മുപ്പത്തിയഞ്ചു വര്‍ഷം പിന്നിടുന്ന അമേരിക്കന്‍
മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയ്ക്കു പത്തനംതിട്ട ജില്ലയില്‍
നിന്ന് രണ്ട് അമരക്കാര്‍ .ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയും, സെക്രട്ടറി
ഫിലിപ്പോസ് ഫിലിപ്പും. പ്രസിഡന്റ് പത്തനംതിട്ട ജില്ലയിലെ കുമ്പനാട്
സ്വദേശിയാണെങ്കില്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അതെ ജില്ലയിലെ അടൂര്‍
സ്വദേശിയാണ് .
ട്രഷറര്‍ ഷാജിവര്ഗീസ് തൊട്ടടുത്ത ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കാരനും .
റീജിയണല്‍ വൈസ് പ്രസിഡന്റായ ശ്രീകുമാര്‍ ഉണ്ണിത്താനും അടൂര്‍
സ്വദേശിതന്നെ, ഫൊക്കാനയുടെ യുവ നേതാവ് ഗണേഷ്നായരും പത്തനംതിട്ടജില്ലയിലെ
പത്തനാപുരം സ്വദേശി .മറ്റൊരു നേതാവ് കുര്യന് പ്രക്കാനവും പത്തനം
തിട്ടക്കാരന്‍ തന്നെ. ഈ കമ്മിറ്റിയെ തെരഞ്ഞെടുത്ത ഇലക്ഷന് കമ്മീഷണര്‍
ജോര്‍ജി വര്‍ഗീസും പത്തനംതിട്ടജില്ലയിലെ കവിയൂര്‍ സ്വദേശിയും . അതുകൊണ്ടു
പത്തനം തിട്ടക്കാരുടെ ഒരു പ്രമാദിത്വം ഫൊക്കാനയില്‍ ഉണ്ടെങ്കിലും
വിവാദങ്ങള്‍ക്കൊന്നും ഇടം നല്‍കാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകും.
ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ വര്‍ഷങ്ങളുടെ സംഘടനാ സമ്പത്തുമായാണ്
ഫൊക്കാനയുടെ പ്രസിഡന്റാകുന്നത്. തികച്ചും സൗമ്യനായ വ്യക്തിത്വം .ഫൊക്കാനയും
ഫോമയും നേര്‍ക്കുനേര്‍ പോരാട്ട സമയത്തു തന്റെ അയല്പക്കകാരന് ജോണ്‍
ടൈറ്റസ് ഫോമയ്ക്കു വേണ്ടി തിരുവല്ലയില്‍ സംഘടിപ്പിച്ച കേരളാ കണ്
വന്ഷനില് നിറ സാന്നിധ്യമായി പങ്കെടുത്തു സൗഹൃദത്തിന്റെ പുതിയ മാനം
തീര്‍ത്ത വ്യക്തികൂടിയാണ് തമ്പി ചാക്കോ.
നിരവധി തവണ ഫൊക്കാന പ്രസിഡന്റ് പദം തൊട്ടരികിലെത്തി തിരിച്ചുപോയ തമ്പി
ചാക്കോയ്ക്ക് ഇത്തവണയും ചെറിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സമവായത്തിലൂടെ ആ
പദവി കൈപ്പിടിയിലാക്കാന്‍ സാധിച്ചത് തെന്റെ ഈ സൗമ്യമായ സ്വാഭാവവും ഫൊക്കാന
അംഗ സംഘടനകള്‍ നല്കിയ അംഗീകാരവും കൊണ്ടാണ്.എപ്പോളും ചെറുപ്പം
സൂക്ഷിക്കുന്ന അദ്ദേഹം യുവാക്കളെ ഫൊക്കാനയിലേക്കു ആകൃഷ്ടരാക്കാന്‍
പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
നിരവധി പദ്ധതികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ നിന്നും നമുക്ക് ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു.
തമ്പി ചാക്കോ യ്ക്ക് താങ്ങും തണലുമായി ഫിലിപ്പോസ് ഫിലിപ്പ് സെക്രട്ടറി ആയി
ഒപ്പമുണ്ട്, ഫൊക്കാനയുടെ ഏതാണ്ട് തുടക്കം മുതല്‍ ഫൊക്കാനയുടെ സന്തത സഹചാരി.
എല്ലാ ഘട്ടത്തിലും ഫൊക്കാനയ്ക്കൊപ്പം നിലകൊണ്ട വ്യക്തിത്വം . ഭരണ
നൈപുണ്യമുള്ള നേതാവ്. അമേരിക്കയില്‍ എഞ്ചിനീയേഴ്സിന്റെ സംഘടനയുടെ
തലപ്പത്തും സാമുദായിക രംഗത്തും തന്റെ പ്രവര്‍ത്തനത്തിലൂടെ നിരവധി
സംഭാവനകള്‍ നല്കിയ ഫിലിപ്പോസ് ഫിലിപ്പിന്റെ ജനറല്‍ സെക്രട്ടറി പദവി
ഫൊക്കാനയ്ക്കു ഒരു വലിയ മുതല്‍ക്കൂട്ടാകുന്നു.
എല്ലാ തര്‍ക്കങ്ങളും,വിവാദങ്ങള്‍ക്കും വിട. ഇനി പ്രവര്‍ത്തനത്തിന്റെ രണ്ട്
വര്‍ഷങ്ങള്‍. അടുത്തവര്‍ഷം ഫൊക്കാനാ കേരളാ കണ്വന്ഷന് (അത് തിരുവല്ലയില്‍
ആണെന്ന് അനുമാനിക്കാം ). നിരവധി പദ്ധതികള്‍ കേരളത്തിന്റെ ജീവ കാരുണ്യ
രംഗത്തും ,അമേരിക്കന്‍ മലയാളികള്‍ക്കുമായി അണിയറയില്‍ ഒരുങ്ങേണ്ടതുണ്ട്.
ഫൊക്കാനയുടെ പുതിയ കമ്മിറ്റിക്കു ലമലയാളിയുടെ ആശംസകള്‍
ജില്ല തിരിച്ചുള്ള കണക്കു നന്നായി ഇനി ജാതി തിരിച്ചുള്ള ഒരു കണക്കുകൂടി ആകാം
എത്ര നായര്‍ എത്ര ക്രിസ്ത്യാനി അതില്‍ എത്ര കത്തോലിക്കന്, ബാവകഷി, ഓര്‍ത്തഡോക്സ്
തരം തിരിക്കു മാഷെ എന്നിട്ട് പരസ്പരം അടിക്കട്ടെ ...
to be in the coming years
ഫൊക്കാനായുടെ ഒരു ആദ്യകാല പ്രവർത്തകൻ.