പ്രവാസികളുടെ ഒന്നാം പുസ്തകം (സാംസി കൊടുമണ്‍)
മലയാളസാഹിത്യരംഗത്ത് സാംസി കൊടുമണ്‍ പുതുമുഖമല്ല.
‘രാത്രിവണ്ടിയുടെ കാവല്ക്കാരന് ‘ , ‘യിസ്മായേലിന്റെ സങ്കീര്‍ത്തനം’
എന്നീ രണ്ടു ചെറുകഥാസമാഹാരംഅദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രവാസിയായ ഈഎഴുത്തു കാരന്റെ പ്രഥമനോവലാണ്
‘പ്രവാസികളുടെ ഒന്നാം പുസ്തകം’. മുന്നൂറ്റിത്തൊണ്ണൂറു പുറങ്ങളുള്ള
ഈ നോവലിന്റെ വിതരണക്കാര്‍ ഡി.സി.ബുക്സാണ്.‘രാജാവു മരിച്ചു, രാജ്ഞി
ക്ഷീണിച്ചു’ എന്നെഴുതിയാല്‍ കഥയായി, ‘രാജാവു മരിച്ചു, അതുകൊണ്ടുള്ള
ആധിനിമിത്തം രാജ്ഞി ക്ഷീണിച്ചു’ എന്നെഴുതിയാല്‍ ഇതിവൃത്തമായി,
നോവലില്‍ വേണ്ടത് കഥയല്ല, ഇതിവൃത്തമാണ് എന്നൊക്കെയുള്ളപരമ്പരാഗത
നോവല്‍ സങ്കല്പങ്ങള് ഇന്ന് വിലപ്പോകുന്നില്ല. പുതിയ പലനോവലുകളും
പഴയ നോവല്‍ സങ്കല്പങ്ങളെ പിന്തുടരുന്നില്ല. പതിനെട്ടാം അധ്യായം
ഇല്ലായിരുന്നുവെങ്കില്‍ ‘ഇമ്പുലേഖ’ ഇന്നു വായിക്കാന്‍
കൊള്ളുകയില്ലായിരുന്നു എന്നുവരെ വിചാരിക്കുന്ന ആളാണ് ഞാന്‍; ഒരല്പം
കടത്തിപ്പറഞ്ഞാല്‍! ഒരുകഥ കേള്‍ക്കാന്‍വേണ്ടി മാത്രമായി നോവല്‍
വായിക്കുന്ന ആരെങ്കിലും ഇന്നുണ്ടാവുമോ എന്ന കാര്യത്തിലും എനിക്കു
സംശയമുണ്ട്. ആനന്ദിന്റെ ‘ആള്‍ക്കൂട്ടം’ എന്ന നോവലില്‍ രേഖീയമായ ഒരു
കഥപറച്ചിലില്ല. പി.എഫ്.മാത്യൂസിന്റെ ‘ചാവുനിലം’ എന്ന നോവലിലും
ടി.ഡി.രാമകൃഷ്ണന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’എന്ന നോവലിലും ലിസിയുടെ
‘വിലാപ്പുറങ്ങള്‍’ എന്ന നോവലിലും അതില്ല. സുഭാഷ്ചന്ദ്രന്റെ ‘മനുഷ്യന്
ഒരാമുഖം’ എന്ന നോവലോ കെ.ആര്.മീരയുടെ ‘ആരാച്ചാര്‍’ എന്ന നോവലോ
ശ്രദ്ധിക്കപ്പെട്ടത് അവയില്‍ രേഖീയമായ കഥപറച്ചിലുള്ളതുകൊണ്ടല്ല.
അക്കാര്യത്തില്‍ അവയും പിറകിലാണെന്നുതന്നെ വേണം പറയാന്‍. ബഷീറിന്റെ
‘ബാല്യകാലസഖി’ വായിച്ചുപോകുന്നതുപോലെ ഇവയൊന്നുംതന്നെ
ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാന്‍ പറ്റുകയില്ല. അതുകൊണ്ടുമാത്രം
പക്ഷേ ആ നോവലുകള്‍ നല്ലതല്ലാതാവുന്നില്ല. നോവല്‍സങ്കല്പം
മാറിക്കൊണ്ടിരിക്കുന്നുവെന്നര്‍ത്ഥം. നോവല്വായനക്കാരനും അവന്റെ
ലോകവും മാറിക്കൊണ്ടിരിക്കുന്നു. ‘ാഷയിലും പ്രമേയത്തിലും
പരിചരണത്തിലും ഉള്ള വ്യത്യസ്തതയുംപുതുമയും വിഷയാന്തരത്വവും ഇന്ന്
പ്രധാനമായിത്തീര്‍ന്നിട്ടുണ്ട്. അതു കലാപരമായിഗുണകരമോ ദോഷകരമോ
എന്ന് ആത്യന്തികമായി വിലയിരുത്തേണ്ടത് കാലമാണ് എന്നേ പറയാനാവൂ.
എന്തായാലും സാംസി കൊടുമണിന്റെ ഈനോവല്‍ പുതിയ നോവല്‍ സങ്കല്പത്തിന്റെ
പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നു.
കഥക്കുള്ളില്‍ കഥ,
അതിനുള്ളില്‍ ഉപകഥ, അവ തമ്മിലുള്ള സംബന്ധം പലതരത്തില്‍
കെട്ടുപിണഞ്ഞ് പിന്നീട് ചുരുളഴിയുക എന്നമട്ടിലാണ് ഈ നോവല്‍
എഴുതപ്പെട്ടിട്ടുള്ളത്. തുല്യപ്രാധാന്യമുള്ള ഒന്നിലധികം
പ്ലോട്ടുകള്‍ സമന്വയിക്കുക എന്ന ഏറെ ക്ലേശകരമായ ദൗത്യം
സി.വി.രാമന്‍പിള്ള നിര്‍വ്വഹിച്ചിട്ടുണ്ട്. ഏതാണ്ടതുപോലെ സാംസിയും
ചെയ്യുന്നു. അതു നിര്‍വ്വഹിക്കാന്‍ സ്വാഭാവികമായുംഅദ്ദേഹത്തിന് വിവിധ
കാലങ്ങളെയും സ്ഥലങ്ങളെയും നോവലില്‍ നിബന്ധിക്കേണ്ടിവരുന്നു. അങ്ങനെ
നോവല്‍ ഒരു ബൃഹദാഖ്യാനമായിത്തീരുന്നു. അതിലൂടെ എഴുപത്തഞ്ചു
വര്‍ഷത്തെ അമേരിക്കന്‍മലയാളി കുടിയേറ്റത്തിന്റെ ചരിത്രവും
നീക്കിയിരിപ്പുകളും അനാവരണം ചെയ്യപ്പെടുന്നു, ഫലശ്രുതി
വായനക്കാരനു വി ട്ടുതന്നുകൊണ്ട് നോവലിസ്റ്റ്
വിടവാങ്ങുന്നു!
ഗള്‍ഫ്പ്രവാസ കൃതികള്‍ മലയാളിക്ക്
അപരിചിതമല്ല. ബന്യാമിന്റെ ‘ആടുജീവിതം’ ഒരു ഉദാഹരണം.
‘ആടുജീവിത’ത്തിനു ശേഷം ധാരാളം പ്രവാസകൃതികള്‍
പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ പ്രവാസകൃതികള്‍
താരതമ്യേന കുറവാണ് മലയാളത്തില്‍. ഇല്ല എന്നല്ല. എം. മുകുമ്പമെ
‘പ്രവാസം’ എന്ന നോവലില്‍ അമേരിക്കന്‍ പ്രവാസം ഉണ്ട്, ഒപ്പം ബര്‍മ്മ
തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറിയവരുടെ
പ്രവാസജീവിതവുമുണ്ട്. എന്നാല്‍ ‘പ്രവാസികളുടെ ഒന്നാം പുസ്തകം’
അമേരിക്കന്‍ പ്രവാസജീവിതം മാത്രമാണ് കൈകാര്യം
ചെയ്യുന്നത്-വിശദമായും സൂക്ഷ്മമായും ചരിത്രപരമായും.അതാണ് ഈ
കൃതിയുടെ ഒരു പ്രസക്തി. ജോണ്‍തോമസ് എന്ന അമേരിക്കന്പ്രവാസിയുടെ
മരണമാണ് നോവലിന്റെപ്രവേശനദ്വാരം. അയാളുടെ ഭാര്യ ആലീസ് തന്റെ
ഓര്‍മ്മകളിലൂടെ കാലത്തില്‍ പിറകോട്ടു സഞ്ചരിക്കുന്നു. അവസാന
അധ്യായത്തില്‍ ആലീസിന്റെ മരണമാണ് നാം കാണുന്നത്. രണ്ടു
മരണങ്ങള്‍ക്കിടയില്‍, ഒരു സാന്‍വിജ് പോലെ അമേരിക്കന്‍
പ്രവാസജീവിതം അമര്‍ത്തിപ്പിടിച്ചിരിക്കുകയാണ് നോവലിസ്റ്റ്.
‘മനുഷ്യാ നീ മണ്ണാകുന്നു...മണ്ണിലേക്കുതന്നെ തിരികെച്ചേരുക’ എന്ന
സൂചകവാക്യത്തേടെയാണ് നോവല്‍ തുടങ്ങുന്നത്. ഈ സൂചകവാക്യം മുതല്‍
അവസാനംവരെ ബൈബിള്‍ സ്വാധീനം ഒരു അടരായി നോവലില്‍
നിലകൊള്ളുന്നു.അമേരിക്കയില്‍ എറ്റവും വിപണിയുള്ള
തൊഴില്‍മേഖലയാണ് ഇവാഞ്ചലിസം. അതിന്റെആത്മീയമായ അര്‍ത്ഥശൂന്യതയെയും
ഭൗതികമായ ഉപയോഗിതയെയും അതിനിശിതമായി വിമര്‍ശിക്കാന്‍
നോവലിസ്റ്റു ധൈര്യം കാണിക്കുന്നു. അതിനുവേണ്ടിയെന്നോണം പല
കഥാപാത്രങ്ങളെയും യുക്തിവാദികളും ഇടതുപക്ഷക്കാരുമായാ ണ്
നോവലിസ്റ്റ് വാര്‍ത്തെടുത്തിട്ടുള്ളത്. എന്നാല്‍ നാട്ടില്‍
നിരീശ്വരവാദികളും മാര്ക്സിസ്റ്റുകളുമൊക്കെയായ ഇവര്‍
പണത്തിനുവേണ്ടി അമേരിക്കയില്ചേക്കേറുന്നു. അങ്ങനെ കുടിയേറാന്‍
നിര് ന്ധിക്കുന്ന സാഹചര്യം കേരളത്തില്‍ എന്തുകൊണ്ട്
നിലനില്ക്കുന്നു എന്ന വിചിന്തനമാണ് ഈ നോവല്‍ ഉന്നയിക്കുന്ന
മുഖ്യരാഷ്ട്രീയം. മറ്റൊന്ന് അമേരിക്കന്‍ ജനാധിപത്യവും ഇന്ത്യന്‍
ജനാധിപത്യവും തമ്മിലുള്ള വ്യത്യാസത്തെ നിര്‍ദ്ധാരണം ചെയ്യുന്നതാണ്.
എത്രവലിയ മുതലാളിത്തരാജ്യമായാലും അമേരിക്കന്‍ ജനാധിപത്യത്തിന്
ചില മികവുകളുണ്ട്. ഇന്ത്യ ഇപ്പോഴും ജന്മിത്തകാലഘട്ടത്തിലാണെന്നു
തോന്നും. ഇവിടെ മനുഷ്യര്‍ തമ്മില്‍ അധികാരി-അടിമ മനോഭാവം ഇപ്പോഴും
നിലനില്ക്കുന്നു. അമേരിക്കയില്‍ ഒരു പിച്ചക്കാരനും പണക്കാരനും
പൊതുസമൂഹത്തിന്റെ കണ്ണില്‍, മനുഷ്യാന്തസ്സിന്റെ കാര്യത്തില്‍
തുല്യരായിരിക്കും. ജനാധിപത്യം അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍
ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ മനസ്സിന് പാകത വന്നിട്ടില്ല. എന്നാന്നാല്‍
മനുഷ്യ ന്ധങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ ജീവിതമാണ് നല്ലത്
എന്നാണ് നോവലിസ്റ്റ് കരുതുന്നതെന്നു തോന്നുന്നു. ഉറച്ച മനുഷ്യ
ന്ധങ്ങളില്ലെങ്കില് പ്രവാസിയുടെ ജീവിതം വ്യര്‍ത്ഥമാണ്. അയാള്‍
ആര്‍ക്കൊക്കെ വേണ്ടിയാണോ പ്രവാസദുഃഖമനുഭവിക്കുന്നത്, അവര്‍ അയാളെ
തിരിച്ചറിയുന്നില്ലെങ്കില്‍, അയാളുടെ പണത്തില്‍ മാത്രമേ അവര്‍ക്കു
കണ്ണുള്ളൂവെങ്കില്,അയാള്‍ അഭിശപ്തനാണ്. അയാള്‍ അപ്പോള്‍
അനുഭവിക്കുന്നത് സ്വത്വപ്രതിസന്ധിയാണ്. കാരണം അയാള്‍ക്കൊരിക്കലും
അമേരിക്കക്കാരനാകാന്‍ കഴിയുന്നില്ല. അയാളുടെ കറുത്തനിറം, അയാളുടെ
ശരീരഗന്ധം-ഇതിന് വെള്ളക്കാരന് മാപ്പുകൊടുക്കുന്നില്ല. അങ്ങനെ
അമേരിക്കയില്‍ അയാള്‍ അന്യനാവുന്നു. സ്വന്തം നാട്ടിലും അയാള്ഇതാ
അന്യനായിത്തീര്ന്നിരിക്കുന്നു. അയാള്‍ക്ക് എല്ലാം
നഷ്ടപ്പെടുന്നു.സ്വന്തം മക്കള്‍, ഭാര്യ, മിത്രങ്ങള്‍, സ്വപ്നങ്ങള്‍
എല്ലാം. ഇതില്പരം ദുരന്തം ഒരു മനുഷ്യന് സംഭവിക്കാനില്ല. ഇങ്ങനെ
ദുരന്തവിധി ഏറ്റുവാങ്ങിയ, അഭിശപ്തരായ ഒരുപിടി അമേരിക്കന്‍
മലയാളികള്‍ക്കുള്ള ആദരാഞ്ജലിയര്പ്പണമാണ് ഈ
നോവല്‍.
എഴുത്തുകാരന്റെ ദാര്‍ശനികമായ ഉള്‍ക്കാഴ്ച
വിവൃതമാവുന്ന അനേകം സന്ദര്‍ഭങ്ങള്‍ ഈ നോവലില്‍ കാണാം.ഇതിലെ ജോസ്
എന്ന കഥാപാത്രം ഒരു എഴുത്തുകാരനാണ്.എഴുത്തുകാരന്റെ സംഘര്‍ഷം
അയാളിലൂടെ വായനക്കാരിലേക്കെത്തുന്നു. ഭാര്യാ-ഭര്‍ത്തൃ ന്ധം,
സ്ത്രീ-പുരുഷ ന്ധം, അഗമ്യഗമനം, മയക്കുമരുന്ന് മാഫിയ,
സ്കൂള്‍വിദ്യാര്‍ത്ഥികളുടെ ലൈംഗികത, വംശീയ കലഹങ്ങള്‍, ഗ്യാങ്
പോരാട്ടങ്ങള്‍, പിടിച്ചുപറി, പോലീസ്, ഭരണകൂടം,
പ്രത്യയശാസ്ത്രങ്ങള്‍, വിശ്വാസം, മതം, പള്ളി, തൊഴില്‍, കൂലി,
ജനാധിപത്യം,ചൂഷണം, രാഷ്ട്രീയം, മക്കളും മാതാപിതാക്കളും തമ്മിലുള്ള
ബന്ധത്തിന്റെ നിരര്‍ത്ഥകത, പുരുഷപീഡനം തുടങ്ങി ഈ നോവല്‍ അമേരിക്കന്‍
ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളെയും വിശകലനത്തിനു
വിധേയമാക്കുകയും അവയെ കേരളീയജീവിതത്തിലെ സമാനമണ്ഡലങ്ങളുമായി
താരതമ്യംചെയ്തുനോക്കുകയും ചെയ്യുന്നു.ഈ ഒറ്റക്കാരണംകൊണ്ടുതന്നെ
നോവല്‍ വായിച്ചാല്‍ അമേരിക്കയില്‍ കുറച്ചുനാള്‍ താമസിച്ചതിന്റെ
അനുഭവം കിട്ടും വായനക്കാര്‍ക്ക്. നാടിനെക്കുറിച്ചുള്ളഓര്മ്മകളാണ്
പ്രവാസിയെ ജീവിപ്പിക്കുന്നത്.എന്നാല്‍ നാട് മാറുകയാണ്. നാടിന്
പ്രവാസിയെക്കുറിച്ച് ഒരു കരുതലുമില്ല. അതുകൊണ്ടുതന്നെ
നാട്ടിലേക്കുമടങ്ങാനുള്ള പ്രവാസിയുടെ ആഗ്രഹം ഓരോ തവണയും
നീട്ടിവെക്കപ്പെടുകയാണ്.
നാട്ടില്‍ ചെന്നാല്‍ എല്ലാവരും
ചോദിക്കുക ,എന്നാണ് തിരിച്ചുപോകുന്നത് എ ന്നാണ്! നോവലിസ്റ്റ്
മനസ്സില്‍ സൂക്ഷിക്കുന്ന ബാല്യകാലാനുഭവങ്ങളും
കൗമാരകാലപ്രണയാനുഭവങ്ങളും ഗ്രാമീണകൗതുകങ്ങളും അതിമനോഹരമായി
ഈനോവലില് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും ഇത് ഈ കൃതിയടെ
ചാരുതക്ക് മാറ്റേകുന്ന ഒന്നാണ്. ഊ നോവല്‍ ഒരര്‍ത്ഥത്തില്‍
ദാര്‍ശനികരചനയാണ്. ജീവിതാനുഭവങ്ങളില്‍നിന്ന് ദാര്‍ശനികത
സ്വാഭാവികമായി ഉരുത്തിരിയുകയാണ്.അതുകൊണ്ട് അതൊരിക്കലും
ഏച്ചുകൊട്ടലായി അനുഭവപ്പെടുന്നില്ല. ദാര്‍ശനികതക്ക് അനുയോജ്യമായ
ഭാഷ കണ്ടെത്തുന്നതിലും നോവലിസ്റ്റിന് അസാമാന്യമായ നൈപുണിയുണ്ട്.
ഒരു ഉദാഹരണം നോക്കുക: “കാലാന്തരത്തില്‍ കാല്‍വരിയില്‍
രണ്ടാത്മാക്കള് സന്ധ്യയുടെ മറപറ്റി നടന്നു. അവര്‍ ഒരു തടാകതീരത്തെ
ചാരു ഞ്ചില്‍ ഇരുന്നു. ഇളകുന്ന തടാകതീരത്തെ നോക്കി
പുരുഷാത്മാവുചോദിച്ചു: ‘എന്തായിരുന്നു നിന്റെ സ്വപ്നങ്ങള്‍?’
പെണ്ണാത്മാവു പറഞ്ഞു: ‘എന്റെസ്വപ്നങ്ങളേക്കുറിച്ച് ഇപ്പോഴെങ്കിലും
നിങ്ങള്‍ ചോദിച്ചുവല്ലോ. ഇതുപോലൊരുതടാകതീരത്ത് ഒരു കൊച്ചു വീട്.
അതില്‍ രണ്ടുകുട്ടികള്‍. അവരുടെ സുഖത്തിലും സന്തോഷത്തിലും
ജീവിച്ചുമരിക്കണം.നിനക്കോ?’ പുരുഷാത്മാവ് ഒരു നിമിഷം
ചിന്തിച്ചുപറഞ്ഞു: ‘ഇതുപോലൊരു തടാകമായാലും വേണ്ടില്ല...അവിടെ ഒരു
പര്‍ണ്ണശാല...ചുറ്റും ധാരാളം കൃഷ്ണമൃഗങ്ങള്‍..’ പെണ്ണാത്മാവു
പറഞ്ഞു:‘വരൂ, കാറ്റു വീശുന്നു.’ അവര്‍ എഴുന്നേറ്റു
കൈകോര്‍ത്തുപിടിച്ചു നടന്നു.ണ്ടനറുകണക്കിന് കഥാപാത്രങ്ങളുണ്ട് ഈ
നോവലില്‍. ഇത് ഏഴു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
കേമ്പ്രര്കഥാപാത്രങ്ങളായി ജോണ്തോമസുംജോസും ആലീസാമ്മയും
നിലകൊള്ളുന്നു. ജോണ്‍തോമസാണ് അമേരിക്കന്‍ കുടിയേറ്റം-ഒന്നാം തലമുറ.
ജോസ് രണ്ടാം തലമുറ. ഇവരെ തൊട്ടുകൊണ്ട് ഇവരുടെ ബന്ധുക്കള്‍ ,
മിത്രങ്ങള്‍, സഹപ്രവര്‍ത്തകര്‍, വിദേശികള്‍.. പിന്നെ
അനന്തരതലമുറകള്‍.. ഇങ്ങനെയാണ് ഈ ബൃഹത് നോവല്‍
നെയ്തെടുത്തിരിക്കുന്നത്. ഈ കുടിയേറ്റക്കാരുടെ ജീവിതം
എന്തായിരുന്നു!, ഇപ്പോള്‍ എന്തായിരിക്കുന്നു!. സ്വന്തം നാടില്‍നിന്ന്
അന്യരായ ഇവരുടെ ജീവിതം ലാ‘മോ നഷ്ടമോ? ഒരുവന് ലോകം
മുഴുവന്നേടിയാലും സ്വന്തം ആത്മാവു നഷ്ടപ്പെട്ടാല്‍ എന്തു
ഫലം?--ഇതാണ് നോവലിന്റെഅന്വേഷണതലം.
ഈ നോവല്‍ അതിന്റെ
രചനാസമ്പ്രദായംകൊണ്ട് പോസ്റ്റുമോഡേണ്‍ സ്വഭാവം
കൈവരിക്കുന്നുണ്ട്. ഏഴാം ഭാഗം തുടങ്ങുന്നത് എഴുത്തുകാരന്റെ
രംഗപ്രവേശത്തോടെയാണ്. ജോസാണ് എഴുത്തുകാരന്. അയാള്‍ ഒരു
മുഖ്യകഥാപാത്രംകൂടിയാണ്. എഴുത്തുകാരന്റെ സംഘര്‍ഷങ്ങള്‍
ഇയ്യാളിലൂടെ ഇടക്കിടെ ബൃഹല്ക്കരിക്കപ്പെടുന്നുണ്ട്.
അന്ത്യഭാഗത്ത് അയാള്‍ മറനീക്കി പുറത്തുവരുന്നു. അയാള്‍പറയുന്നു:
“ഇതെല്ലാം കാഴ്ചകളാണ്. ഒരു വെറും സാക്ഷി! എന്തിനു നൊമ്പരപ്പെടുന്നു.
ചരിത്രകാരനും ദൃക്സാക്ഷിയും ഒന്നിനോടും മമതയുള്ളവരാകാന്‍
പാടില്ല. നേര്‍ക്കാഴ്ചയെ വളച്ചൊടിക്കാതിരിക്കൂ. തന്നോടുതന്നെ
നീതിമാനാകുക.അപ്പോള്‍ ചരിത്രം തനിയെ സത്യത്തെ കാണിച്ചുതരും. ഇതു
പ്രവാസിയുടെ ജീവിതമാണ്. കോട്ടും സ്യൂട്ടുമിട്ട്
വിമാനത്താവളമിറങ്ങുന്നവന്റെ അന്തര്‍സംഘര്‍ഷങ്ങളാണ്. ആരോടും
പങ്കുവെക്കാത്ത അവന്റെ മനസ്സ്. മനസ്സിന്റെ വിങ്ങലുമായിഅവന്
ഒലിച്ചുപോകുന്നു.ഒരിടം അവശേഷിപ്പിക്കാതെ,ഒന്നും
ബാക്കിവെക്കാതെ.വയലിലെ പൂപോലെ ഇന്നു തളിര്‍ത്ത്. നാളെ അതിന്റെ സ്ഥലം
അതിനെ അറിയില്ല.ഇന്നലെകളില്‍ തനിക്കുമുന്നേ എത്രപേര്‍ ഈ തെരുവില്‍
നടന്നു. എന്റേതെന്നു പറഞ്ഞിരുന്നതൊക്കെ എവിടെ? സ്വന്തമായി എന്തുണ്ട്?
എണ്ണിപ്പറയാന്നേട്ടങ്ങള് എന്ത്?ണ്ട--ഇത്തരം ആഖ്യാനരീതി
പരമ്പരാഗതമായ ‘നോവല്വായനാസുഖം’ നല്‍കുന്നതല്ല. കാരണം എഴുത്ത്
എന്നതുപോലെ വായനയും ഇവിടെഅദ്ധ്വാനമായിത്തീരുന്നു. ഇതിനെ
പോസ്റ്റുമോഡേണ്‍ ഫിക്ഷന്റെ ‘സൗന്ദര്യാത്മകമായ അപൂര്‍ണ്ണത’ എന്നു
വിളിക്കാം. അങ്ങനെ വായനക്കാരനെ സുഖിക്കാന്‍ വിടാതിരിക്കുക എന്നത്
വായനക്കാരന് എഴുത്തുകാരന് നല്കുന്ന പ്രാമാണ്യത്തിന് തെളിവാണ്.
വായനക്കാരനു പ്രാമാണ്യം കൈവരുന്നു എന്നു പറയുന്നതിനര്‍ത്ഥം,
കൃതിയുടെ പാഠനിര്മ്മിതിയില് വായനക്കാരനും
പങ്കാളിയാവേണ്ടിവരുന്നു എന്നാണ്. വായനയില്‍ സ്വന്തം സ്വാതന്ത്ര്യം
വിനിയോഗിക്കാന്‍ നിര് ന്ധിക്കപ്പെടുന്നതുവഴിയാണ് വായനക്കാരന്
പ്രാമാണ്യം കൈവരുന്നത്. വായനയിലൂടെആര്ക്കും പുതിയ അര്‍ത്ഥതലങ്ങള്‍
ഉല്പാദിപ്പിക്കാം. ഈ ആശയമാണ് ‘രചയിതാവിന്റെ മരണം’( Death of the
author) എന്ന പ്ര ന്ധത്തിലൂടെ റൊളാങ്ബാര്ത്തും
അപനിര്മ്മാണസിദ്ധാന്തത്തിലൂടെ (Deconstruction) ദറീദയും
മുന്നോട്ടുവെക്കുന്നത്. എഴുത്തുകാരന് വെറുമൊരു
സാക്ഷിമാത്രമാകുമ്പോള് അയാള്‍ അപ്രസക്തനാകുകയാണ്. രചനയുടെ മേല്‍
അയാള്‍ക്ക് അധികാരമൊന്നുമില്ലാതാവുന്നു. എങ്ങനെയെന്നാല്‍,
അര്‍ത്ഥങ്ങളുടെ സ്രഷ്ടാവായ ഗ്രന്ഥകാരന് , ഗ്രന്ഥ5കാരന്റെ
അനുഭവങ്ങളുടെ ആവിഷ്കാരം, ഗ്രന്ഥകര്‍ത്താവ് ഒളിപ്പിച്ചുവെച്ച
അര്‍ത്ഥങ്ങള്‍, കഥയുടെ കാലാനുക്രമത, സൗന്ദര്യാനുഭൂതി സൃഷ്ടിക്കുന്ന
കഥാനിര്‍വ്വഹണം തുടങ്ങിയ, നോവലിനെ സം ന്ധിച്ച
സ്ഥാപിതസൗമ്പര്യസങ്കല്പങ്ങളുടെഅടിസ്ഥാനങ്ങളെയൊന്നും ഇത്തരം
നോവലുകള്‍ അംഗീകരിക്കുന്നില്ല. അതാണ് അവയുടെ സൗമ്പര്യാത്മകമായ
അപൂര്‍ണ്ണതക്ക് കാരണമായിരിക്കുന്നതും.
ആനന്ദിന്റെ
‘ഗോവര്‍ധന്റെ യാത്രകള്‍’, ‘വ്യാസനും വിഘ്നേശ്വരനും’
തുടങ്ങിയനോവലുകള് ഈ വിഭാഗത്തില്‍ പെടുന്നു. സാംസി കൊടുമണിന്റെ
‘പ്രവാസികളുടെ ഒന്നാം പുസ്തക’ത്തിനും ഇവിടെയാണ് സ്ഥാനം.
‘ഹിസ്റ്റോറിയോഗ്രാഫിക്മെറ്റാഫിക്ഷന് ‘ ആയിരിക്കുക എന്നതാണ്
പോസ്റ്റ്മോഡേണ്‍ ഫിക്ഷന്റെ പ്രധാന സവിശേഷതയായി ലിന്റാ ഹച്ചിയോണ്‍
ചൂണ്ടിക്കാട്ടുന്നത്*. കാലാനുക്രമണികതാ രാഹിത്യം( Anachronism) ആണ്
ഹിസ്റ്റോറിയോഗ്രാഫിക് മെറ്റാഫിക്ഷന്റെ ഒരുപ്രധാനസ്വഭാവം. അതിലൂടെ
ഭൂതകാലത്തെ വര്ത്തമാനത്തില്വച്ച് അറിയാന്‍ കഴിയുന്നു.(Knowing the
past in the present) ഭൂതവും വര്‍ത്തമാനവും തമ്മില്‍ ഇടകലര്‍ന്ന
ബന്ധമാണ് അത്തരം കൃതികളില്‍ കാണുക. ഹിസ്റ്റോറിയോഗ്രാഫിക്
സിദ്ധാന്തത്തിലും പോസ്റ്റുമോഡേണ്‍ ഫിക്ഷനിലും, വര്‍ത്തമാനത്തില്‍
ഭൂതകാലസംഭവങ്ങളെ ആഖ്യാനം ചെയ്യുന്നതിനെ സം ന്ധിച്ച സൈദ്ധാന്തികവും
പാഠാത്മകവുമായ(Theoratical and textual) തീവ്രമായ അവബോധം
പ്രകടമായിരിക്കും.ഈ സ്വ‘ാവങ്ങള് വ്യക്തമായും കാണുന്ന കൃതിയാണ്
‘പ്രവാസികളുടെ ഒന്നാംപുസ്തകം’.
* “Among the unresolved
contradictions of representation in post-modern fiction is that of the relation
between the past and the present....... In historiographic metafiction, it is
this same realization that underlies the frequent use of anachronisms,where
earlier historical charecters speak the concepts and language clearly belonging
to later figures. For the most part historiogaraphic metafiction,like much
contemporary theory of history, does not fall in to either ‘presentism’ or
nostalgia in its relation to the past it represents. What it does is
de-naturalize that temporal relationship. In both historiographic theory and
post modern fiction, there is an intense self-consciousness(both theoratical and
textual) about the act of narrating in the present the events of the past, about
the conjunction of present action and the past absent object of that agency. In
both historical and literary post modern representation, the doubleness remains;
there is no sense of either historian or novelist reducing the strange past to
verisimilar present” (Linda Hutcheon ,The politics of
postmodernism(London:Routledge,2002)p:67,68
കെ.ആര്.ടോണി