ബര്‍ലിന്‍: കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും സഹായം നല്‍കുന്നതിന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും മുന്നോട്ടുവച്ച സംയുക്ത നിര്‍ദേശത്തില്‍ അഞ്ഞൂറു ബില്യണ്ഡ യൂറോയുടെ യൂറോപ്യന്‍ റിക്കവറി ഫണ്ട് രൂപീകരിക്കാന്‍ ധാരണയായി.
കോവിഡ് 19 പ്രതിസന്ധിയില്‍ നിന്നും യൂറോപ്യന്‍ സന്പദ് വ്യവസ്ഥയെ കരകയറ്റാന്‍ അവതരിപ്പിച്ച സഹായധനത്തിനാണ് ജര്‍മനിയും ഫ്രാന്‍സും കൈകോര്‍ത്തത്. 500 ബില്യണ്‍ യൂറോയുടെ സഹായമാണ് ഇരുരാജ്യങ്ങളും കൂടി നല്കാന് തീരുമാനിച്ചതെന്ന് ആംഗല മെര്‍ക്കലും ഇമ്മാനുവേല്‍ മാക്രോണും സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. താത്കാലിക അടിയന്തര സഹായം എന്ന നിലയിലായിരിക്കണം ഇതു രൂപീകരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ പേരില്‍ സാന്പത്തിക വിപണികളില്‍ നിന്ന് പണം സ്വരൂപിച്ച് യൂറോപ്യന്‍ കമ്മിഷനാണ് ഈ ഫണ്ട് കൈകാര്യം ചെയ്യേണ്ട തെന്നും ഇരു നേതാക്കളും ദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം നടത്തിയ സംയുക്ത വിഡിയോ കോണ്‍ഫറന്‍സില്‍ വിശദീകരിച്ചു.
ഇറ്റലി, സ്പെയിന് തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുന്നത്.
തിരിച്ചടയ്ക്കേണ്ടാത്ത രീതിയിലുള്ള ധനസഹായമാണ് ഈ ഫണ്ടില്‍ നിന്നു നല്‍കേണ്ട ത്. അടുത്ത വര്‍ഷത്തെ യൂറോപ്യന്‍ യൂണിയന് ബജറ്റില്‍ ഇത് ഉള്‍പ്പെടുത്താവുന്നതാണ്. ഇപ്പോഴത്തെ ആരോഗ്യ പ്രതിസന്ധി നേരിട്ട ശേഷം യൂറോപ്യന്‍ യൂണിയനെ പുനരുദ്ധരിക്കാനായിരിക്കണം ഈ പണം ചെലവാക്കേണ്ട തെന്നും ഇരു നേതാക്കളും പറഞ്ഞു.
യൂറോപ്യന്‍ യൂണിയന് ബജറ്റില്‍ നിന്നുള്ള ഫണ്ടുകളും യൂറോപ്യന്‍ മുന്‍ഗണനകളും അനുസരിച്ച് ഏറ്റവും പ്രയാസമേറിയ മേഖലകള്‍ക്കും പ്രദേശങ്ങള്ക്കുംധ സഹായം നല്‍കുമെന്ന് ജര്‍മന്‍, ഫ്രഞ്ച് സര്‍ക്കാരുകള്‍ സംയുക്തമായി അറിയിച്ചു. യൂറോപ്യന്‍ യൂണിയന് ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണിത്. ഇതിന് ന്ധഅസാധാരണവും അതുല്യവുമായ ശ്രമം ആവശ്യമാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള വീഡിയോ കോണ്‍ഫറന്‍സിനുശേഷം ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു.
ഫ്രഞ്ച് ജര്‍മന്‍ മുന്നേറ്റം യൂറോപ്യന്‍ യൂണിയനില്‍ ഐക്യം ഉറപ്പാക്കും. ഈ പ്രതിസന്ധിയില്‍ നിന്ന് യൂറോപ്പിനെ കൂടുതല്‍ ശക്തവും ഏറെ എക്യദാര്ഢ്യത്തോടെയും ഉയര്‍ത്തിക്കൊണ്ടു വരികയാണ് ലക്ഷ്യം. കൊറോണ വൈറസ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യത്യസ്ത അളവിലുള്ള സ്വാധീനം ചെലുത്തിയതിനാല്‍, യൂണിയനിലെ ഏകീകരണം അപകടത്തിലാണന്നും മെര്‍ക്കല്‍ കൂട്ടിചേര്‍ത്തു.
