എസ് ഹരീഷിന്റെ മീശ നോവലിനെതിരെ സംഘപരിവാറും യോഗക്ഷേമസഭയും ഉള്‍പ്പെടെ വലിയ പ്രതിഷേധം ഉയര്‍ത്തുകയും നോവല്‍ കഥാകൃത്ത് പിന്‍വലിച്ചു എന്ന് മാതൃഭൂമി തന്നെ വെളിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ എഴുത്തുകാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സാഹിത്യലോകത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നല്ലൊരു കഥാകൃത്തായ ഹരീഷ് സാഹിത്യ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങള്‍ പിന്നിട്ടിട്ടേയുള്ളൂ എന്നും അദ്ദേഹം നോവല്‍ പിന്‍വലിക്കേണ്ടിവന്ന സാഹചര്യം സൃഷ്ടിച്ചവര്‍ ആത്മവിമര്‍ശനപരമായി ഒരു വിലയിരുത്തല്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് എഴുത്തുകാരി സാറാ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്.
സാറാ ജോസഫിന്റെ കുറിപ്പ് ഇപ്രകാരം:
എസ് ഹരീഷ് ഒരു നല്ല കഥാകൃത്താണ്. അയാള്‍ തന്റെ സാഹിത്യ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങള്‍ പിന്നിട്ടതേയുള്ളൂ. നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ അദ്ദേഹത്തില്‍ നിന്നും ലഭിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹം തന്റെ നോവല്‍പിന്‍വലിക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ചവര്‍ ആത്മവിമര്‍ശന പരമായി ഒരു വിലയിരുത്തല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കഥയില്‍ പറയുന്നതെല്ലാം ജീവിതത്തില്‍ ഉള്ളതാവണമെന്നില്ല. ജീവിതത്തില്‍ ഉള്ള തെല്ലാം കഥയില്‍ കടന്നു വരണമെന്നുമില്ല. കഥയെ കഥയായിത്തന്നെ വേണം വായിക്കാന്‍. ഹരീഷിന്റെ നോവലില്‍ വന്ന ഒരു പരാമര്‍ശം സ്വന്തം അമ്മയെയും പെങ്ങളെയും പറ്റിയാണെന്ന്, അതല്ലെങ്കില്‍ എല്ലാ ഹിന്ദു സ്ത്രീകളെയും പറ്റിയാണെന്ന് ഒരു ധാരണ പരത്തുകയും അത് ആളിക്കത്തിക്കുകയുമാണ്, ഇപ്പോഴുണ്ടായത്. ഞാനറിയുന്ന ഹരീഷ് വളരെ ഒതുങ്ങിയ പ്രകൃതമുള്ള മാന്യനായ ഒരു യുവാവാണ്. മികച്ച ഒരു കഥയുമായി രംഗ പ്രവേശം ചെയ്ത ആ എഴുത്തുകാരനെ വളരെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ കണ്ടിരുന്നതും രചനകള്‍ക്ക് കാത്തിരുന്നതും. അദ്ദേഹം ഹിന്ദു വിഭാഗത്തില്‍ പെട്ടയാളാണെന്ന് അദ്ദേഹത്തിന്റെ പേരില്‍ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്.
കഥയിലെ ഒരു ചെറിയ പരാമര്‍ശത്തില്‍ കലിതുള്ളുന്ന ആളുകള്‍ ഒരു നിമിഷം ചിന്തിച്ചു നോക്കൂ. എല്ലാ മതവിഭാഗങ്ങളില്‍ പെട്ട പുരോഹിതരും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന് നിരവധി തെളിവുകള്‍ നമ്മുടെ മുന്നിലില്ലേ? സന്യാസിമാര്‍, മദ്രസക്കാര്‍, പള്ളീലച്ചന്മാര് എന്നിങ്ങനെ? ഇവരൊക്കെ സ്ത്രീകളെ അപമാനിക്കയായിരുന്നില്ലേ?
പുസ്തകം പിന്‍വലിപ്പിക്കുക, പുസ്തകം നിരോധിക്കുക, എഴുത്തുകാരെ കൊല്ലുക, നാടുകടത്തുക, കാരാഗൃഹത്തിലടക്കുക, ലൈബ്രറികള്‍ക്ക് തീവെയ്ക്കുക, പുസ്തകം കത്തിക്കുക തുടങ്ങിയ ഒരു പാട് അക്രമങ്ങള്‍ ചെയ്തിട്ടുള്ള ഭരണാധികാരികള്‍ ലോകത്ത് ഉണ്ടായിട്ടുണ്ടു്. അവര്‍ പിന്നീടു ചരിത്രത്തില്‍ വെറുക്കപ്പെട്ടവരായിത്തീര്‍ന്നു എന്നല്ലാതെ എഴുത്ത് ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
എഴുത്തുകാര്‍ ഇല്ലാതായുമില്ല. ജീവിതത്തിലെ ഏറ്റവും സത്യസന്ധവും അനിവാര്യവുമായ ആവിഷ്ക്കാരമായി ഭാഷയുണ്ടായ കാലം മുതല്‍ വാമൊഴിയും വരമൊഴിയും തുടരുന്നു. എഴുത്തുകാര്‍ ദുര്‍ബ്ബലമനസ്കരാവാം. ചുറ്റുമുള്ളവരുടെ ആക്രമണം ഭയന്ന് രാജലക്ഷ്മി ആത്മഹത്യ ചെയ്തു. 'ജീവിച്ചിരുന്നാല്‍ എഴുതിപ്പോവും. എഴുതാതെ ജീവിക്കാന്‍ കഴിയില്ല.' അതായിരുന്നു, രാജലക്ഷ്മിയുടെ ആത്മഹത്യക്ക് കാരണം. അക്ഷരത്തെ കൊല്ലുന്ന രാഷ്ടീയ പ്രവര്‍ത്തനം വിനാശകരമാണ്. അതിനു വേണ്ടി സൈബര്‍ ഗുണ്ടകളെ നിയമിക്കുന്ന മ്ലേച്ഛമായ പ്രവര്‍ത്തനം ബാധിക്കുക നമ്മുടെ മക്കളെയാണെന്നറിയുക.
അക്ഷരം വെളിച്ചമാണ്. സ്വാതന്ത്ര്യമാണ്. സ്വതന്ത്രമായും നിര്‍ഭയമായും എഴുതാന്‍ കഴിയുന്നില്ലെങ്കില്‍ എഴുത്തുകാര്‍ ഒന്നുകില്‍ എഴുത്തു നിര്‍ത്തേണ്ടി വരും. അല്ലെങ്കില്‍ അസത്യം എഴുതേണ്ടി വരും. എസ്. ഹരീഷ് നോവല്‍ പിന്‍വലിക്കേണ്ടി വന്ന സാഹചര്യം ഒരു വിപല്‍ സൂചനയാണെന്ന് ഞാന്‍ കരുതുന്നു. കേരളവും അതിന്റെ പിടിയിലാവുന്നത് ഭയാനകമാണ്. എഴുത്തുകാര്‍, ന്യൂനപക്ഷമെങ്കിലും, മത ഫാസിസത്തിനോടെതിരിടാന്‍ എഴുത്തുകാര്‍ കരുത്തു നേടുകയല്ലാതെ വേറെന്തു വഴി?
മലീമസമായ മനസ്സിന്റെ ഉടമയിൽ നിന്നും മലീമസമായ സൃഷ്ട്ടികൾ മാത്രമെ ഉടലെടുക്കു .എഴുത്തുകാരന്റെ എഴുത്തിലുള്ള ഭാവതലം ,സംസ്ക്കാരതലം എല്ലാം തന്നെ എഴുത്തുകാരന്റെ വ്യക്തിസംസ്ക്കാരത്തിന്റെ പ്രതിഫലനമാണ്.താൻ നിത്യേന കാണുകയും ,കേൾക്കുകയും ,ജീവിക്കുകയും ചെയ്യുന്ന സാമൂഹ്യ ചുറ്റുപാടിൽ നിന്നാണ് എഴുത്തുകാരന്റെ സംസ്ക്കാരം രൂപപ്പെടുന്നത്.ഏറ്റുവും നല്ല വസ്ത്രങ്ങള്‍ ഏറ്റവും ഭംഗിയായി അണിഞ്ഞു ,അമ്മയും ,അമ്മുമ്മയും , അയല്പക്കവും ,സഹോദരിമാരും അമ്പത്തലത്തിലും , പള്ളിയിലും, ആരാധനാലയങ്ങളിലും പോകുന്നത് ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വമായി പ്രഖ്യാപിക്കുകയാണവര്‍'.ഇതു തന്റെ ജീവിതത്തിൽ നിത്യേന കണ്ടിട്ടായിരിക്കാം തന്റെ എഴുത്തിന്റെ ഭാവനാ സംസ്ക്കാരം രൂപപ്പെട്ടത്.
(ഡോ.ശശിധരൻ)
വര്‍ഗീയക്കാരുടെ ചാട്ടം എന്തിനെന്നു മനസിലാകുന്നില്ല
ഒട്ടും സംശയിക്കേണ്ട സത്യമായും സാഹിത്യത്തിന്റെ എ ബി സി ഡി അറിയില്ല .പക്ഷേ സാഹിത്യത്തിൻറെ എ ബി സി അല്പം അറിയാം .സാഹിത്യത്തിൽ എവിടെയാ എ ബി സി ഡി ? എ ബി സി എന്ന പ്രയോഗവും എ ബി സി ഡി എന്ന പ്രയോഗവും എവിടെയാണ് പ്രയോഗിക്കേണ്ടതെന്നു അറിയാത്തവരാണ് സാഹിത്യം പഠിപ്പിക്കാൻ വരുന്നത്. സത്യധർമ്മങ്ങളെക്കാൾ ശ്രേഷ്ട്ടം തന്റെ പ്രതികരണത്തിനാണെന്നു കരുതുന്നവൻ അടുക്കളയിൽ കയറി ഒരു ചമ്മന്തി അരക്കാൻപോലും പറ്റാത്തവരാണ് എന്ന യാഥാർഥ്യം പറയാതെ വയ്യ !മീശ മാധവനും ,അമേരിക്കൻ മുല്ലക്കാക്കും അത്രപെട്ടെന്ന് ഹിറ്റ്ലർ മീശ മറക്കാൻ കഴിയില്ല.ഇവർ ഏതു പേരിലെഴുതിയാലും എഴുത്ത് ഒരു ഭാഷയിൽ മാത്രം.
ജീവിതത്തിലെ ഏറ്റവും പരിശുദ്ധമായ,സർവ്വ ഐശ്വര്യത്തിന്റെയും, സർവ്വശാന്തിയുടെയും ഇരിപ്പിടമായ ആരാധനാലയങ്ങളിൽ പോലും മാലിന്യം കാണുകയും അതിനെ പിന്താങ്ങുകയും ചെയ്യുന്ന കടലാസ്സിനു പോലും വിലയില്ലാത്ത അഭിപ്രയം ശ്രേഷ്ടമായ ഈ മലയാളിയുടെ വിലയെപോലും വിദൂഷണമാക്കുന്നുണ്ട്.പുറമെ എത്ര നന്നായി വസ്ത്രം ധരിച്ചാലും ,എത്ര ചന്ദന ചാറ് പൂശിയാലും ഉള്ള് ശുദ്ധമാകാതെ എവിടെപ്പോയാലും എന്ത് പ്രയോജനം?മതങ്ങളിൽ ഭേദം കണ്ടാലും മനുഷ്യനിൽ ഭേദംകാണാതിരുന്നാൽ മതി. ഇത്രയധികം പൊട്ടത്തരങ്ങൾ എഴുതിപിടിപ്പിച്ചിട്ടുള്ള സാറാജോസഫിന്റെ ഈ അഭിപ്രായം ഏറ്റവും ഉള്ള് പൊള്ളയായ അങ്ങേയറ്റത്തെ അധമാണെന്നു പറയുന്നതിൽ ഒട്ടും ക്ലേശമില്ല. ഏതൊരു വർത്തമാന കാലത്തിന്റെയും കാലികമായ ആവശ്യമെന്നത് സമൂഹത്തിൽ പരസ്പരം വിഘടിച്ചു നിൽക്കുന്ന കണ്ണികളെ കൂട്ടി യോജിപ്പിക്കുകയെന്ന പ്രവർത്തിയാണ് എന്ന സത്യം സാഹിത്യകാരന്മാരും സാഹിത്യകാരികളും മറക്കരുത് .
(ഡോ .ശശിധരൻ)
ഒന്നാംതരം കോൺഗ്രസ്കാരനായ തന്തക്ക് ജനിച്ചതാണ് .മരണംവരെ അതിൽ ജീവിക്കുകയും ഇല്ലാതാകുകയും ചെയും. ഇവിടെ വർഗീയതയല്ല പ്രശ്നം. ശാസ്ത്രബോധമില്ലാത്ത സാഹിത്യകാരന്മാരായ അനധികാരികൾ അർത്ഥത്തിന് പകരം സമൂഹത്തിൽ അനർത്ഥംപ്രചരിപ്പിച്ചു സാഹിത്യത്തെ വ്യഭിചാരം ചെയ്യുന്നവർക്കെതിരായ മനസ്സ് മുറിഞ്ഞുള്ള പ്രതിഷേധം മാത്രം.
(ഡോ .ശശിധരൻ)
We want the places of worship to be holy. But the issue here is not how you assign holiness. Can one voice his/her opinion about certain things that is happening is not holy at all, in places of worship..let it be temple, masjid or church. If one writer does not have the freedom to express it, then we have to admit that the freedom is misunderstood. The sex scandal relating to orthodox priests is a case in point.
It is true that we have to apply discretion with freedom of speech. We cannot yell 'fire' in a crowded theatre. But an observation of a writer in a contemporary society should not be condemned as prohibited because it hurts the feelings of a section of people. I do not know how people like Dr. Sasidharan will react if someone wrote about the 'Devadasi' rituals which were prevalent in olden times.
You were born in a Congress family and is a Congress & die as a Congress.
You were born in a Hindu, Christian…… you die as one
You have wasted all your life. Your birth is an accidental occurrence. But your life: - you can make changes in many ways.
If you are resistant to change you are already dead.