ന്യൂയോര്‍ക്ക്: ബ്രയാന്‍ ടെയ്‌ലര്‍(45)ക്കു മദ്യത്തേക്കാള്‍ ലഹരിയായിരുന്നു പെട്രോള്‍. ചെറിയ കുപ്പിയുമായി പെട്രോള്‍ പമ്പുകള്‍ക്കു മുന്നിലെത്തുന്ന ബ്രയാനെ തമാശയായാണു ജീവനക്കാര്‍ കണ്ടിരുന്നത്. പെട്രോള്‍ കുടിച്ചു നൃത്തവും നടത്തിയിട്ടായിരുന്നു മടക്കം. 2005 ല്‍ പെട്രോള്‍ കിട്ടാതെ ഇയാള്‍ അക്രമാസക്തനായതോടെ കേസില്‍പ്പെട്ടു. പെട്രോള്‍ പമ്പുകളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും കോടതി വിലക്കി.
വിലക്കു ലംഘിച്ചു വീണ്ടും പെട്രോള്‍ പമ്പുകളിലെത്തിയതാണ് അടുത്ത കേസിനു കാരണമായത്. 16 മാസം തടവാണു ശിക്ഷ. പെട്രോളില്‍ അടങ്ങിയ ബ്യൂട്ടെയ്ന്‍ ആണു ലഹരിക്കു പിന്നിലെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. പെട്രോള്‍ ലഹരി 20 മിനിറ്റുവരെ കിട്ടുമത്രേ.
അമേരിക്കയിൽ കഞ്ഞാവ് നിയമം അക്കുന്നതുപോലെ പെട്രോൾ നേരിട്ട് ഗ്യാസ് സ്റെഷനിൽ നിന്നും കുടുക്കുന്നത് നിയമം ആക്കുന്നതിനെപ്പറ്റി ആരെങ്കിലും കോടതിയെ സമീപിക്കേണ്ടിയതായി വന്നിരിക്കയാണെന്ന് തോന്നിപ്പോകുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല