അമേരിക്കന്‍ മലയാളികള്‍ നാടുനീളെ കെട്ടിപ്പൊക്കിയിരിക്കുന്ന കൊട്ടാരങ്ങള്‍
കാണുബോള്‍ പെട്ടന്ന് മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ശവകുടീരമുണ്ട് താജ് മഹള്.
ഏതാണ്ട് അതിന് സമാനമായ വീടുകളാണ് പണമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രവാസികള്‍
മാവേലിനാട്ടില്‍ പണിതുകൂട്ടുന്നത്.
ആര്‍ക്കു താമസിക്കാന്‍ എന്ന് ഒരിക്കലും
ചിന്തിക്കുന്നതുപോലുമില്ല. കുട്ടികള്‍ നാട്ടിലേക്ക് ഒരിക്കലും വരില്ല
എന്നറിഞ്ഞുകൊണ്ട് തന്നെയാണ് അവര്‍ ഈ കടുംകൈ ചെയുന്നത്. ഗൃഹാതുരത്വത്തിന്റെ
ഓര്‍മ്മകള്‍ നിറഞ്ഞു നില്ക്കുന്ന തറവാട് ഇടിച്ചു നിരത്താന്‍ ഒരു മടിയുമില്ല
എന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത.
പിന്നെ വര്‍ഷങ്ങള്‍ എടുക്കും പുതിയ മാളിക
പണിതു തീര്‍ക്കാന്‍. അതുകൊണ്ടു മാത്രം ആയില്ല. എഞ്ചിനീയര്‍ പറഞ്ഞതിന്റെ മൂന്നിരട്ടിയാകും
ബഡ്ജറ്റ്. പണിതു കഴിഞാലാണ് അതിലും കഷ്ടം. ആരു താമസിക്കും ആര്‍ക്കാണ് സമയം
എന്നൊക്കെയുള്ള തര്‍ക്കങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തും.
അങ്ങനെ
തമ്മില്‍ അടിച്ചു പിരിഞ്ഞ ചരിത്രവും ഇല്ലാതില്ല എന്നത് പരസ്യമായ രഹസ്യമാണ്. അതിനൊരു ഒത്തുതീര്പ്പെന്നതുപൊലെ പലപ്പോഴും അവരുടെ അകന്ന ബന്ധുക്കളോ വേലക്കാരികളോ
ആ ഉദ്യമം ഏറ്റെടുക്കുന്നു. അങ്ങനെ നാട്ടില്‍ നമ്മള്‍ക്കൊരു വീട് എന്ന സ്വപ്നം
നാട്ടുകാരുടെയും വേലക്കാരുടെയും അധീനത്തിലാകുന്നു. അല്ലെങ്കില്‍ കാവല്‍ക്കാരനെ
ശമ്പളത്തിന് വെക്കുന്നു. അവരും ആ നാഥനില്ലാ കളരിയെ നാട്ടുകാരുമൊത്ത് രാത്രി
കാലങ്ങളില്‍ പങ്കുവെക്കുന്നു.
ആദ്യത്തെ ആവേശത്തിന് അടിത്തറ കെട്ടും. പിന്നെ
അണ്ടിയോടടുക്കുബോഴാണ് മാങ്ങയുടെ പുളി എന്നു പറഞ്ഞപോലെ കാലം കഴിയുന്തോറും
ചിലവു കൂടിക്കൊണ്ടിരിക്കും. എന്നാലും മുന്നോട്ട് പോകാതിരിക്കാന്‍ പറ്റില്ലല്ലോ .
നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറണം അല്ലെങ്കില്‍ മുങ്ങിചാകണം അല്ല പിന്നെ.
അത്താഴമുണ്ടില്ലെങ്കിലും ഏതാണ്ടു തുണി പെരപ്പുറത്തു കിടക്കണം എന്നല്ലേ പഴഞ്ചൊല്ല്.
പെണ്ണുങ്ങള് തമ്മിലുള്ള മത്സരമാണ് വീടുകള്‍ വലുതാകുന്നതിന്റെ കാരണം എന്ന്
എവിടെയോ വായിച്ചത് കുറച്ചൊക്കെ ശരിയാണ് എന്നു തന്നെയാണ് അനുഭവങ്ങള്‍. അയല്പക്കത്തെ അവളുടെ വലിയ വീടിന്റെ അഹന്ത തീര്‍ക്കാന്‍
അതിനെക്കാളും വലിയ ഒരു വീടു വെക്കുക. അങ്ങനെ സ്വയം കോമാളികളാവുകയാണ് പലരും
സാധാരണക്കാരായ നാട്ടുകാരുടെ മുന്നില്‍. വീടു എങ്ങനെയിങ്കിലും കടമെടുത്തു
കഷ്ടപ്പെട്ടു തീര്‍ക്കും.
അപ്പോഴായിരിക്കും വലിയ കടക്കാരനായ വിവരം
അറിയുന്നതുതന്നെ. പിന്നെ നിധികാക്കുന്ന ഭൂതത്തിന്റെ കഥ പറഞ്ഞപോലെ. വീടിനുവേണ്ടി
സകല ത്യാഗങ്ങളും സഹിക്കുക. പലപ്പൊഴും പല പ്രവാസികളും കോടികളുടെ വീട്ടില്‍
താമസ്സിച്ചിട്ട് വയസു കാലത്ത് ബസിലും ഓട്ടോ റിക്ഷായിലും മറ്റും യാത്രചെയ്യണ്ട
ഗതിഗേടിലാണ്.
അതിനു പകരം ഒരു കൊച്ചു വീടും ഒരു കാറും ആയിരുന്നെങ്കില്‍
അത്രയധികം കടം കയറുകയില്ലായിരുന്നു എന്ന കാര്യം വളരെ താമസ്സിച്ചാണ് അവര്‍
മനസിലാക്കുന്നത്.
അമേരിക്കാന്‍ മലയാളികളെപറ്റി മാത്രം പ്രതിപാദിക്കാന്‍
പ്രത്യേക കാരണമുണ്ട്. കുട്ടികള്‍ സമ്മതിക്കാത്തതുകൊണ്ട് അവര്‍ ഭൂരിപക്ഷവും
നാട്ടിലേക്ക് തിരിച്ചു പോകുന്നില്ല എന്നതുതന്നെ. എന്നാല്‍ ഗള്‍ഫ് മലയാളികളെ
സംബന്ധിച്ചിടത്തോളം അവര്‍ക്ക് വീട് സ്വപ്നത്തേക്കാളുപരി ഒരാവശ്യമായി
വരുന്നു. എന്നാലും ഒരു മഹാ സൗധമൊന്നും ആവശ്യമില്ല എന്ന കാര്യം അവരും
ഓര്‍ക്കേണ്ടതാണ്.
മറ്റൊരു മഹാ മണ്ടത്തരം കുന്നുംപുറത്തെ വീടാണ്. എല്ലാവര്ക്കും
വീട് സ്വസ്ഥമായിട്ട് താമസ്സിക്കാനുള്ളതല്ല . മറിച്ച് മാറ്റുള്ളവര്‍ക്കു
കാണാനുള്ളതാണ് എന്നുള്ള ഒരു തോന്നലാണ് മഹാസൗധങ്ങള്‍ പണിയാനുള്ള ചേതോവികാരം എന്നു
തോന്നുന്നു. പക്ഷെ അങ്ങനെയുള്ള വീടു വെക്കുമ്പോഴുള്ള ചിലവിനെപ്പറ്റി അപ്പോള്‍ അവര്‍
ചിന്തിക്കുന്നതെയില്ല. ആദ്യം കുന്നു നിരപ്പാക്കണം പിന്നെ പിറകില്‍ മുറ്റം
വേണമെങ്കില്‍ വീണ്ടും പുറകോട്ടു കുന്നു വെട്ടി മാറ്റണം. എല്ലാംകൂടി രണ്ടു
വീടുവെക്കുന്ന ചിലവാകും. പിന്നെ മലമുകളിലേക്ക് റോഡ് വെട്ടണം. അതിനും ഭീമമായ ഒരു
ചിലവു വരും. അങ്ങനെ വീട് ഒരു പബ്ലിക് സ്ഥാപനം എന്ന നിലയില്‍ ഉയര്‍ന്നു
നില്ക്കുന്നു. അവിടെ താമസിക്കുന്നവര്‍ക്ക് പ്രൈവസി പൂര്‍ണമായും
നഷ്ടമാകുന്നു. ഇതൊന്നും നാട്ടിലുള്ള എഞ്ചിനീയറോ കോണ്ട്രാക്റ്റ് പണിക്കരോ
ഉടമസ്ഥരോട് വിവരിച്ചു കൊടുക്കാറില്ല. കാരണം അതവര്‍ക്ക് കിട്ടുന്ന വിഹിതത്തെ
ബാധിക്കുന്ന കാര്യമാണ്.
സാധാരണക്കാരായ വെളുത്ത വര്‍ഗ്ഗക്കാര്‍ കുട്ടികള്‍
കോളേജ് കഴിഞ്ഞാല്‍ ഉടനെ വീട് `ഡൗന്‍ സൈസ്` ചെയ്യും. അതായത് വലിയ
വീട്ടില്‍ നിന്ന് കൊച്ചു വെട്ടിലേക്ക് ചേക്കേറുന്നു. അതില്‍ അവര്‍ക്ക് ഒരു
നാണക്കേടുമില്ല. പലരും വീണ്ടും അപ്പാര്‍ട്ട്മെന്റുകളില്‍ അഭയം തേടാറുണ്ട്.
എന്നിട്ട് മിച്ചം വരുന്ന തുകകൊണ്ട് വിനോദ യാത്രക്കുള്ള ഒരുക്കങ്ങളാണ്. ഇഷ്ടമുള്ള
കാര്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അവര്‍ക്കിഷ്ടമുള്ള സാധനങ്ങള്‍ വാങ്ങുന്നു. കൊച്ചു മക്കളുമായി കളിക്കാനും അവരുമായി പുറത്തു പോകാനും ഇഷ്ടം പോലെ സമയം
കണ്ടെത്തുന്നു. അങ്ങനെ ശിഷ്ട കാലം ജീവിതം നന്നായി ആസ്വദിക്കും. അതിനെ അവര്‍
വിളിക്കുന്ന പേരുതന്നെ `ഗോള്‍ഡന്‍ എയിജ്` എന്നാണ്.
കോടീശ്വരന്മാരായിട്ടുള്ള
വലിയ പണക്കാരും ബിസിനസ്സ് കാരും മാത്രമാണ് ഇതിനോരപവാദമായി കാണപ്പെടുന്നത്.
അവര്‍ക്കൊക്കെ ഏക്കര്‍ കണക്കിന് സ്ഥലവും അവിടെ ഒന്നിലധികം വീടുകളും ഔട്ട്
ഹൗസുകളും കാണും. അപ്പോള്‍ പിന്നെ കുട്ടികള്‍ ആ വീടുകളില്‍ താമസിച്ച് മാതാപിതാക്കളുടെ
ബിസിനസ്സ് ഏറ്റെടുത്തു നടത്താറുണ്ട് . പക്ഷെ അതൊക്കെ വളെരെ ചെറിയ ഒരു ശതമാനമാണ്.
കൂടുതലും കുട്ടികള്‍ സ്വന്തം വീടിനോട് ഗുഡ് ബൈ പറയുന്നു. മാതാപിതാക്കളുടെ മരണശേഷം
അതൊക്കെ വില്കുന്നു.
സ്വാതന്ത്ര്യത്തിനും സമയത്തിനുമാണ് നമ്മള്
വിലകൊടുക്കേണ്ടത്. അല്ലാതെ അവസാന കാലത്ത് ഇല്ലാത്ത കാശുണ്ടാക്കി അതുകൊണ്ട്
സൌധങ്ങള്‍ പണിയുക, അതിനുവേണ്ടി വയസുകാലത്ത് വീണ്ടും കഷ്ടപ്പെടേണ്ടി വരിക,
എന്നിട്ട് സ്വയം ബന്ധനസ്തനായി ഉള്ള സ്വാതന്ത്ര്യം കൂടി ഇല്ലാതെയാവുന്ന
അവസ്ഥയില്‍ എത്തുന്നു. അതിനാണോ നമ്മുടെയൊക്കെ 'ഗോള്‍ഡന്‍ എയിജ് ' എന്നു പറയേണ്ടി
വരിക.
ഈ ലേഖനത്തിന്റെ ഉള്ളടക്കം വെറും ന്യൂനപക്ഷത്തിൽ ചുരുങ്ങി പോകുമെന്നുള്ളത് ഖേദകരമാണ്~. ഇവിടത്തെ സംഘടനകൾ ഇത് ചർച്ചക്കായി എടുത്താൽ ഇതിലെ സന്ദേശം വ്യാപകമായി എത്താൻ ഇടയുണ്ട്. ദയവ് ചെയ്ത് വായിക്കൂ, വായിക്കുന്നവർ വിവരം പങ്ക് വയ്ക്കൂ എന്ന് പരിചയമുള്ളവരോട് പറയാം. ശ്രീ തമ്പി ആന്റണിക്ക് അഭിനന്ദനങ്ങൾ !
The Kerala government should ban building or buying houses by citizens of other countries. If a house is vacant the tax for it should increased many many times. We should think of people living and earning in Kerala too.
Those who left Kerala should live in their new places.
ഇവിടെ കാക്കതൊള്ളായിരം സംഘടനകൾ ഉണ്ടല്ലോ. അവരൊക്കെ ചര്‍ച്ച ചെയ്താൽ ലേഖനത്തിനു
പ്രചാരം ലഭിക്കും. സമ്പന്നരായ അമേരിക്കൻ
മലയാളികള്‍ക്ക് കേരളത്തിലെ ടൂറിസം വകുപ്പുമായി ചേർന്നു ഒഴിഞ്ഞ കിടക്കുന്ന വീടുകൾ, അതിന്റെ ഉടമസ്ഥർക്ക് താൽപ്പര്യമുണ്ടെങ്കിൽ "വില്ല" കളാക്കി വാടകക്ക കൊടുക്കാവുന്നതാണ്. ടൂറിസത്തിന്റെ കീഴിലാകുമ്പോൾ താമസക്കാർ ഒഴിഞ്ഞ്പോകില്ലെന്ന്
പ്രശ്നമുണ്ടാകില്ല. അതിൽ നിന്നും കിട്ടുന്ന പണം ആവശ്യമില്ലാത്ത ഉടമ സ്ഥരുണെന്റെങ്കിൽ അവര്‍ക്ക് ആ പണം വീടിരിക്കുന്ന പട്ടണമോ, ഗ്രാമമോ മോടി പിടിപ്പിക്കുന്നതിനു ഉപയോഗിക്കാം. അങ്ങനെ കേരളത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കാം.
എന്തിനാണു അമേരിക്കാൻ മലയാളികആളുടെ
സാഹിത്യ വാസനയും മറ്റും കൊണ്ടു വന്നു
വായനകാരുടെ ശ്രദ്ധ തെറ്റിക്കുന്നത്. തമ്പി
ആന്റണി ഉയര്‍ത്തിയ വിഷയത്തെപ്പറ്റി
ചിന്തിക്കാം.