എന്തിനെന് കണ്മുന്നിലിടയ്ക്കിടെ വന്നു
മന്ദസ്മിതത്തിന് ചിത്രം വരച്ചു
പാറിക്കളിക്കുന്നു ചിത്രശലഭത്തെപ്പോല്‍?
എന്തിനെന് മൗനമുദ്രിതമാം ചിത്രത്തിന്
മാറാല നീക്കാനെന്നപോല് എന്‍ ഹൃദയ
കവാടത്തിലെത്തി നോക്കുന്നു ഫുല്ല പുഷ്പമായ്?
എന്തിന് ഒരശരീരിയെപ്പോലെ
പുലര്കാലവന്ദനത്തിനെന്നോണം വന്നെനിക്കു
മാത്രമറിയുന്ന ഭാഷയിലോരോ പ്രേമസന്ദേശമെഴുതി
എന്നിലാഹഌദം പകരുന്നു?
നിന്നമൃതമൊഴിയും നര്‍മ്മസല്ലാപവും
എനിക്കിഷ്ടമാണെന്ന് നീയറിയും!
നിന് പാതികൂമ്പിയ കണ്ണിലേക്ക് നോക്കി
പ്രണയസുരഭില ഇശല്‍ മൂളാനും
നിന് മന്ദഹാസത്തിന് മധുരമാരി
നിര്‍ന്നിമേഷം നുകരലും
എന്നഭിലഷമാണെന്നും നീയറിയും
നിന്മാറില് തലചായ്ചു നിന് ചുടുനിശ്വാസത്തിന്
സുഖസൗരഭ്യം മുകര്‍ന്ന് പ്രേമനിര്‍വൃതിയില്‍
ലയിക്കലും നിന്നചുംബിത ചുണ്ടില്‍ ചുംബനം
വര്ഷിക്കുന്നുതുമെന് ലഹരിയാണെന്നും നീയറിയും.
നിന് മോഹവലയത്തിലാകര്ഷിച്ചു നീയെന്ന
ചൈതന്യത്തെ ഞാനൊരു നിമിഷം തിരയുന്നു…
എന്‍ വരണ്ട മാനസോദ്യാനത്തിലെന്നും
വാടാമലരായി പൂത്തു പരിലസിക്കുന്ന നീയാരാണ്?
ഇന്നലെകളുടെ സുകൃതമോ,
ഇന്നിന്റെ വസന്തോത്സവമോ,
നാളെയുടെ പ്രഭാമുകുളമോ!
എന്നാൽ മനസ്സിലാക്കാനാവാത്ത ഒരു കൂട്ടം അവശേഷിക്കുന്നു. ഇതുപോലൊരു മാനസികാവസ്ഥയിൽ കഴിയുന്ന ഒരാൾക്കേ ഇതുപോലെ അതു വർണ്ണിക്കാനും കഴിയൂ എന്നും തോന്നി. ആരഡേ കവി എന്നറിയാൻ ചിത്രത്തിൽ നോക്കിയപ്പോൾ, ഇദ്ദേഹം ഈ പ്രായം വിട്ട ഒരു 'ചാണ'യാണല്ലോ, എങ്ങനെ ഇയാൾ വളരെ ഭംഗിയായി ഈ കവിത നിർവ്വഹിച്ചിച്ചു, എന്താണതിന്റെ ചേതോ വികരമെന്നു തോന്നിപ്പോയി!