ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവർക്കും നന്ദി -ജോയൻ കുമരകം
Published on 07 February, 2021
എന്റെ എൺപത്തിനാലാം ജന്മദിനം (02-04-2021) ആഘോഷിക്കാൻ നിരവധി അഭ്യുദയകാംക്ഷികൾ ഒന്നിച്ച് സമ്മേളിച്ചിരുന്ന ആ സുഹൃസദസ്സിൽ ഒരു വാക്കുപോലും എനിക്ക് പറയാൻ കഴിയാതെ വന്നതിൽ അതിയായ ഖേദമുണ്ട്. തീർത്തും വയ്യാതിരുന്നതുകൊണ്ടാണ് ഒന്നും സംസാരിക്കാതിരുന്നത്. ഈ സമ്മേളനം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ സിബി ഡേവിഡിനും ബിന്ദു ഡേവിഡിനും ആദ്യമായി നന്ദി പറയുന്നു. അതിലൊട്ടും കുറയാതെ തന്നെ ഈ സമ്മേളനം വിജയകരമാക്കാൻ കഷ്ടപ്പെട്ട പ്രിയ തമ്പി പ്രേമ ദമ്പതികൾക്കും എന്റെ നിസ്സീമമായ നന്ദി ഞാൻ പറയുന്നു. എന്റെ വാർദ്ധക്യകാലം സന്തുഷ്ടമാക്കുന്നതിനു ഏറ്റവുമധികം പരിശ്രമിക്കുന്നത് തമ്പി പ്രേമ ദമ്പതികളാണ്. അവരോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.
ആമുഖപ്രസംഗം നടത്തിയ വെരി റെവ ഡോക്ടർ കെ.എം. ജോർജ്ജ് അച്ചൻ പ്രത്യേകം ആദരവ് അർഹിക്കുന്നു. സമ്മേളനം പ്രാർത്ഥനാപൂർവം ഉത്‌ഘാടനം ചെയ്ത അഭിവന്ദ്യ ജോൺ തോമസ് അച്ചൻ , തുടർന്ന് പ്രസംഗിച്ച ബഹുമാനപ്പെട്ട നൈനാൻ ഈശോ അച്ചൻ ഇവരെല്ലാം എന്റെ കൃതജ്ഞത അർഹിക്കുന്നു. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ക്ഷീണിതനായിരുന്നെങ്കിലും ആദരണീയനായ എന്റെ സ്നേഹിതൻ ജെയ്ക്ക്ബ്കുട്ടി കരിങ്ങനാമറ്റം ഇതിൽ പങ്കുകൊണ്ടതാണ്. അദ്ദേഹത്തിന് എന്റെ പ്രത്യേകനന്ദി ഞാൻ അറിയിക്കുന്നു. സ്വർഗ്ഗീയഗാനങ്ങൾ ആലപിച്ച് സമ്മേളനത്തെ ആനന്ദപ്രദമാക്കിയ ജെറിൻ ജോർജ്ജിനും ആദിത്യ രാജേഷിനും എന്റെ സ്നേഹവാത്സല്യങ്ങൾ. പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ച എല്ലാ സുമനസ്സുകൾക്കും എന്റെ ഹൃദയംഗമായ നന്ദി ഞാൻ അറിയിക്കുന്നു. എനിക്കായി പിറന്നാൾ ആശംസാസന്ദേശങ്ങൾ എഴുതിയ കവയിത്രി ശ്രീമതി മാർഗരറ്റ് ജോസഫ്, ഡോക്ടർ തോമസ് പാലക്കൽ, ശ്രീ തോമസ് കളത്തൂർ, സിബി ഡേവിഡ്, എ.സി. ജോർജ്ജ്, ഇ-മലയാളി പത്രാധിപർ ജോർജ്ജ് ജോസഫ്, സുധീർ പണിക്കവീട്ടിൽ എന്നിവർക്കും ഇതെല്ലാം പ്രസിദ്ധീകരിച്ച ഇ മലയാളി ഭാരവാഹികൾക്കും എന്റെ നന്ദി അറിയിക്കുന്നു. കൂടാതെ പ്രസ്തുത സന്ദേശങ്ങൾക്ക് കീഴിൽ ആശംസകൾ എഴുതിയ ഡോക്ടർ തെരേസ ആന്റണി (അമ്മിണി ചേച്ചി), ജോർജ്ജ് തുമ്പയിൽ, രാജു മൈലാപ്ര, ജോസ് ചെരിപുരം, സാംസി കൊടുമൺ, ജെ. മാത്യുസ് സാർ, രാജു തോമസ്, ജോർജ്ജ് പുത്തൻകുരിശ്, തോമസ് മാത്യു, തോമസ് കെ വർഗ്ഗീസ് എന്നിവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല