ദൈവത്തെയോർത്ത് (കഥ: ഉഷാചന്ദ്രൻ)
വാർദ്ധക്യത്തിന്റെ അവശതകളെ 'അലോസരം' എന്ന് ജാനകിയും രാമനാഥനും കരുതാൻ തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. കാഴ്ച മങ്ങിയ കണ്ണുകളും, ബധിരത പേറുന്ന കാതുകളും, ഇടറുന്ന കാലടികളും തങ്ങളുടെ സുഖ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്നതായി അവർ വിശ്വസിച്ചു. ഒടുവിൽ, മനസ്സാക്ഷിയെ പണയം വെച്ച് ആ തീരുമാനമെടുത്തു: അച്ഛനെ കൊണ്ടുപോയി വൃദ്ധസദനത്തിലാക്കുക.
എല്ലാ നടപടികളും പൂർത്തിയാക്കി വൃദ്ധസദനത്തിന്റെ പടികളിറങ്ങുമ്പോൾ ജാനകി വെറുതെയൊന്നു തിരിഞ്ഞു നോക്കി. അച്ഛനെ അവിടെയെങ്ങും കണ്ടില്ല. നോട്ടം കെട്ടിടത്തോട് ചേർന്നുള്ള