Image

കുടുംബത്തിന്‌ നേരെ വെടിയുതിര്‍ത്ത പിതാവിനെ പരിക്കേറ്റ മകള്‍ തോക്ക്‌ തട്ടിയെടുത്ത്‌ വെടിവച്ച്‌ കൊലപ്പെടുത്തി

Published on 12 February, 2020
കുടുംബത്തിന്‌ നേരെ വെടിയുതിര്‍ത്ത പിതാവിനെ പരിക്കേറ്റ മകള്‍ തോക്ക്‌ തട്ടിയെടുത്ത്‌  വെടിവച്ച്‌ കൊലപ്പെടുത്തി
ആഗ്ര;കുടുംബത്തിന്‌ നേരെ വെടിയുതിര്‍ത്ത മുന്‍ സൈനികനെ പരിക്കേറ്റ മകള്‍ തോക്ക്‌ തട്ടിയെടുത്ത്‌ വെടിവച്ച്‌ കൊലപ്പെടുത്തി. മഥുരയിലെ മിത്തൗലി ഗ്രാമത്തിലാണ്‌ സംഭവം.

 41 കാരനായ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ കൗമാരക്കാരിയായ മകള്‍ക്കും ഭാര്യയ്‌ക്കും നേരെ വെടിയുതിര്‍ക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. കുടുംബത്തില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ്‌ വെടിവയ്‌പ്പ്‌ ഉണ്ടായതെന്ന്‌ പോലീസ്‌ പറഞ്ഞു.

ജാട്ട്‌ റെജിമെന്റില്‍ നായിക്‌ ആയി സേവനമനുഷ്‌ഠിക്കുകയും ആറ്‌ വര്‍ഷം മുമ്‌ബ്‌ വിരമിക്കുകയും ചെയ്‌ത ചേത്രം സിംഗ്‌ പ്രകോപിതനായി തന്റെ പിസ്റ്റള്‍ പുറത്തെടുത്ത്‌ 38 കാരിയായ ഭാര്യയെയും 17 വയസ്സുള്ള മകളെയും വെടിവയ്‌ക്കുകയായിരുന്നു.

 തന്റെ 13 വയസ്സുള്ള മകനെ വെടിവച്ചുകൊല്ലാന്‍ ആയുധം തിരിക്കുന്നതിനിടെ പരിക്കേറ്റ പെണ്‍കുട്ടി അയാളുടെ നേരെ ചാടിവീഴുകയും ആയുധം കൈയ്യില്‍ നിന്ന്‌ തട്ടിയെടുക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ പെണ്‍കുട്ടി പിതാവിനെ സംഭവസ്ഥലത്ത്‌ വെച്ച്‌ തന്നെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

ചേത്രത്തിന്റെ ഗുരുതരമായി പരിക്കേറ്റ ഭാര്യയും മകളും ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവന്‌ വേണ്ടി പൊരുതുകയാണ്‌. മൊഴി രേഖപ്പെടുത്തുന്നതിനായി കാത്തിരിക്കുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

ഒരു വെടിയുണ്ടസ്‌ത്രീയുടെ വലത്‌ പുരികം തകര്‍ത്തപ്പോള്‍ പെണ്‍കുട്ടിക്ക്‌ അടിവയറ്റിലാണ്‌ വെടിയേറ്റതെന്ന്‌ സര്‍ക്കിള്‍ ഓഫീസര്‍ അലോക്‌ ദുബെ പറഞ്ഞു. 

ചേത്രാമിന്റെ നെഞ്ചിലും അടിവയറ്റിലുമാണ്‌ വെടിയേറ്റത്‌. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്‌.

അലഹബാദിലെ കോച്ചിംഗ്‌ ക്ലാസില്‍ നിന്ന്‌ പെണ്‍കുട്ടി രണ്ട്‌ ദിവസം മുമ്‌ബാണ്‌ വീട്ടിലെത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു. ഇളയ സഹോദരന്‍ മഥുരയില്‍ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌.

പ്രദേശവാസിയായ യുവാവുമായുള്ള മകളുടെ ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ്‌ വെടിവെപ്പിലേക്ക്‌ നയിച്ചതെന്നാണ്‌ സൂചന. ഇക്കാര്യം പോലീസ്‌ വിശദമായി അന്വേഷിക്കുകയാണ്‌.

അതേസമയം, മരണപ്പെട്ടയാളുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നൗഹീല്‍ പോലീസ്‌ സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസ്‌ ഫയല്‍ ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക