വര്‍ഷങ്ങള്‍ കഴിയും തോറുമതി തീക്ഷ്ണം
ഹര്‍ഷങ്ങളില്‍ നിറയുന്നതൊന്നു മാത്രം;
ദൈവത്തെ പ്രാപിയ്ക്കലാണെന്റെ ലക്ഷ്യം,
ദേഹം അതിനൊരു വാഹനം മാത്രം!.
പരിണാമ രഹിതനായി
അധിഷ്ഠാന കേന്ദ്രമായി
സൂക്ഷ്മ നിയാമകമായി
ഇത്ര കണിശ്ശമായി
പ്രപഞ്ച വിന്യാസ്സങ്ങളെ
നയിക്കുന്ന അത്യത്ഭുത-
ബുദ്ധി പ്രഭാവസ്രോതസ്സേ;
എനിക്ക്,നിന്നെ പ്രാപിയ്ക്കണം,
ജീവിതസൗന്ദര്യത്തെ വേള്‍ക്കാതെ
ഈശ്വര പ്രാപ്യ-
കാമാഗ്നിയെങ്ങനെയാളും,
എരിതീയ്ക്കെണ്ണയതല്ലോ!
ജീവിത സൗന്ദര്യവേളിയ്ക്കു
നിത്യ വരം തരണേ, പരം പൊരുളേ!