Image

ആറ്റില്‍ ചാടിയ കമിതാക്കളില്‍ യുവാവ് മരിച്ചു, പെണ്‍കുട്ടി രക്ഷപെട്ടു

Published on 26 October, 2020
ആറ്റില്‍ ചാടിയ കമിതാക്കളില്‍ യുവാവ് മരിച്ചു, പെണ്‍കുട്ടി രക്ഷപെട്ടു
നെടുമങ്ങാട് : കരമനയാറ്റിലെ ചാണിച്ചല്‍ കടവില്‍ ചാടിയ പ്ലസ് ടു വിദ്യാര്‍ഥി  മരിച്ചു. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ സഹോദരനും മറ്റൊരു യുവാവും ചേര്‍ന്ന് രക്ഷപ്പെടുത്തി. കാച്ചാണി പുള്ളീക്കോണം കുഴിവിളാകത്ത് വീട്ടില്‍ പരേതനായ ഗിരീശന്‍ ഷൈലജ ദമ്പതികളുടെ ഏക മകന്‍ ശബരീനാഥന്‍ (17) ആണ് മരിച്ചത്. തിരുവനന്തപുരം എസ്എംവി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയും പത്ര വിതരണക്കാരനുമാണ്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണു സംഭവം. 

പൊലീസ് പറയുന്നത്  : ശബരീനാഥനുമായി അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയോട്  വീട്ടുകാര്‍ ബന്ധത്തില്‍ നിന്നു പിന്‍മാറണം എന്നു താക്കീത് നല്‍കി. വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ശബരീനാഥന്‍ പെണ്‍കുട്ടിയുമൊത്ത് കടവിലെത്തി. സുഹൃത്ത് അരുണിനെ വിളിച്ച് ആറ്റില്‍ ചാടി മരിക്കാന്‍ പോവുകയാണെന്ന് അറിയിച്ചു.  അരുണ്‍ ഇക്കാര്യം പെണ്‍കുട്ടിയുടെ സഹോദരനെ അറിയിക്കുകയും  ഇരുവരും ഇരുചക്രവാഹനത്തില്‍ കടവില്‍ എത്തുകയും ചെയ്തു.

എന്നാല്‍ ഇവരെ കണ്ടതോടെ ഇരുവരും ആറ്റിലേക്കു ചാടി. പിന്നാലെ അരുണും പെണ്‍കുട്ടിയുടെ സഹോദരനും ചാടിയെങ്കിലും ശബരീനാഥനെ രക്ഷിക്കാനായില്ല. നെടുമങ്ങാട്ടു നിന്നു ശനിയാഴ്ച അഗ്‌നിശമന സേനാ വിഭാഗമെത്തി  11 മണിയോടെ മൃതദേഹം കണ്ടെടുത്തു.  ഇന്നലെ സംസ്കരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക