പ്രളയക്കെടുതിയില്‍ നിന്നും കേരളം ആശ്വാസ്യകരമായ സാഹചര്യത്തിലേക്ക്
നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
അവസാനഘട്ടത്തിലാണ്. പ്രളയത്തില്‍ ഒറ്റപ്പെട്ട അവസാനത്തെ ആളെയും
രക്ഷപ്പെടുത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി
പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രളയത്തില്‍ അകപ്പെട്ട 602 പേരെ ഇന്ന്
രക്ഷപെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ സംഘടനകളുടെ അപ്രമാദിത്തം
അനുവദിക്കില്ലെന്നും രക്ഷാദൗത്യം വിലയിരുത്തിയുള്ള വാര്‍ത്താസമ്മേളനത്തില്‍
മുഖ്യമന്ത്രി പറഞ്ഞു.
'പ്രളയത്തില്‍ അകപ്പെട്ടു പോയ അവസാനത്തെയാളെയും
രക്ഷിക്കുംവരെ എല്ലാ സജ്ജീകരണങ്ങളും തുടരും. 3274 ക്യാമ്പുകളാണ് ഇപ്പോള്‍
കേരളത്തില്‍ ആകെയുള്ളത്. 10,28,073 പേര് ക്യാമ്പുകളിലുണ്ട്. വെള്ളമിറങ്ങിയിട്ടും
വീടുകള്‍ വാസയോഗ്യമല്ലാത്തതിനാല്‍ ക്യാമ്പുകളില്‍ കഴിയേണ്ടി വരുന്നുണ്ട് പല
കുടുംബങ്ങള്‍ക്കും. ചില വീടുകള്‍ അപകടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍.
വീടുകള്‍
വാസയോഗ്യമാക്കാനായുള്ള നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിക്കാനാണ് തീരുമാനം. അത്
പൂര്‍ത്തിയാവുംവരെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരേണ്ടി വരും. വീടുകളിലേക്ക് തിരികെ
പോകുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കും. വൈദ്യുതി കണക്ഷന്
ഇല്ലാത്ത സ്ഥലമാണെങ്കില്‍ കെഎസ്ഇബി അടിയന്തര നടപടി സ്വീകരിക്കും. വീടുകളിലും
ക്യാമ്പുകളിലും ഉള്ളവരുടെ ആരോഗ്യത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കും.'
പ്രളയത്തില്‍ നനഞ്ഞു പോയ നോട്ടുകള്‍ക്ക് പകരം
നല്‍കാമെന്ന് റിസര്‍വ്വ് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി
അറിയിച്ചു. വിവാഹങ്ങളില്‍ ആര്‍ഭാടം വേണ്ടെന്നു വച്ച് ആ തുക ദുരിതാശ്വാസ
നിധിയിലേക്ക് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. '