മൺവഴികളിലെ വേരറ്റ പകലുകൾ (കവിത: അഷ്റഫ് കാളത്തോട്)
മരണമൊരു തിടുക്കമില്ലാത്ത തുന്നൽക്കാരൻ,
ജീവിതത്തിൻ കീറിയോരീ ഓർമ്മച്ചീന്തുകളെ
അവസാനമായ് തുന്നിനോക്കും തുന്നൽക്കാരൻ.
പകലന്തിയോളം ചുമന്നൊരാകോലാഹലങ്ങളിൽ നിന്നും,
ഏകാന്തതതൻ ശാന്തമാം ശൂന്യതയിലേക്കൊരുവഴുതിമാറൽ!