ഇന്ത്യ റ്റുഡെയുടെ
തിരുവനന്തപുരം ലേഖകനായി ജോലി അപ്പോള്‍ ലഭിച്ചിരുന്നു. സിങ്കപ്പൂര്‍
ഗോപകുമാറിനെക്കുറിച്ച് പിന്നീട് അധികമൊന്നും ഏഷ്യാനെറ്റ് ബന്ധപ്പെട്ട്
കേട്ടിട്ടില്ല. ആള് തിരുവനന്തപുരത്തുണ്ട്.
ഗോപന്റെ കണ്ണാടി
ഏഷ്യാനെറ്റിന്റെ ആരംഭത്തിലേ തന്നെ ഉണ്ടായിരുന്നു. പ്രണയ് റോയിയുടെ ഇന്ത്യ
ദിസ് വീക്ക് (ന്യൂഡെല്‍ഹി റ്റി.വി- ഇപ്പോഴത്തെ എന്‍ഡി.റ്റിവി ദൂരദര്ശന്
സംരംഭം), ശശികുമാറിന്റെ മണിമാറ്റേഴ്സ് (പി.റ്റി.ഐ.-ദൂര്ദര്ശന്
സംരംഭം) പോലെ കണ്ണാടിയും ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ
അഗ്രഗാമിയായിരുന്നു. ഗോപന്റെ കണ്ണാടി അവസാനം വരെ ശബ്ദം ഇല്ലാത്തവന്റെ
ശബ്ദമായി നിലകൊണ്ടു. ആ ഒറ്റ കാരണത്താല്‍ അദ്ദേഹം കേരളത്തിലെയും ഇന്ത്യയിലെ
തന്നെയും ദൃശ്യമാധ്യമചരിത്രത്തില്‍ അനശ്വരനായി
നിലകൊള്ളും.
ഭപത്രാധിപര്’ എന്ന സ്ഥാപനത്തെയും സ്ഥാപനത്തെയും
പത്രവ്യവസായികള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഗോപന് ആ
വംശത്തിലെ അവസാന കണ്ണികളില്‍ ഒന്നായിരുന്നു. ഒരു മാധ്യമസ്ഥാപനത്തിന്റെ
മാധ്യമധര്‍മ്മം നടത്തേണ്ടതും നിശ്ചയിക്കേണ്ടതും പത്രാധിപസമിതി ആണെന്നും
മറിച്ച് മാധ്യമവ്യവസായിയുടെ കച്ചവട-രാഷ്ട്രീയ താല്പര്യങ്ങള്
അല്ലെന്നും അറിയാവുന്ന ഒരു പത്രാധിപര്‍ ആയിരുന്നു ഗോപന്. ഏഷ്യാനെറ്റ്
നടത്തിപ്പോന്നതും ഈ ആദര്‍ശത്തില്‍ അടിയുറച്ചുകൊണ്ട് തന്നെയായിരുന്നു.
ഞാന്‍ അവസാനമായി ഗോപനെകാണുന്നത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍
ആദ്യവാരത്തില്‍ ആണ്. അദ്ദേഹം രോഗിയായിരുന്നു. ചികിത്സയില്‍ ആയിരുന്നു.
ക്ഷീണിതനും ആയിരുന്നു. കണ്ണാടി വീണ്ടും തുടങ്ങിയിരുന്നു. കലാകൗമുദിയിലെ
ഭശംഖുമുഖം’ എന്ന ആഴ്ചാപംക്തിയും വീണ്ടും തുടങ്ങിയിരുന്നു. സംസാരം കഴിഞ്ഞ്
യാത്ര പറഞ്ഞ് ഇറങ്ങുവാന്‍ നേരത്ത് ഗോപന് സീറ്റില്‍ നിന്നും എഴുന്നേറ്റു. എന്റെ
കൂടെ ക്യാബിന്റെ വാതില്‍ വരെ അനുഗമിച്ചു. അദ്ദേഹം പറഞ്ഞു: ഹെദര്‍(ഭാര്യ)
വീട്ടില്‍ ഇല്ല. അല്ലെങ്കില്‍ ഉച്ചഭക്ഷണം വീട്ടില്‍ ആകാമായിരുന്നു. ഞാന്‍
പറഞ്ഞു: ഞാന്‍ സക്കറിയായുടെ കൂടെയാണ് താമസിക്കുന്നത്. ഭക്ഷണം
അവിടെയുണ്ട്. പിരിയുവാന്‍ നേരത്ത് കൈകൊടുക്കുമ്പോള്‍ ഞങ്ങള്‍ കണ്ണില്‍
കണ്ണില്‍ നോക്കി. എന്റെ മനസ്സിലൂടെ അപ്പോള്‍ മിന്നിമറഞ്ഞ ചോദ്യം
ഇതായിരുന്നു. നമ്മള് ഇനിയും കാണുമോ? ഗോപന്റെ മുഖവും ഗൗരവം
നിറഞ്ഞതായിരുന്നു. ഞങ്ങള്‍ അവിടെവെച്ച് പിരിഞ്ഞു. ഇല്ല, ഇനി ഒരിക്കലും
കാണുകയില്ല ഗോപന് നമ്മള്.
ഗോപന് മരിച്ച ദിവസം സിനിമാതാരം മമ്മൂട്ടി
ഏഷ്യാനെറ്റില്‍ പറയുകയുണ്ടായി ഗോപന് മലയാള ദൃശ്യ-മാധ്യമത്തിലെ
ആദ്യത്തെ താരം ആയിരുന്നുവെന്ന്. ശരിയാണത്. ആ നക്ഷത്രം ഇന്ന്
താരാപഥത്തില്‍ ചേര്‍ന്നിരിക്കുന്നു. അന്തിമാഭിവാദ്യങ്ങള്‍ ഗോപന്.