മെരിലാന്‍ഡ്: മിസ് ഫൊക്കാന ആയി വൈഷ്ണവി നായര്‍ കിരീടമണിഞ്ഞു. മുന്‍ മിസ് ഫൊക്കാന ജയ്ന്‍ തെരേസ ബാബു, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കലാ ഷാഹി എന്നിവര്‍ ചേര്‍ന്ന് കിരീടമണിയിച്ചു.
മഹിമ പാറപ്പുറത്ത് ആണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. ഫിലാഡല്‍ഫിയയില്‍ നിന്നുള്ള മഹിമ സാന്‍ അന്റോണിയോയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. മാധ്യമപ്രവർത്തകൻ ജോർജ് നടവയലിന്റെ പുത്രി.
സെക്കന്‍ഡ് റണ്ണര്‍ അപ്പ് ടിയ ബാബുവിനെ ഫൊക്കാന ട്രഷറര്‍ ബിജു ജോണ്‍, രേവതി പിള്ള എന്നിവര്‍ കിരീടമണിയിച്ചു.
മിസ് ഫൊക്കാനയ്ക്ക് ട്വയിലൈറ്റ് മീഡിയയുടെ ഉപഹാരം 800 ഡോളര്‍ ചെക്ക് കമ്പനി മേധാവി ഷിജോ പൗലോസ് സമ്മാനിച്ചു.
ബസ്റ്റ് പീപ്പിള്‍ ചോയ്‌സ് അവാര്‍ഡ് ജൊഹാന്‍ ജോണ്‍സനാണ്.
ബെസ്റ്റ് ടാലന്റ്: വൈഷ്ണവി നായര്‍
ബെസ്റ്റ് ആറ്റിറ്റിയൂഡ് : ടിയ ബാബു
മിസ് കണ്‍ജീനിയാലിറ്റി: മഹിമ പാറപ്പുറത്ത്. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ പത്‌നി ഗ്രേസി സ്റ്റീഫന്‍ സാഷ് നല്‍കി.
ബസ്റ്റ് റാമ്പ് വാക്ക്: പൂര്‍ണ്ണിമ
ബസ്റ്റ് ആന്‍സര്‍: ജൊഹാന്‍ ജോണ്‍സണ്‍
ഡോ. അല്‍ഫോന്‍സ് റഹ്‌മാന്‍ നേതൃത്വം നല്‍കി. നീമ ഷെമീൽ, വർഷനായർ, സരിക നായർ, അൽഫോൺസ റഹ്മാൻ, ജെയ്നി ജോൺ, അനു തോമസ്, രേവതി പിള്ള , എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.