സിനിമാസംവിധായകന് ശ്രീ. പി.റ്റി. കുഞ്ഞുമുഹമ്മദ് എഴുതിയ ഒരുകഥയിലെ
കഥാപാത്രമായ മുഹമ്മദും അദ്ദേഹത്തിന്റെ ദൈവമായ അള്ളാഹുവുംതമ്മില്
നടക്കുന്ന സംവാദമാണ് ചോദ്യപേപ്പറില്‍ താന്‍ വിഷയമാക്കിയതെന്ന്
പ്രൊഫസര്‍ ജോസഫ് വിശദീകരിച്ചെങ്കിലും അജ്ഞരായ മതതീവ്രവാദികള്‍
തങ്ങളുടെ പ്രവാചകനെയാണ് അന്യമതക്കാരന് ആക്ഷേപിച്ചതെന്ന്
തെറ്റിദ്ധരിച്ച് അദ്ദേഹത്തിന്റെനേരെ തിരിയുകയായിരുന്നു. കേരളത്തിലെ
മാധ്യമങ്ങള്‍ എരിതീയില്‍ എണ്ണയൊഴിച്ച് തീവ്രവാദികളുടെ വിദ്വേഷത്തെ
വര്‍ധിപ്പിക്കുകയും ചെയ്തു. ഒരു പാവപ്പെട്ട മനുഷ്യന്റെ ജീവിതംതന്നെ
കീഴ്മേല്‍മറിച്ച സംഭവവികാസങ്ങള്‍ക്ക് ഇടയാക്കിയത് ചിലരുടെ
അജ്ഞതയാണെന്നുള്ളതാണ് സങ്കടകരം. എന്തുകൊണ്ട് മതതീവ്രവാദികള്‍ ശ്രീ.
കുഞ്ഞുമുഹമ്മദിന്റെനേരെ തിരഞ്ഞില്ല എന്നചോദ്യം
അവശേഷിക്കുന്നു.
ഇതിവിടെ പ്രസ്താവിക്കാന്‍ ഇടയായത് പ്രൊഫസര്‍
ജോസഫും ഞാനുംതമ്മില്‍ സാമ്യമുണ്ടെന്ന് തോന്നിയതുകൊണ്ടാണ്. ഞാനെഴുതിയ ഒരു
നര്‍മ്മഭാവന ചിലരുടെ അജ്ഞതയുടെ ഫലമായിട്ടുള്ള രോഷപ്രതികരണത്തിന്
ഇടയാക്കി. ആ കൃതി ഞാന്‍ എഴുതിത്തുടങ്ങിയത് മറ്റൊരു കഥാപാത്രത്തെ
ആധാരമാക്കിയായിരുന്നു. ഏകദേശം പകുതിയോളം എഴുതിയപ്പോളാണ് അന്തപ്പന്
എന്നപേര് അതിന് യോജിക്കുമെന്ന് തോന്നിയത്. സാധാരണമല്ലാത്ത ഒരുപേരാണല്ലോ
അത്, കേള്‍ക്കാനും രസമുണ്ട്. അന്തപ്പനെന്ന ഒരാളെ എനിക്കറിയില്ല. അത്
ഒരാളുടെ തൂലികാനാമമാണെന്നും കരുതുന്നില്ല. ആപേരില്‍ ഒരാള്‍ കമന്റുകള്‍
എഴുതുന്നത് കണ്ടിട്ടുണ്ട്. സരസനെന്നും നാരദനെന്നും മറ്റുമുള്ള
കള്ളപ്പരുകളില് കമന്റുകള്‍ എഴുതുന്നവരില്‍ ഒരാളായിട്ടേ ഞാന്‍ അദ്ദേഹത്തെ
കരുതിയിട്ടുള്ളു. ചിലര്‍ പറഞ്ഞതുപോലെ ബുദ്ധിമാനായ പണ്ഢിതരാജനാണ്
അദ്ദേഹമെന്ന് എഴുതുന്ന കമന്റുകളില്‍നിന്നും എനിക്ക് തോന്നിയിട്ടില്ല. ശ്രീ.
ആന്‍ഡ്രൂസ് എഴിതിയതുപോലെ ഒരു Social critic ആണ് അന്തപ്പനെന്നും
മനസിലാക്കാന്‍ പ്രയാസമുണ്ട്. കമന്റുകള്‍ എഴുതുന്നതും എഴുത്തുകാരെ
വ്യക്തിപരമായിട്ട് ആക്ഷേപിക്കുന്നതുമാണോ സോഷ്യല്‍ ക്രിട്ടിക്കിന്റെ
കടമ?
സ്വന്തമായി അസ്തിത്വം ഇല്ലാത്ത ഒരു പേരുകാരനെ കഥാപാത്രമാക്കാന്
എഴുത്തുകാരനുള്ള അവകാശമാണ് ഞാന്‍ ഉപയോഗിച്ചത്. ശ്രീ. സുധീര്‍ പറഞ്ഞത്
അന്തപ്പനെന്ന പേര് ഉപയോഗിച്ചതുകൊണ്ടാണ് കോലാഹലങ്ങളെല്ലാം
ഉണ്ടായതെന്നാണ്. കോലാഹലങ്ങളെ കാര്യമാക്കിയെടുത്താല് എഴുത്തുകാനെ
ഭീരുവായിട്ടല്ലേ കണക്കാക്കാന്‍ സാധിക്കൂ. ഭീരുവായ എഴുത്തുകാരന്
നിലനില്‍പ്പില്ലെന്ന് ഞാന്‍ പറയാതെതന്നെ സുധീറിന് മനസിലാകുമെന്ന്
വിചാരിക്കുന്നു. കമന്റുകള്‍ ഞാന്‍ കാര്യമാക്കാറില്ല. എന്റെ കൃതികളിലെ
തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന കമന്റുകളാണെങ്കില്‍
വായിക്കാറുണ്ട്, അതിനെ മാനിക്കാറുമുണ്ട്. ഉദാഹരണം വിദ്യാധരന്റെ
കമന്റുകള്‍. വ്യക്തിപമായ ആക്ഷേപങ്ങളെ അത് അര്ഘിക്കുന്ന അവജ്ഞയോടെ
അവഗണിക്കാറാണ് ഉള്ളത്.
കള്ളപ്പേരുകളില്‍ എഴുതുന്നവര്‍
ഭീരുക്കളാണെന്ന് എല്ലാവര്ക്കും അറിയാം; സ്വന്തംപേര് പറയാന്‍
ധൈര്യമില്ലത്തവര്. അവരും രാത്രിയില്‍ ഇരുട്ടത്തുനടന്ന് അയല്ക്കാരന്റെ
മെയില്ബോക്ക്സില് മാലിന്യം കൊണ്ടിടുന്നവനുംതമ്മില് വ്യത്യാസമില്ല.
രോഹിണി മേനോന് എന്നപേരില്‍ എഴുതിയവ്യക്തിയും അതുപോലെയുള്ള ഒരു
ഭീരുവാണ്. അത് ഒരാണാണോ പെണ്ണാണോയെന്ന് സംശയമുണ്ട്. കഴിഞ്ഞപ്രാവശ്യം അവര്‍
എഴുതിയത് രോഹിണി നായര്‍ എന്നപേരിലായിരുന്നു. ഇനി അടുത്തപ്രാവശ്യം രോഹിണി
നമ്പ്യാര്‍ എന്നപേരിലായിരിക്കും എഴുതുന്നത്. ഇതൊക്കെയാണ് ഇവരുടെ
കള്ളത്തരങ്ങള്‍. രോഹിണി സ്ത്രീയാണെങ്കില്‍ ഒരു മാന്യയുവതിയുടെ ശബ്ദമല്ല
അവരുടെ വാക്കുകളില്‍കൂടി കേട്ട്ത്. ( A special note to Rohini. `You asked me
to stop writing and go on a vacation. Sure, I am ready to go, if you come with
me. Please let me know.’ )
ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നവനാണ്. രോഹിണി
ഒരു മാന്യയല്ലെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെ എഴുതാന്‍ ഇടയായത്. അത് ഒരു
പുരുഷനോ നപുംസകമോ ആണെങ്കില്‍ ക്ഷണം ഞാന്‍ പിന്‍വലിക്കുന്നു, കാരണം ഞാന്‍
ഗേയല്ല.
നര്‍മ്മം എഴുതാനും ആസ്വദിക്കാനും എല്ലാവരെക്കൊണ്ടും
സാധിക്കില്ല. അതിന് നര്‍മ്മബോധം (sense of humour) ആവശ്യമാണ്. അന്തപ്പന്
നര്‍മ്മബോധം ഉണ്ടെങ്കില്‍ അദ്ദേഹം കൃതിവായിച്ച് അദ്ദേഹം ആസ്വദിച്ചുകാണുമെന്നാണ്
ഞാന്‍ വിചാരിച്ചത്. അദ്ദേഹത്തിന്റെ രോഷപ്രകടനം എനിക്ക് മനസിലാകും.
പക്ഷേ, ഇപ്പോഴത്തെ പ്രതികരണം വളരെ മോശമായ നിലവാരത്തില്‍ ആയിപ്പോയില്ലെ,
അന്തപ്പാ. Shakespeare ന്റേയും Bernard Shaw യുടേയും കൃതികള്‍ വായിച്ചിട്ടുള്ള
ഒരുവ്യക്തി ഇതുപോലെ പ്രതികരിക്കത്തില്ല. എന്നാല്‍ ദൈവവിശ്വാസികളെല്ലാം
idiots ആണെന്നുള്ള പ്രസ്താവം പിന്‍വലിക്കേണ്ടതാണ്. അത് എന്നെമാത്രമല്ല,
വിശ്വാസികളെ ഒന്നടങ്കം ആക്ഷേപിക്കുന്നതാണ്. പിന്നെ, കഷണ്ടിയുടെ
കാര്യമല്ലേ? അതൊരു ആക്ഷേപമായിട്ട് ഞാന്‍ കണക്കാക്കുന്നില്ല. എന്റെ
അപ്പനപ്പൂപ്പന്മാരായിട്ട് എനിക്ക് തന്നിട്ടുള്ള പൈതൃകമാണത്. അതിനെ
മറച്ചുവെയ്ക്കാതെ അഭിമാനപൂര്‍വ്വം കൊണ്ടുനടക്കുന്നത് അതുകൊണ്ടാണ്.
ഞാനൊരു നല്ലപുള്ളിയാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍
ആധാരണ തിരുത്താന്‍ ആവശ്യപ്പെടുന്നു. മലയാളിയുടെ എല്ലാ ദുഃസ്വഭാവങ്ങളും
എനിക്കുമുണ്ട്. ഇങ്ങോട്ടൊന്നുവെച്ചാല് അങ്ങോട്ടും ഒന്ന്
കൊടുത്തില്ലെങ്കില്‍ എനിക്ക് ഉറക്കംവരത്തില്ല. കേരളത്തിലെ തീയില്‍
കുരുത്തത് അമേരിക്കയിലെ ഇളംവെയിലില്‍ വാടത്തില്ലല്ലോ. മാന്യതനടിച്ച്
നടക്കുന്നവരാണല്ലോ നമ്മളൊക്കെ.
“T. J. Joseph, a professor of Malayalam language at Newman College, Thodupuzha, set a question in the Malayalam semester examination paper for second-year BCom students in March 2010. In the examination, question 11 asked students to punctuate a dialogue between a character and God, given below”
Original text in Malayalam
മുഹമ്മദ്: പടച്ചോനേ പടച്ചോനേ
ദൈവം: എന്താടാ നായിന്റെ മോനേ
മുഹമ്മദ്: ഒരു അയില അതു മുറിച്ചാൽ എത്ര കഷണമാണ്
ദൈവം: മൂന്നു കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ
While I sympathize with Prof. Joseph for losing his hand, I don’t agree with him for forming question like the above in an exam paper. I am glad I didn’t have any professors like him.
Radical, fanatic, and fundamentalist religious leaders are creating chaos everywhere. They are misguiding ordinary hardworking people and looting them.