കത്തോലിക്ക സഭയിലെ വിവാദങ്ങള്‍ക്ക്
വിശ്വാസികളോട് പരസ്യമായി മാപ്പ് ചോദിക്കുന്നതായി ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ്
കുര്യാക്കോസ് ഭരണികുളങ്ങര.
ഭൂമി തട്ടിപ്പ്, ഫ്രാങ്കോ മുളയ്ക്കലിന്റെ
പീഡനം ,ആഗോള കത്തോലിക്കാ സഭയിലെ മറ്റ് ലൈംഗിക ആരോപണങ്ങള്‍ എന്നിവ വിശ്വാസികളുടെ
വിശ്വാസങ്ങളെ ബാധിച്ചെന്നും ഇതിന് സഭാ വിശ്വാസികളോട് മാപ്പ് പറയുന്നതായും
അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവാണ് സഭാ
നായകരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ചെയ്ത കന്യാസ്ത്രീകളും ബിഷപ്പ്
ഫ്രാങ്കോ മുളയ്ക്കലും ക്രിസ്തുവിന്റെ അവയവങ്ങളാണെന്നും ഒരു അവയവത്തിനും നീതി
നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.