Image

തട്ടിക്കൊണ്ടുപോകല്‍ ശ്രമം പരാജയപ്പെട്ടു, ഹരിയാനയില്‍ 21 കാരിയെ വെടിവച്ചു കൊന്നു

Published on 27 October, 2020
തട്ടിക്കൊണ്ടുപോകല്‍ ശ്രമം പരാജയപ്പെട്ടു, ഹരിയാനയില്‍ 21 കാരിയെ വെടിവച്ചു കൊന്നു

ഹരിയാനയിലെ ഫരീദാബാദ് ജില്ലയില്‍ തിങ്കളാഴ്ച 21 കാരിയെ വെടിവച്ച്‌ കൊന്നു. തട്ടിക്കൊണ്ടുപോകല്‍ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പട്ടാപ്പകല്‍ ആയിരുന്നു കൊലപാതകം.


ഫരീദാബാദിലെ ബല്ലബ്ഗറില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് നികിത തോമര്‍ എന്ന യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കവേ ആണ് സംഭവം. 


തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം യുവതി എതിര്‍ത്തപ്പോള്‍ പ്രതികളിലൊരാള്‍ റിവോള്‍വര്‍ പുറത്തെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്രൂരമായ കൊലപാതകം പരിസരത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.


കൊലപാതകത്തില്‍ പങ്കാളികളെന്ന് ആരോപിക്കപ്പെടുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതി തൗസിഫ് എന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഹരിയാനയിലെ നൂഹില്‍ താമസിക്കുന്ന റെഹാനാണ് രണ്ടാം പ്രതി.


അതേസമയം, 21 കാരിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ 'ലവ് ജിഹാദ്' ആണെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഇതിന് മുമ്ബ് യുവതിയെ കോളേജിന് പുറത്ത് വച്ച്‌ പ്രതി ആക്രമിച്ചിരുന്നു എന്ന് കുടുംബം അവകാശപ്പെട്ടു. മറ്റ് പ്രതികള്‍ അയാളുടെ കൂട്ടാളികളാണ്. യുവതിയുടെ കൊലപാതകത്തില്‍ നഗരത്തിലുടനീളം പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.


പ്രധാന പ്രതികള്‍ക്കെതിരെ 2018 ല്‍ കുടുംബം കേസ് ഫയല്‍ ചെയ്തിരുന്നുവെങ്കിലും വിഷയം പിന്നീട് ഒത്തുതീര്‍പ്പ് ആക്കിയിരുന്നതായി യുവതിയുടെ ബന്ധു പറഞ്ഞു. 


'2018 ല്‍ നികിതയുടെ കുടുംബം തൗസിഫിനെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസ് ഫയല്‍ ചെയ്തെങ്കിലും നടപടിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കുടുംബം പിന്നീട് പറഞ്ഞു. പ്രതി തൗസിഫിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്,' ഹരിയാന പൊലീസ് കമ്മീഷണര്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക