വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ 14- തിയതി ഞായറാഴ്ച, പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ എത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി പോള്‍ ആറാമന്‍ മാര്‍പാപ്പ, രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ഓസ്കര് അര്‍ണുള്‍ഫോ റൊമേറോ എന്നിവരടക്കം ഏഴു പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.
വത്തിക്കാനില്‍ വിശുദ്ധപത്രോസിന്റെ ചത്വരത്തിലെ പൊതുവേദിയില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്പ്പമദ്ധേയായാണ് വിശുദ്ധ പദവി പ്രഖ്യാപനം നടന്നത്.
ഇറ്റലിയിലെ നേപ്പിള്‍സില്‍നിന്നുള്ള ഫാ. വിന്‍ചെന്‍സോ റൊമാനോ (1751-1831), സിസ്റ്റേഴ്സ് അഡോറേഴ്സ് ഓഫ് ദ മോസ്റ്റ് ഹോളി സാക്രമെന്റ് എന്ന സഭയുടെ സ്ഥാപകനായ ഇറ്റാലിയന്‍ വൈദികന് ഫ്രന്‍ചെസ്കോ സ്പിനെല്ലി (1853-1913), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ പുവര്‍ ഹാന്‍ഡ് മെയ്ഡ്സ് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന സഭ സ്ഥാപിച്ച ജര്‍മന്‍കാരി മരിയ കാതറീന കാസ്പര്‍ (1820-1898), മിഷ്ണറി ക്രൂസേഡേഴ്സ് ഓഫ് ദ ചര്‍ച്ച് എന്ന സഭ സ്ഥാപിക്കുകയും ചെയ്ത നസാറിയ ഇഗ്നാസിയ (1886-1943), രോഗപീഡകള്‍ക്കടിപ്പെട്ട് 19 വര്‍ഷം മാത്രം ജീവിച്ച (1817-1836) ഇറ്റലിക്കാരന് നുണ്‍സിയോ സുള്‍പ്രീസിയോ എന്നിവരാണ് വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട മറ്റുള്ളവര്‍.
എല്‍സാല്‍വഡോറിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ മരണം ഏറ്റുവാങ്ങിയ റൊമേറോയുടെ അരയില്‍ക്കെട്ടിയിരുന്ന രക്തം പുരണ്ട ചരടും പോള്‍ ആറാമന്റെ വടിയും ധരിച്ചാണ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചത്.
ദരിദ്രരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച പോള്‍ ആറാമനും റൊമേറോയും കത്തോലിക്കാസഭയുടെ ഇരുപതാം നൂറ്റാണ്ടിലെ പ്രവാചകരായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ മണ്ണില്‍ ആദ്യമായി കാലുത്തിയ പത്രോസിന്റെ പിന്‍ഗാമി എന്ന പദവിയും വിശുദ്ധ പദവിയിലേക്കുയര്‍ത്തിയ പോള്‍ ആറാമന്‍ പാപ്പാക്കുള്ളതാണ്.
യുവജനങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന സിനഡിലെ പിതാക്കന്മാരുടെയും ആഗോള യുവജനപ്രതിനിധികളുടെയും ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെയും തീര്‍ത്ഥാടകരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപന ചടങ്ങ്.