Image

കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം മോഷ്ടിച്ചു, പരാതിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍

Published on 10 May, 2019
കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം മോഷ്ടിച്ചു, പരാതിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: മേല്‍പ്പറമ്ബിലെ വാടക വീട്ടില്‍ നിന്നും തന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിലെ പണം കോണ്‍ഗ്രസ് നേതാവ് മോഷ്ടിച്ചെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. കൊല്ലത്ത് നിന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ നേതാവാണ് പണം മോഷ്ടിച്ചതെന്ന് ഉണ്ണിത്താന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്കാണ് ഉണ്ണിത്താന്‍ പരാതി നല്‍കിയത്. കൊല്ലത്ത് നിന്നും തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സഹായിക്കാന്‍ എത്തിയ ആളാണ് പണം മോഷ്ടിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനെ ബാധിക്കും എന്നതിനാലാണ് പരസ്യമായി പരാതി ഉന്നയിക്കാതിരുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ വീണ്ടും പരാതി ഉന്നയിക്കാന്‍ തിരുമാനിക്കുകയായിരുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.


വോട്ടെടുപ്പിന് പിന്നാലെ നേതാവിനോട് പണം ചോദിച്ചിരുന്നു. എന്നാല്‍ ഫോണിലൂടെ തന്നെ നേതാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയെന്നും ഉണ്ണിത്താന്‍ പരാതിയില്‍ പറയുന്നുണ്ട്. നേതാവിന്‍റെ ഫോണ്‍ നമ്ബര്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം പരാതി നല്‍കിയോ എന്ന ചോദ്യത്തിന് ഉണ്ണിത്താന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ പോലീസ് മേധാവി പരാതി ലഭിച്ചതായി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക