കൊച്ചി: എന്‍.ഐ.എ കോടതി നാളെ വിധിപറയാനിരിക്കുന്ന കോഴിക്കോട് ഇരട്ട സ്ഫോടന
കേസിന്റെ വിധിപറയുന്നത് ഹൈകോടതി താത്കാലികമായി തടഞ്ഞു. കേസില്‍
പ്രതിചേര്‍ക്കപ്പെട്ടിരുന്ന ഷമ്മി ഫിറോസിനെ മാപ്പ് സാക്ഷിയാക്കിയതിനെ ചോദ്യം
ചെയ്തുകൊണ്ട് പ്രതികളായ തടിയന്റവിട നസീര്‍, ഷഫാസ് എന്നിവര്‍ നല്കിയ ഹരജിയിലാണ്
ഹൈകോടതി ഉത്തരവ്. കേസ് ഡിവിഷന് ബെഞ്ചിന്റെ പരിഗണനക്ക് വിട്ടുകൊണ്ട് ഹൈക്കോടതി
ഉത്തരവിട്ടു.