Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം

Published on 16 February, 2021
 ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം

ഡബ്ലിന്‍ : സീറോ മലബാര്‍ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു. ഡബ്ലിന്‍ സോണിലെ പത്ത് കുര്‍ബാന സെന്ററുകളിലേയും കൈക്കാരന്മാരും ഭക്തസംഘടനാ ഭാരവാഹികളും വൈദീകരും ഉള്‍പ്പെട്ട സോണല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയാണു അടുത്ത രണ്ടുവര്‍ഷക്കാലം ഡബ്ലിന്‍ സീറോ മലബാര്‍ സഭയെ നയിക്കുന്നത്.

സിജോ കാച്ചപ്പിള്ളിയെ (ലൂക്കന്‍) - ട്രസ്റ്റി സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു, ബെന്നി ജോണ്‍ (ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍) ട്രസ്റ്റി ഫിനാന്‍സ് ഇന്‍ ചാര്‍ജായും, സുരേഷ് സെബാസ്റ്റ്യന്‍ (ലൂക്കന്‍) ട്രസ്റ്റി ഹോം & ഈവന്റ് ആയും, ജോയ് പൗലോസ് (ബ്ലാക്ക് റോക്ക്) ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു, ബിജു നടയ്ക്കല്‍ (ബ്രേ) പിആര്‍ഒ ആയി തുടരും.

എക്‌സികൂട്ടീവ് അംഗങ്ങളായി ജോയിച്ചന്‍ മാത്യു (താല), ഡോ. ഷേര്‍ലി റെജി (താല) തോമസ് ആന്റണി (ബ്ലാഞ്ചാര്‍ഡ്‌സ് ടൗണ്‍) എന്നിവരെ തിരഞ്ഞെടുത്തു. ഗാര്‍ഡാവെറ്റിഗ്, ചൈല്‍ഡ് സേഫ് ഗാര്‍ഡിങ്ങ് എന്നീ ചുമതലകള്‍ ജിമ്മി ആന്റണി (ലൂക്കന്‍) നിര്‍വ്വഹിക്കും, കാറ്റിക്കിസം ഹെഡ്മാസ്റ്റര്‍ കോര്‍ഡിനേറ്ററായി ജോസ് ചാക്കോ (സോര്‍ഡ്‌സ്) തുടരും. ജിന്‍സി ജിജി (ലൂക്കന്‍), സില്‍ജോ തോമസ് (ബ്ലാക്ക് റോക്ക്) എന്നിവര്‍ യൂത്ത് കോര്‍ഡിനേറ്റര്‍മാരുടെ ചുമതല വഹിക്കും. രഹസ്യ വോട്ടെടുപ്പുവഴിയാണു ഈ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സീറോ മലബാര്‍ സഭയുടെ അയര്‍ലന്‍ഡ് നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റെ പാടത്തിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ സൂം ഫ്‌ലാറ്റ്‌ഫോമില്‍ കൂടിയ യോഗത്തില്‍ ചാപ്ലിന്മാരായ ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയി വട്ടക്കാട്ട് എന്നിവരും സംബന്ധിച്ചു. സീജോ കാച്ചപ്പിള്ളിയുടേയും, റ്റിബി മാത്യുവിന്റേയും, ജോബി ജോണിന്റേയും നേത്യത്വത്തില്‍ ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ഡബ്ലിനിലെ സഭയ്ക്ക് ആത്മീയവും ഭൗതീകവുമായ മികച്ച വളര്‍ച്ച നേടാന്‍ കഴിഞ്ഞു എന്ന് യോഗം വിലയിരുത്തി. ഈ കാലഘട്ടത്തില്‍ ഒട്ടേറെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനും, അതോടൊപ്പം ആത്മീയമായ ഒരു ഉണര്‍വ് ഉണ്ടാക്കാനും സാധിച്ചു. ഈ ഉയര്‍ച്ചയ്ക്ക് നേത്യത്വം നല്‍കിയ വൈദീകര്‍ക്കും എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും യോഗം കൃതജ്ഞത രേഖപ്പെടുത്തി.

കോവിഡ് മാനദന്ധങ്ങള്‍ നിലനിന്നതിനാല്‍ ഡിസംബര്‍ അഞ്ചിനു ഡബ്ലിന്‍ സോണിലെ എല്ലാ കുര്‍ബാന സെന്ററുകളിലെ ഭാരവാഹികളേയും ഓണ്‍ലൈന്‍ വോട്ടെടുപ്പുവഴി തിരഞ്ഞെടുത്തു. എല്ലാ സഭാഗങ്ങള്‍ക്കും പങ്കെടുക്കുവാന്‍ സാധിക്കുംവിധമാണു ഇലക്ഷന്‍ ക്രമീകരിച്ചിരുന്നത്. സഭാചരിത്രത്തിലാദ്യമായാണു ഓണ്‍ലൈനിലൂടെ ആത്മായ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഓരോ കുര്‍ബ്ബാന സെന്ററുകളിലേയും തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങള്‍ സൂം മീറ്റിങ്ങിലൂടെ സമ്മേളിച്ച് രഹസ്യവേട്ടെടുപ്പ് വഴി കൈക്കാരന്മാരേയ്യും സെക്രട്ടറിയേയും തിരഞ്ഞെടുത്തു. കോവിഡ് കാലഘട്ടത്തിലും പുതുമയാര്‍ന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളാണു ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക