കൊച്ചി: ബാലഭാസ്കറിന്റെ മരണം അപകടമരണം തന്നെയാണെന്ന് പ്രകാശ് തമ്പി. ബാലഭാസ്കറിന്റെ മരണത്തിന് സ്വർണക്കടത്തുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ല. ഇപ്പോൾ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമാണ്. ബാലഭാസ്കറിന് അപകടമുണ്ടായപ്പോൾ ഒരു സഹോദരനെപ്പോലെ ഞാൻ കൂടെ നിന്നു. അതാണോ ഞാൻ ചെയ്ത തെറ്റെന്നും പ്രകാശൻ തമ്പി ചോദിച്ചു. അപകടമുണ്ടാകുമ്പോൾ വാഹനം ഓടിച്ചിരുന്നത് തൃശൂർ സ്വദേശിയായ അർജുൻ തന്നെയാണെന്നും പ്രകാശൻ തമ്പി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. തനിക്ക് സ്വർണക്കടത്തുമായി യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്നും തമ്പി കൂട്ടിച്ചേർത്തു.
അപകടം സംഭവിച്ചപ്പോൾ ഒരു സഹോദരനെ പോലെ ബാലഭാസ്കറിന്റെ കൂടെ നിന്നു. അതാണോ താൻ ചെയ്ത തെറ്റെന്ന് ചോദിച്ച പ്രകാശ് തമ്പി ബാലഭാസ്കർ സഞ്ചരിച്ച കാര് ഓടിച്ചത് അർജ്ജുൻ തന്നെയാണെന്നും പറയുന്നു.
ബാലഭാസ്കറിന്റെ സഹായിയായിരുന്ന പ്രകാശ് തമ്പി സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതോടെയാണ് വാഹനാപകടം സംബന്ധിച്ച കേസ് വീണ്ടും വിവാദത്തിലായത്. ഡിആർഐ അറസ്റ്റ്ചെയ്ത പ്രകാശ് തമ്പി കാക്കനാട് ജയിലാണ് ഇപ്പോഴുള്ളത്. ഇവിടെ നിന്നുമായിരുന്നു പ്രകാശ് തമ്പിയുടെ പ്രതികരണം. ബാലഭാസ്കറിന്റെ മരണത്തിൽ ക്രൈംബാഞ്ച് പ്രകാശ് തമ്പിയുടെ മൊഴിയെടുത്തിരുന്നു.