ന്യൂദല്‍ഹി: സംഘ്പരിവാര്‍ തകര്‍ത്ത ബാബറി മസ്ജിദിനു കീഴില്‍ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രയോഗമാര്‍ഗമെന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പ് (അര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) രാജ്യത്തോട് കള്ളം പറയുകയായിരുന്നുവെന്നും പുരാവസ്തുഗവേഷകരുടെ വെളിപ്പെടുത്തല്‍.
അയോധ്യയില്‍ പള്ളിനിന്നിരുന്ന സ്ഥലത്തു നടത്തിയ ഖനനത്തില്‍ പങ്കെടുത്ത സുപ്രിയാ വര്‍മ്മയും ജയാ മേനോനുമാന് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ തങ്ങള്‍ പരിശോധനയില്ലൂടെ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കളവായിരുന്നുവെന്നും ഇവര്‍ പറയുന്നു.
ദീര്‍ഘനാള്‍ നീണ്ട ഗവേഷണത്തിനു ശേഷം ബാബറി മസ്ജിദ് നിലനിന്ന ഭൂമിയില്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് 2003 ആഗസ്ത് മാസം പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
യു.പിയിലെ അയോധ്യയില്‍ ബാബറി മസ്ജിദ് നിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് പുരാവസ്തു വകുപ്പ് ഈ കാര്യം ഹൈക്കോടതിയെ അറിയിച്ചത്. തുടര്‍ന്ന് കേസിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തലായി ഇത് കോടതി പരിഗണിക്കുകയുണ്ടായി.
തെറ്റിദ്ധരിപ്പിക്കുന്നതിനായി ആദ്യമേ നിശ്ചയിച്ച `ഫലം' പറഞ്ഞുകൊണ്ട് പുരാവസ്തു വകുപ്പ് രാജ്യത്തോട് നുണപറയുകയായിരുന്നുവെന്ന് സുപ്രിയ വര്‍മ്മയും ജയാ മേനോനും പറയുന്നു. ഹഫിങ്ട്ടണ്‍ പോസ്റ്റിനുനല്‍കിയ അഭിമുഖത്തിലാണ് ഇരുവരുടെയും ഈ നിര്‍ണ്ണായക കാര്യം പറഞ്ഞത്.സുപ്രിയ വര്‍മ്മ നെഹ്റു പുരാവസ്ഥകേന്ദ്രത്തിലെ ഗവേഷകയാണ്. ജയാ മേനോന് നദര്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവിയും. പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെടുത്തിരുന്നില്ല. തന്നെയുമല്ല നേരത്തെ അവിടെയുണ്ടായിരുന്ന മുസ്ലിം പള്ളിയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞതും.പുരാവസ്തു വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏതു കാലഘട്ടത്തിലാണ് അവിടെ ക്ഷേത്രമുണ്ടായിരുന്നതെന്ന് എന്ന് വ്യക്തമാക്കിയിട്ടില്ല. പള്ളിയുടെ പടിഞ്ഞാറന്‍ മതില്, 50 തൂണുകള്‍ നില്ക്കുന്ന അടിത്തറ, വാസ്തുവിദ്യ എന്നിങ്ങനെ മുന്ന് കാര്യങ്ങളാണ് ബാബറി പള്ളിക്കു താഴെ പള്ളിയാണ് ഉണ്ടായിരുന്നതെന്നതിന് തെളിവായി ഡോ. ജയാമേനോനും പ്രൊഫ. സുപ്രിയാ വര്‍മ്മയും സമര്‍ത്ഥിക്കുന്നത്.