മേയ് 27 ന് യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ കൊറോണ വൈറസ് മൂലമുള്ള സാന്പത്തിക വീണ്ടെ ടുക്കല്‍ പദ്ധതി പ്രഖ്യാപിക്കും. യൂറോപ്പ് നേരിടുന്ന സാന്പത്തിക വെല്ലുവിളിയുടെ വ്യാപ്തിയും വലുപ്പവും അംഗീകരിക്കുകയും യൂറോപ്യന്‍ ബജറ്റിനൊപ്പം അതിന്റെ പരിഹാരത്തില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്നതിനാല്‍ ജര്‍മന്‍ ഫ്രഞ്ച് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രഖ്യാപനമെന്ന് കമ്മീഷന് പ്രസ്താവിച്ചു.
കൊറോണ വൈറസിന്റെ ആഘാതത്തെ വ്യക്തിഗതമായി നേരിടാന്‍ ആവശ്യമായ എല്ലാ സാന്പത്തിക ഇളവുകളും യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങള്‍ക്ക് നല്കുന്നുണ്ടെ ന്നും സന്പദ് വ്യവസ്ഥയെ കഠിനമായി ബാധിക്കുകയാണെങ്കില്‍ കൂടുതല്‍ സമന്വയിപ്പിച്ച ഉത്തേജന പക്കേജ് എന്ന നിലയില്‍ ഇത് കൈകാര്യം ചെയ്യുമെന്നും ലെയ്ന്‍ അറിയിച്ചു.
വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ രാജ്യക്കാരും തങ്ങളുടെ ചെലവ് ടാപ്പുകള്‍ തുറക്കുന്നതിനുള്ള തത്രപ്പാടിലാണ്.കമ്മിയും കടവും കുറയ്ക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ ആവശ്യകതകള്‍ പാലിക്കാന്‍ പാടുപെടുന്ന ഇറ്റലിക്ക് ഒരു ലൈഫ് ലൈനാണ് ഇയുവിന്റെ സാന്പത്തിക പാക്കേജ്.
യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ ഈ നിര്‍ദ്ദേശത്തോട് യോജിക്കണമെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു. തന്റെ രാജ്യം കൊറോണ വൈറസ് പാന്‍ഡെമിക് ബാധിച്ച അംഗരാജ്യങ്ങള്‍ക്ക് വായ്പയേക്കാളുപരി ധനസഹായമായി നല്കുന്നതിനെയാണ് പിന്തുണയ്ക്കുന്നതെന്ന് അറിയിച്ചു. ഞങ്ങളുടെ നിലയില്‍ മാറ്റമില്ല,പരിഷ്കരിച്ച ഇയു ബജറ്റ് പരിധി ഉയര്‍ത്തുന്നതിനേക്കാള്‍ പുതിയ മുന്‍ഗണനകള്‍ പ്രതിഫലിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കുര്‍സ് ഒരു ട്വീറ്റില്‍ കുറിച്ചു.
ഈ പദ്ധതി അഭിലാഷവും ലക്ഷ്യവും സ്വാഗതാര്‍ഹവുമാണന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) പ്രസിഡന്റ് ക്രിസ്റ്റിന് ലഗാര്‍ഡ് പറഞ്ഞു.
പദ്ധതിക്ക് പ്രശംസയും വിമര്‍ശനവും
പുതിയ സാന്പത്തിക പാക്കേജിനെ പ്രശംസിച്ചു വിമര്‍ശിച്ചും നേതാക്കള്‍ രംഗത്തുവന്നു. പദ്ധതി കൊറോണയ്ക്ക് ശേഷമുള്ള കാലഘട്ടത്തില്‍ യൂറോപ്പിനെ പുനരുജ്ജീവിപ്പിക്കുമെന്ന് ജര്‍മന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഇതുവരെ കാണിച്ചതിനേക്കാള്‍ കൂടുതല്‍ ഐക്യദാര്‍ഢ്യം ഉണ്ടാവുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് കതറിന ബാര്‍ലി (എസ്പിഡി) പറഞ്ഞു. യൂറോ ബോണ്ടുകളില്‍ നിന്ന് വ്യത്യസ്തമായി, നിര്‍ദ്ദിഷ്ട കൊറോണ സഹായ ഫണ്ട് സമയത്തിലും ഉള്ളടക്കത്തിലും പരിമിതപ്പെടുത്തിയിരിക്കുന്നു, മാത്രമല്ല ഇത് അടിയന്തര പദ്ധതിയാണ്. പല രാജ്യങ്ങളും മോശമായിരിക്കുന്പോള്‍ യൂറോപ്യന്‍ യൂണിയനിലെ ചില രാജ്യങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയില്ലെന്ന് ബാര്‍ലി പറഞ്ഞു. പ്രത്യേകിച്ചും യൂറോപ്യന്‍ യൂണിയന്റെ ഘടനയില്‍ നിന്ന് ജര്‍മനി വളരെയധികം പ്രയോജനം ചെയ്യുന്നു. വായ്പകള്‍ക്ക് പകരം ഗ്രാന്റുകള്‍ നല്‍കാനുള്ള നിര്‍ദ്ദേശം മുന്‍കാല പ്രതിസന്ധികളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നു, കാരണം വായ്പകള്‍ ഹ്രസ്വകാലത്തേക്ക് സഹായിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെ ങ്കിലും ദീര്‍ഘകാലത്തേക്ക് ഈ രാജ്യങ്ങളെ കാലിടറാന്‍ അനുവദിക്കുന്നില്ലന്നും ബാര്‍ലി പറഞ്ഞു.
എന്നാല്‍ ഇത് പിന്‍വാതിലിലൂടെ സംയുക്തത്തിലേക്കും നിരവധി ബാധ്യതകളിലേക്കും നയിക്കുമെന്ന് സിഎസ്യു പാര്‍ട്ടിയിലെ സാന്പത്തിക ശാസ്ത്രജ്ഞന് ഹാന്‍സ് മൈക്കല്‍ ബാക്ക് പറഞ്ഞു.
പദ്ധതിക്ക് സംയുക്തവും നിരവധി ബാധ്യതകളും അര്‍ത്ഥമാക്കുന്നില്ലെങ്കിലും ഇത് യൂറോപ്യന്‍ യൂണിയന്റെ സാന്പത്തിക ശക്തിയിലെ വിഹിതത്തെ അടിസ്ഥാനമാക്കിയുള്ള ആനുപാതിക ബാധ്യതയാണന്നും അതു തെറ്റാണെന്നും സിഡിയു എംപി ക്ലോസ്പീറ്റര് വില്ഷ് പറഞ്ഞു.
യൂറോപ്യന്‍ സഹായം ഫലപ്രദമായി ഉപയോഗിച്ചതില്‍ മുന്നില്‍ ജര്‍മനി
ബര്‍ലിന്‍: പ്രതിസന്ധി കാലഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന് അനുവദിച്ച രണ്ടു ട്രില്യന്‍ യൂറോയുടെ സ്റ്റേറ്റ് എയ്ഡ് ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച രാജ്യം ജര്‍മനി. ഇതിന്റെ 51 ശതമാനവും ജര്‍മനി വിനിയോഗിച്ചപ്പോള്‍, രണ്ട ാം സ്ഥാനത്തുള്ള ഫ്രാന്‍സ് 17 ശതമാനത്തിലാണ് നില്‍ക്കുന്നത്.
15.5 ശതമാനവുമായി ഇറ്റലി മൂന്നാമതും നാല് ശതമാനവുമായി യുകെ നാലാമതും മൂന്ന് ശതമാനവുമായി ബെല്‍ജിയം അഞ്ചാമതുമാണ്. പോളണ്ടാണ് രണ്ടര ശതമാനവുമായി ആറാം സ്ഥാനത്ത് നില്‍ക്കുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ അര ശതമാനത്തിനും 1.4 ശതമാനത്തിനുമിടയില്‍.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ പ്രവര്‍ത്തിക്കുന്ന കന്പനികള്‍ക്ക് യൂറോപ്യന്‍ സഹായം കൂടുതലായി ലഭിച്ചതാണ് ഇത്രയും വലിയ അന്തരത്തിനു കാരണം. എന്നാല്‍, ഈ കന്പനികളുമായി കരാറുകളുള്ള ഇതര യൂറോപ്യന്‍ കന്പനികള്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കുമെന്ന് യൂറോപ്യന്‍ കമ്മിഷന് വിലയിരുത്തുന്നു.
ജര്‍മനി വിദേശ സഹായ പദ്ധതി പൊളിച്ചെഴുതി
ബര്‍ലിന്‍: ബുദ്ധിമുട്ട് നേരിടുന്ന വിദേശ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നതിനുള്ള പദ്ധതി സമൂലമായി ജര്‍മനി പരിഷ്കരിച്ചു. ഇത്തരത്തില്‍ സഹായം നല്കുന്ന രാജ്യങ്ങളുടെ എണ്ണം അറുപതായി പരിമിതപ്പെടുത്താനും നല്കുന്ന തുകയില്‍ കുറവ് വരുത്താനും ധാരണയായി.
ബുറുണ്ടി, മ്യാന്മര് തുടങ്ങിയ രാജ്യങ്ങള്‍ പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടില്ലെന്ന് ജര്‍മന്‍ സാന്പത്തിക സഹകരണ വികസനമന്ത്രി ഗെര്‍ഡ് മുള്ളര്‍ വ്യക്തമാക്കി. അഴിമതി, മനുഷ്യാവകാശ ലംഘനം, ദുര്‍ഭരണം എന്നീ ഘടകങ്ങള്‍ കണക്കാക്കിയാണ് രാജ്യങ്ങള്‍ക്ക് സഹായം നിഷേധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ 85 രാജ്യങ്ങള്‍ക്കാണ് ജര്‍മനി ധനസഹായം നല്‍കിവരുന്നത്. പ്രതിവര്‍ഷം പത്തു ബില്യന്‍ യൂറോ ജര്‍മനി ഇതിനായി നീക്കിവയ്ക്കുന്നു. സല്‍ഭരണവും മനുഷ്യാവകാശങ്ങള്‍ക്കു മാന്യതയും അഴിമതിവിരുദ്ധ നടപടികളും ഉറപ്പാക്കുന്ന രാജ്യങ്ങള്‍ക്കു മാത്രമേ ഭാവിയിലും സഹായം ലഭ്യമാക്കൂ എന്നും മന്ത്രി വിശദീകരിച്ചു.
സ്പെയ്നില്‍ നിശ്ചിത വരുമാന പദ്ധതി നടപ്പാക്കുന്നു
മാഡ്രിഡ്: കൊറോണവൈറസ് ബാധ കാരണം സാന്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കാന്‍ സ്പെയ്നിലെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ നിശ്ചിത മാസ വരുമാന പദ്ധതി നടപ്പാക്കുന്നു.
ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ തന്നെ ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ചൊവ്വാഴ്ച പദ്ധതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കുമെന്നും കരുതുന്നു.
ഇതു പ്രകാരം, പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും പ്രതിമാസം ഏറ്റവും കുറഞ്ഞത് 462 യൂറോ വരുമാനം ഉറപ്പാക്കും. ഇത്രയും ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പെന്ഷന് മുഖേന ഇതു ലഭ്യമാക്കും.
ഫിന്‍ലന്‍ഡ് നേരത്തെ തന്നെ ഈ പദ്ധതി നടപ്പാക്കിയിരുന്നു. ഇറ്റലി മറ്റു പദ്ധതികള്‍ക്കൊപ്പം ബന്ധപ്പെടുത്തി നടപ്പാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഇരു രാജ്യങ്ങളിലും തൊഴിലില്ലായ്മാ നിരക്കിനെ സ്വാധീനിക്കാന്‍ ഇതിനു സാധിച്ചില്ല.
ഇറ്റലിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും നോക്കി ഇയു
യൂറോപ്പിലെ ഏറ്റവും വലിയ ദുരന്തം വിതച്ച ഇറ്റലിയുടെ വടക്കന്‍ മേഖലയിലെ മിക്ക സ്ഥലങ്ങളുടെയും സന്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആകെയുള്ള വരുമാന സ്രോതസ് ടൂറിസത്തിലൂടെയായിരുന്നത് ഇപ്പോള്‍ നാമാവശേഷമായി.
വളരെയധികം കടബാധ്യതയുള്ള ഇറ്റലിക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇയുവിന്റെ സഹായം. വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച വടക്കാണ് രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ട ായ പ്രദേശങ്ങള്‍ക്കായി സര്‍ക്കാര്‍ 900 ദശലക്ഷം യൂറോയുടെ സാന്പത്തിക സഹായം അവതരിപ്പിച്ചിരുന്നു. പിന്നീട് 3.6 ബില്യണ്‍ യൂറോ ചെലവഴിച്ച് വിശാലമായ സന്പദ്വ്യവസ്ഥയെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തത് 4.5 ബില്യണ്‍ അഥവാ ജിഡിപി 0.25 ശതമാനമായി ഉയരുമെന്നാണ് കോണ്ടെ സര്‍ക്കാരിന്റെ നിഗമനം.
ഇതിനിടെ സര്‍ക്കാര്‍ വായ്പയെടുക്കുന്നതിനെ പരിമിതപ്പെടുത്തുന്ന യൂറോപ്യന്‍ യൂണിയന് നിയമങ്ങളുടെ ആത്യന്തിക നിയന്ത്രണം ഉള്ള യൂറോപ്യന്‍ യൂണിയന് ധനമന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.പകര്‍ച്ചവ്യാധിയുടെ വളര്‍ച്ചയെ ബാധിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. വൈറസിന്റെ സാന്പത്തിക ആഘാതം അടിയന്തിരാവസ്ഥയാണെന്നും അവരുടെ നിയന്ത്രണത്തിന് പുറത്തുള്ള സംഭവമാണെന്നും മന്ത്രിമാര്‍ തുറന്നു പറഞ്ഞിരുന്നു.
അത്തരം അസാധാരണമായ സന്ദര്‍ഭങ്ങളില്‍, സ്ഥിരതയും വളര്‍ച്ചാ ഉടന്പടിയും എന്നറിയപ്പെടുന്ന യൂറോപ്യന്‍ യൂണിയന് ബജറ്റ് നിയമങ്ങള്‍, കമ്മികളും പൊതു കടവും കുറയ്ക്കുന്നതിന് സര്‍ക്കാരുകളെ അനുവദിച്ചേക്കും. ഒപ്പം വെല്ലുവിളി ഏറ്റൈടുക്കുകയും വേണം.എന്നാല്‍ ഒരു ഫ്ളെക്സിബിളിറ്റി ക്ലോസില്‍ പരിധി നിശ്ചയിച്ചിട്ടില്ല എന്നാണ് ഒരോരുത്തരും അഭിപ്രായപ്പെട്ടത്.പൊതുവേ, അടിയന്തിരാവസ്ഥയെ സാന്പത്തികമായി പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെ ന്നും വളര്‍ച്ചാ കരാറിനെക്കുറിച്ചുള്ള ആകുലത ജനങ്ങളിലും രൂപപ്പെടുമെന്നും ഇറ്റലി ആശങ്കയറിയിച്ചു.അതേസമയം യൂറോപ്യന്‍ കമ്മീഷന് ഈ വര്‍ഷം യൂറോ സോണ്‍ വളര്‍ച്ച മുരടിയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൊറോണ ശക്തമാകുന്നതിനു മുന്‍പ് ഫെബ്രുവരിയില്‍ പ്രവചിച്ചത് 1.2 ശതമാനത്തില്‍ താഴെയാവുമെന്നാണ്.
ലേമാന് ബ്രദേഴ്സ് ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യൂണിയന് 2008 അവസാനത്തോടെ യൂറോപ്യന്‍ ഇക്കണോമിക് റിക്കവറി പ്ലാന്‍ തീരുമാനിച്ചത്. അന്ന് 200 ബില്യണ്‍ യൂറോ, അന്നത്തെ യൂറോപ്യന്‍ യൂണിയന് ജിഡിപിയുടെ 1.5%, സന്പദ്വ്യവസ്ഥയിലേക്ക് ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതിനും 2009 ല്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ 7 വര്‍ഷത്തിനിടെ 12.5 ബില്യണ്‍ യൂറോയുടെ യൂറോ സോണ്‍ ധനശേഷി വിശാലമായ യൂറോപ്യന്‍ യൂണിയന് ബജറ്റിന്റെ ഭാഗമായി മാത്രം പരിഗണനയിലായിരുന്നു എന്നാല്‍ ജര്‍മനിയുടെയും നെതര്‍ലന്‍ഡിന്റെയും നിര്ബന്ധത്തിേ·ല്‍ അത്തരം ആവശ്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
ജര്‍മനി ജൂണ്‍ മധ്യത്തോടെ അന്താരാഷ്ട്ര യാത്രാ വിലക്ക് നീക്കും
ബര്‍ലിന്‍: അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള വിലക്ക് ജൂണ്‍ മധ്യത്തോടെ നീക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ ഏകദേശ ധാരണയിലെത്തി. വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് തന്നെയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.
ജൂണ്‍ 14നു ശേഷം യാത്രാ വിലക്ക് നീക്കുമെന്ന് ആളുകള്‍ക്ക് മുന്നറിയിപ്പുകള്‍ നല്കി, അവരുടെ ആരോഗ്യ അവരുടെ തന്നെ ഉത്തരവാദിത്വമാക്കുകയുമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ജര്‍മന്‍കാര്‍ക്ക് ഈ വേനലവധിക്കാലത്ത് യൂറോപ്യന്‍ വിനോദസഞ്ചാരങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും, എന്നാല്‍, ചില നിയന്ത്രണങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നു വരുന്നവര്‍ക്ക് രണ്ട ാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്ൈറന് തുടരും. രോഗത്തെ ഇനിയും പൂര്‍ണമായി പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