Image

ജോര്‍ജ് ഫ്‌ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് ജോ ബൈഡന്‍

പി.പി.ചെറിയാൻ Published on 10 June, 2020
ജോര്‍ജ് ഫ്‌ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന്‍.

അമേരിക്കന്‍ ചരിത്രത്തിലെ മികച്ച മാറ്റങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു. ഫ്‌ളോയ്ഡിന്റെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സി.ബി.എസ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ബൈഡന്‍.

‘ അവര്‍ അത്ഭുതകരമായ കുടുംബമാണ്. അദ്ദേഹത്തിന്റെ (ഫ്‌ളോയ്ഡിന്റെ ) മകള്‍ അവിടെയുണ്ടായിരുന്നു. അച്ഛന്‍ ലോകം മാറ്റി മറിക്കുകയാണെന്നാണ് മകള്‍ പറഞ്ഞത്. അവളുടെ അച്ഛന്‍ ലോകം മാറ്റാന്‍ പോവുകയാണെന്ന് ഞാന്‍ കരുതുന്നു,’ ബൈഡന്‍ പറഞ്ഞു.

‘പൗരസ്വാതന്ത്ര്യം, പൗരാവകാശം, ജനങ്ങളോട് മാന്യമായി പെരുമാറുക എന്നിവ കണക്കിലെടുക്കുമ്പോള്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലനമാണിത്,’ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മിനിയ പൊളീസ് ഡെറക് ഷൗവിന് തിങ്കളാഴ്ച കോടതിയില്‍ ഹാജരായി. 1.25 മില്യണ്‍ ഡോളറിന് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. കുറ്റത്തിന്റെ കാഠിന്യവും പൊതുജന പ്രതിഷേധവും കണക്കിലെടുത്താണ് ഒരു ബില്യണ്‍ യു.എസ് ഡോളറില്‍ നിന്നും ജാമ്യത്തുക കൂട്ടിയിതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ജൂണ്‍ 29 നാണ് ഇദ്ദേഹം അടുത്തതായി കോടതിയിലെത്തേണ്ടത്.

ഒപ്പമുണ്ടായിരുന്ന മറ്റു മൂന്ന് പൊലീസുകാര്‍ക്കെതിരെ കൊലപാതകത്തിന് സഹായിച്ചെന്ന കുറ്റം ചുമത്തിയിട്ടുണ്ട്. നിരായുധനായ ഫ്ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. എട്ട് മിനിട്ടോളം പൊലീസ് ഓഫീസര്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഹൂസ്റ്റണില്‍ ചെവ്വാഴ്ച വൈകീട്ടാണ് ഫ്‌ളോയിന്റെ ശവസംസ്‌കാരം നടക്കുന്നത്.

ജോര്‍ജ് ഫ്‌ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് ജോ ബൈഡന്‍
Join WhatsApp News
T 2020-06-10 21:01:30
വംശീയ വിദ്വേഷത്തിന്റെ പേരു പറഞ്ഞു ചില കോമരങ്ങൾ അമേരിക്കയുടെ കരുത്തനായ പ്രസിഡന്റ ട്രംപിന്റെ നേരെ ഹാലിളകി തുള്ളുന്നു. പ്രിയ ഫ്ലോയിഡിന്റെ പേരുമായി കൂട്ടിയിണക്കി ട്രംപിനെതീരെ ഒന്നും രണ്ടും പറയുവാനുള്ള ചൊറിച്ചിൽ കൂടിവരുന്നു. വരട്ടെ. പക്ഷെ വിരട്ടേണ്ട. ട്രംപ് തന്നെ വീണ്ടും വിജയശ്രീലാളിതനാകും. സംശയം വേണ്ടാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക