Image

മോദിയ്ക്കും മമതയ്ക്കുമെതിരെ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്

Published on 27 April, 2019
മോദിയ്ക്കും മമതയ്ക്കുമെതിരെ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനാര്‍ജിയേയും അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍. അക്ഷയ് കുമാറുമൊത്തുള്ള അഭിമുഖത്തില്‍ മമതാ ബാനര്‍ജി തനിക്ക് കുര്‍ത്തകള്‍ അയയ്ക്കാറുണ്ടെന്ന് മോി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച്‌ രംഗത്തുവന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബാബ്ബര്‍സ ശരിക്കും വെട്ടിലായിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിക്ക് മോദിയുടെ കുര്‍ത്തയുടെ അളവ് അറിയാം എന്നാണ് ബാബ്ബറിന്റെ വിവാദ പ്രസ്താവന.

കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തി 'രണ്ട് ഉല്‍പ്പന്നങ്ങളാണ് പശ്ചിമ ബംഗാളില്‍ പ്രസിദ്ധമായിട്ടുള്ളത്. മധുര പലഹാരങ്ങളും കുര്‍ത്തയും. എന്നാല്‍ മമതാ ബാനര്‍ജി ഇതുവരെ ആര്‍ക്കും മധുര പലഹാരങ്ങളും കുര്‍ത്തയും അയച്ചിട്ടില്ല. സമ്മാനമായി അവ ഒരാള്‍ക്ക് മാത്രം നല്‍കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും അവര്‍ക്ക് അദ്ദേഹത്തിന്റെ കുര്‍ത്തയുടെ അളവ് നേരത്തെ അറിയാമെന്ന്' ആയിരുന്നു ബാബ്ബറിന്റെ പ്രസ്താവന. കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു ബാബ്ബിന്റെ പരാമര്‍ശം.

അതേസമയം രാജ് ബാബ്ബറിന്റെ വിവാദ പ്രസ്താവനക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസരംഗത്തെത്തി. മര്യാദയില്ലാതെയാണ് ബാബ്ബര്‍ സംസാരിച്ചത്. അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ അനുഭവ സമ്ബത്ത് ഇല്ല. സിനിമയിലെ അനുഭവ സമ്ബത്ത് മാത്രം കൊണ്ട് രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനാവില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക