സാംസ്കാരിക ജടാധാരികളും അനൂപിനെപ്പോലെ ചിലരും
രണ്ടായിരത്തിമൂന്നിലാണ് ഞാന്‍ 'മരിച്ചവളുടെ കല്ല്യാണം' എന്ന കഥ എഴുതിയത്. പത്രം ഓഫിസിലിരുന്നു പോര്‍ട്ടലിലെ വാര്‍ത്തകളിലൂടെ കണ്ണോടിക്കുമ്പോള്‍ ആത്മാക്കളുടെ വിവാഹത്തെക്കുറിച്ചുള്ള ലേഖനം കണ്ണില്‍പ്പെട്ടു. അതീവ താല്പര്യത്തോടെ വായിച്ചു. കാസര്‍കോട്ടെ ചില ആദിവാസി ഊരുകളില്‍ പതിവുള്ള ആചാരം.