image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ചിറകുകൾ (കഥ-പാർവതി പ്രവീൺ, മെരിലാൻഡ്)

SAHITHYAM 25-Nov-2020
SAHITHYAM 25-Nov-2020
Share
image

"പ്രിയരാഘവ! വന്ദനം ഭവാ _
നുയരുന്നു ഭുജ ശാഖാ വിട്ടു ഞാൻ
ഭയമറ്റു പറന്നു പോയിടാം
സ്വയമിദ്യോവിലോരശ്രയം വിന ."

കുമാരനാശൻ്റെ "ചിന്തവിശിഷ്ടയായ സീത "   യിലേ  വരികളിൾ അവൾ ഒരു തെറ്റും കൂടാതെ പാടി. ഇന്ന്  പാടുവാൻ പഠിപ്പിച്ചു ഉറപ്പിച്ചപോലെ അവൾ ചൊല്ലി വളരെ ഇമ്പത്തോടെ.

image
അതിശയിക്കാനായി ഒന്നും തന്നേ ഇല്ല, കവിതകൾ പാടുവാൻ പണ്ടേ സമർത്ഥയാണവൾ. പ്രത്യേകിച്ച് ഇന്ന് ഈ വരികൾക്ക്  അവളുടെ ജീവിതത്തിൽ വളരെ പ്രസക്തിയുണ്ട്.
ആ ഓഫീസ്  വരാന്തയിൽ നിന്നും ഒരു ദീർഘ  ശ്വാസമെടുത്തു അവൾ കാറിലേക്ക് കയറി .
ഞങ്ങൾ പതുക്കെ   റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു.
ഞാൻ ചോദിച്ചു "നീ വീട്ടിലേക്കു കയറുന്നില്ലേ ?"
മറുപടി ഒന്നും കിട്ടിയില്ല.

ഒന്നും പറയാതെ അവൾ കണ്ണുകൾ അടച്ചു ,ആ വരികൾ ചൊല്ലിക്കൊണ്ടിരുന്നു .
ഞാൻ അവളെ നോക്കി .

കാറിൻ്റെ സൈഡ് സീറ്റിൽ പരീക്ഷണ കാലഘട്ടത്തെ അതിജീവിച്ച  ഒരു കുട്ടിയെ പോലെ അവൾ ചാരി ഇരുന്നു നിറഞ്ഞ പുഞ്ചിരിയോടെ . തന്നിലക്ക് ചീറിവരാനിരിക്കുന്ന  ചോദ്യങ്ങളെ തടുക്കും പോലെ അവൾ കണ്ണുകൾ അടച്ചു, ആ വരികൾ വീണ്ടും വീണ്ടും ചൊല്ലി ആസ്വാദിച്ചു .

അതെ ഞാനും മനസ്സിൽ ഓർത്തു ,
അവൾ  ചൊല്ലുന്നതു ശരിയാണ്....അവൾ ആകാശപരപ്പിലേക്കു ഒറ്റയ്ക്ക് പറക്കുവാൻ ചിറകുകൾ വിടർത്തി ഇരിക്കുന്ന ഒരു പറവയാണ്.

കാർ ഓടിച്ചു പോകുമ്പോഴും ഭൂതകാലത്തിൽ മറഞ്ഞിരിക്കുന്ന ചിത്തി മനസ്സിൽ തെളിഞ്ഞു വന്നു . പറവകളേ പോലെ പറക്കുവാൻ ചിറകുകളെ  പ്രണയിച്ചിരുന്ന സ്പന ജീവി.
അവൾക്കു ഞങൾ ഇട്ടിരുന്ന പേരാണ്‌ "സ്വപ്ന ജീവി".

ഹരിമാമൻ്റെ കൈ വിരലിൽ പിടിച്ചുകൊണ്ട് വെള്ളി പാദസ്വരങൾ കിലുക്കി നടന്നിരുന്ന ഞങ്ങളുടെ സ്വപ്നജീവി  .
ഒരു ചോദ്യത്തിന് നൂറുത്തരങ്ങൾ  പറഞ്ഞു ചിരിപ്പിക്കുകയും ,ചിരിക്കുകയും ചെയ്യുന്ന ഒരു മിടുക്കി . ഞങ്ങളുെടെ ചിരിക്കുടുക്ക .
ജീവിതത്തെ നൂലുപോയ പട്ടം പോലെ ജീവി ക്കുവാൻ  ആഗ്രഹിച്ചവൾ.

ആരുടേയോ  നിയന്ത്രണത്തിൽ നിന്ന്  പൊട്ടി പറന്നു പൊങ്ങുന്ന പട്ടം പോലെ ജീവിതത്തെ ആഘോഷിക്കണം എന്നാഗ്രഹിച്ച ഒരു പെണ്ണ് .

കുട്ടിക്കാലത്ത്, അമ്മമ്മയുമായ് കാവിൽ വിളക്ക് കത്തിക്കുമ്പോൾ എല്ലാവരും നിരത്തും അവരവരുടെ ആഗ്രഹങ്ങളുടെ പട്ടിക .
മാർക്കിൻ്റെ രൂപത്തിലും,
സൈക്കിളിൻ്റെ രൂപത്തിലും,
പട്ടുപാവാടയുടെ രൂപത്തിലും നിരന്നു കൊണ്ടിരുന്ന ആ പട്ടികയിൽ അവൾ  നിരത്തിയത്  ചിറകുകൾക്കായിരുന്നു.
കേൾക്കേണ്ട താമസം ഞങൾ പൊട്ടിച്ചിരിച്ചു .

കാര്യം തമാശയുമല്ല...എപ്പോഴോ വായിച്ചാ ഗ്രീക്ക്  കഥയിലെ ദെദാലുസിനേയും ഇക്കാര്സ്നെയും പോലെ പറന്നുയരാൻ അവൾ   ചിറകുകൾ മോഹിച്ചു.
പറവകളുടെ തൂവൽ പെറുക്കി സൂക്ഷിച്ചു .അവളുടെ കുഞ്ഞി പെട്ടിയിൽ പല വർണ്ണങ്ങളിലുള്ള തൂവലുകൾ നിറഞ്ഞു.

"എനിക്ക് ചിറകുകൾ വേണം . പക്ഷികളെപ്പോലൊ പൂമ്പാറ്റകളെപ്പോെലെ, മിന്നാമിന്നുകൾ പോലെ പറന്നു നടക്കണം. ആകാശത്ത് ന് മീതേ ഭാരമില്ലാതെ പറന്നു നടക്കണം. ആരോടും ചോദിക്കാതെ ഇഷ്ടമുള്ളടത്  എനിക്ക്  പറന്നെത്തണം .

നിഷ്ളങ്കതയോടെ അവളുടെ ആ സ്വപ്നത്തിൽ വാചാലയായി .
സ്വപ്നങ്ങൾക്കു നേരെ പറക്കുവാൻ ആഗ്രഹിച്ചവൾ .അതിനായി ചിറകുകൾ ഉണ്ടാക്കിയവൾ .

ഞങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു അവളുടെ വാചകങ്ങളും,ചിന്തകളും .
മാറ്റരുടെയോ രൂപകല്പനകളിൽ വരച്ചു കാണിക്കുന്ന ജീവിതത്തെ സ്വീകരിക്കുന്ന ഞങ്ങളോട് പണ്ടേ ഒരു ചെറിയ പുച്ഛ മായിരുന്നു .
പക്ഷേ അറിഞ്ഞോ അറിയാതെയോ അവളും ആരോ വരച്ചു തന്ന രൂപകല്പനയെ  സ്വീകരിക്കേണ്ടി വന്നു .

അപ്പോൾ  അവൾ വളർത്തിയ പറക്കമുറ്റാറായ ചിറകുകളെ വെട്ടി മുറിച്ചു.ചോരവാർന്നൊഴുകിയപ്പോൾ കരഞ്ഞിട്ടുമുണ്ട് .
അതെനിക്കറിയാം .
...പക്ഷേ ഞാൻ അന്ന് മൗനം പാലിച്ചു നിന്നു
പിന്നീടവൾ ഞങ്ങളുടെ ചിത്തിയല്ലാതെ ആയിമാറി .
ആർക്കോവേണ്ടി അവൾ തീർത്ത പുതിയ ചിത്തിയുടെ പ്രതിമ പോലെ അവൾ മാറി .
പിന്നീടവൾ  മൗനം ഒരു ഭൂഷണമാക്കി .
ജീവിതത്തിൽ സ്നേഹത്തോടെ അണിയിച്ച വെള്ളിപാദസ്വരങ്ങൾ, ചങ്ങലകൾ ആയി മാറുന്നു എന്നറിഞ്ഞപ്പോൾ  അവൾ മൗനം ഭൂഷണമാക്കി .
വാക്കുകളുടെ
 ദാരിദ്ര്യം  ഒട്ടും ഉണ്ടായിട്ടല്ല
 അവൾ മൗനം ഭൂഷണമാക്കിയത്  .
ആ വാക്കുകകൾക്കു മൂർച്ച കൂടുതലാണെന്നു ഉറപ്പുള്ളതുകൊണ്ടാകാം ,
അവൾ ആ  മൗനത്തെ അത്രക്കും സ്നേഹിച്ചത് .

ആലോചനകൾ കാടുകേറിയത് കൊണ്ടാകാം ,റെയിൽവേസ്റ്റേഷൻ എത്തിയതു ഞാൻ അറിഞ്ഞില്ല.ഒരു ദീർഘ നിശ്വാസത്തോടേ ഞാൻ കാർ നിർത്തി .
ചിരിച്ച മുഖവുമായി അവൾ  കാറിൽ നിന്നും ഇറങ്ങി .പതുക്കെ പ്ലാറ്റഫോമിൽ എത്തി .

വിദൂരതയിൽ നിന്നും അവൾക്കു പോകുവാനുള്ള  തീവണ്ടി തെളിഞ്ഞു വരുന്നുണ്ടായിരുന്നു.
"നീ പോകണ്ട "
എന്ന് പറയുവാൻ എൻ്റെ മനസ്സ് നിർബന്ധിച്ചു .
മനസിനെ കടിഞ്ഞാണിട്ടമർത്തി ,ഞാൻ ആ കൈകളിൽ സ്പർശിച്ചു.
എന്തോ ആർദ്രമായ ഒരു സ്പർശനം ആയിരുന്നു .
അവളുടെ നെറുകയിൽ ഞാൻ ചുംബിച്ചു ,എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി .

"എല്ലാ നന്മകളും നേരുന്നു ...
നീ  പറന്നു ഉയരുക "...
ഈ രണ്ടു വാചകങ്ങളിൽ നിർത്തുവാൻ വീണ്ടും വാക്കുകൾക്ക് കടിഞ്ഞാണാമർത്തി .

തീവണ്ടിയുടെ ചൂളം വിളികൾ നീട്ടി  മുഴങ്ങി .
പതുക്കെ ആ ചക്രങ്ങൾ ചലിച്ചും തുടങ്ങി .
അപ്പോഴും അവൾ മൗനം ഭഞ്ജിച്ചില്ല .ആ പുഞ്ചിരിച്ചു മുഖത്തെ എൻ്റെ മനസിൻ്റെ ക്യാമെറയിൽ ഒപ്പിയെടുത്തു .
ഇനിയും ആ മുഖം എൻ്റെ മുൻപിൽ എത്തും  വരെ ഇ മൗനം നിറഞ്ഞ പുഞ്ചിരിച്ച മുഖം മനസിൻ്റെ ഓർമച്ചെപ്പിൽ  സൂക്ഷിക്കും ....

ഞാൻ തിരികെ വീട്ടിലേക്കു യാത്രയായി .
എനിക്കറിയാം അവളെ...
 അവൾ വെട്ടിമുറിച്ചു കളഞ്ഞ അവളുടെ ചിറകുകൾ  വീണ്ടും വളർത്തും ,അതിൽ അവൾ മാനം മുട്ടേ പറക്കും .
നൂല് പോയ പട്ടത്തിനെക്കാളും വേഗത്തിൽ .
കാറ്റിൻ്റെ വേഗതപോലെ ഇനിയും ആരാലും നിയന്ത്രിക്കാൻ പറ്റാത്ത ഒറ്റയ്ക്കുള്ള യാത്രക്കു തുടക്കം കുറിച്ചുള്ള  യാത്ര  .
തികച്ചും ഒറ്റയാൾ യുദ്ധം .

അവൾക്കായ് കല്പടവുകളും ഉയരും. അതിലോന്നിൽ ഞാനും കാത്തിരിക്കും.
ചില കണ്ടുമുട്ടലുകളും വേർപിരിയലുകളും ഇങ്ങനെ ആണ് .
ഇനിയും കണ്ടുമുട്ടില്ല എന്നറിഞ്ഞാലും ആ കാത്തിരിപ്പിനു  സുഖം ഉണ്ട് .ചെറിയ നോവിൻ്റെ സുഖം.



Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇണ ചോരുമ്പോള്‍(കഥ :ജോണ്‍ വേറ്റം)
എന്തതിശയമീ ശീതളധാര! (കവിത: മാര്‍ഗരറ്റ് ജോസഫ് )
അബ്‌ദുൾ പുന്നയൂർക്കുളം: പുന്നയൂർക്കുളത്തിന്റെ കഥാകാരൻ (മുൻപേ നടന്നവർ - മീനു എലിസബത്ത്)
പുഷ്പിക്കാത്തവൾ (കവിത: ബിന്ദുജോൺ മാലം)
പറഞ്ഞു തീർത്തേക്കൂ (കവിത : പുഷ്പമ്മ ചാണ്ടി)
കുമ്പസാരം ( കവിത: ജി. രമണി അമ്മാൾ )
കാര്യസ്ഥന്‍ (കുറ്റാന്വേഷണ നോവല്‍ -അധ്യായം -1: കാരൂര്‍ സോമന്‍)
ദേവഗാന്ധാരി (കഥ: സി. എസ് ചന്ദ്രിക)
പാമ്പും കോണിയും - നിർമ്മല - നോവൽ -30
നീലച്ചിറകുള്ള മൂക്കുത്തികൾ 49 - സന റബ്സ്
ഉദകക്രിയ (ചെറുകഥ: സാംസി കൊടുമണ്‍)
ശമരിയാക്കാരനും ഞാനും (കഥ: ഷാജന്‍ ആനിത്തോട്ടം)
ഒരു മാസ്ക്കും അല്പം  പൊല്ലാപ്പും (നർമ്മ കഥ-സാനി മേരി ജോൺ)
നീലച്ചിറകേറിയ വജ്രമൂക്കുത്തി : വിജയമ്മ സി എൻ , ആലപ്പുഴ
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അവസാന ഭാഗം: തെക്കേമുറി)
നാടകാന്തം (കഥ: രമണി അമ്മാൾ)
സന്യാസി (തൊടുപുഴ കെ ശങ്കർ, മുംബൈ)
അറുത്തു മാറ്റാം അടുക്കള ( കവിത : ആൻസി സാജൻ )
കറുത്ത ചുണ്ടുകളുള്ള പെൺകുട്ടി (കഥ: പുഷ്പമ്മ ചാണ്ടി )
ബാസ്റ്റാഡ് (കഥ: സാം നിലമ്പള്ളില്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut