Image

നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരാക്കരുത്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

Published on 21 March, 2020
നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരാക്കരുത്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടി കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വേറൊരു മാര്‍ഗവും സര്‍ക്കാരിനു മുന്നിലില്ലെന്നു മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സര്‍ക്കാര്‍ പറയുന്നതോ അതിനു മുകളിലോ ഉള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകണമെന്നാണു ചിലര്‍ ആഗ്രഹിക്കുന്നത്. രോഗവ്യാപനം തടയുന്നതിന് വേറൊരു മാര്‍ഗവും സര്‍ക്കാരിനു മുന്നിലില്ല. ഇനിയും നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമൂഹത്തിന്‍റെ രക്ഷയെ കരുതിയുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാ ആരാധനാലയങ്ങള്‍ക്കും ബാധകമാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു സര്‍ക്കാര്‍ തയാറാകില്ല. ജില്ലാ ഭരണകൂടത്തിന്‍റെ സന്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക