Image

എം.എല്‍.എമാര്‍ക്ക് കാര്‍: തീരുമാനം പിന്‍വലിച്ചു

Published on 04 July, 2012
എം.എല്‍.എമാര്‍ക്ക് കാര്‍: തീരുമാനം പിന്‍വലിച്ചു
ലഖ്‌നൗ: എം.എല്‍.എമാര്‍ക്ക് കാര്‍ നല്‍കാനുള്ള തീരുമാനം യു.പി സര്‍ക്കാര്‍ പിന്‍വലിച്ചു. സ്വന്തമായി കാര്‍ ഇല്ലാത്ത എല്ലാ എം.എല്‍.എമാര്‍ക്കും കാര്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. 20 ലക്ഷം രൂപ വരെ വില വരുന്ന കാര്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും പണമെടുത്ത് വാങ്ങാന്‍ അനുവദിച്ചായിരുന്നു പ്രഖ്യാപനം.

യു.പി നിയമസഭയിലെ 403 എം.എല്‍.എമാരും ഇത് പ്രകാരം കാര്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ സംസ്ഥാന ഖജനാവില്‍ നിന്നും 81 കോടി പോകുമായിരുന്നു. എം.എല്‍.എ ഫണ്ട് 25 ലക്ഷത്തില്‍ നിന്നും ഒന്നര കോടിയായി വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് വിവാദ പ്രഖ്യാപനവും വന്നത്. വാങ്ങുന്ന കാര്‍ അഞ്ച് വര്‍ഷത്തിന് ശേഷം സര്‍ക്കാരിന് തിരിച്ചുനല്‍കണമെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. സൗജന്യമായി ലാപ് ടോപ്പുകള്‍ നല്‍കാനും യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാനും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് കാര്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക