Image

നിര്‍ത്തിയിട്ട ക്രെയിനിനു പിറകില്‍ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Published on 15 July, 2015
നിര്‍ത്തിയിട്ട ക്രെയിനിനു പിറകില്‍ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട്: ദേശീയപാത തൊണ്ടയാട് ബൈപ്പാസില്‍ മലാപ്പറമ്പ് വേദവ്യാസക്കു സമീപം നിര്‍ത്തിയിട്ട ക്രെയിനിനു പിറകില്‍ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ചെറുവറ്റ വന്‍കണക്കല്‍ അഷ്റഫിന്‍െറ മകന്‍ റഷീല്‍ അക്തര്‍ (18), പറമ്പില്‍ കടവ് എടപ്പാത്തില്‍ അബ്ദുള്‍ ലത്തീഫിന്‍െറ മകന്‍ സഹല്‍ (18) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പെരുന്നാളിന് വസ്ത്രമെടുക്കാന്‍ കോഴിക്കോട്ടേക്ക് പോകുമ്പോള്‍ ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം.

തലക്ക് പരിക്കേറ്റ ചെറുവറ്റ ന്യൂകെട്ട് പൊയില്‍ യൂസഫിന്‍െറ മകന്‍ റാഷിദ് (18) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് സുഹൃത്തുക്കളായ കോണോട്ട് നടമ്മില്‍ പുല്‍പ്പറമ്പില്‍ റിട്ടയേര്‍ഡ് പാസ്പോര്‍ട്ട് ഓഫീസര്‍ അലവിയുടെ മകന്‍ അജ്മല്‍(18), ചെറുവറ്റ ഒടിയില്‍ സാദില്‍ (18), ചെറുവറ്റ പടിക്കല്‍താഴം ജബ്ബാറിന്‍െറ മകന്‍ ജെസീം (18) എന്നിവരെ നിസാര പരിക്കുകളോടെ ഇഖ്റ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അലവിയുടെ കാറിലാണ് സുഹൃത്തുക്കള്‍ യാത്ര തിരിച്ചത്.

ജെ.ഡി.ടിയില്‍ നിന്ന് പ്ളസ് ടു പൂര്‍ത്തിയാക്കിയ റഷീല്‍ ഡിഗ്രി പ്രവേശനം കാത്തിരിക്കുകയാണ്. കുവൈത്തില്‍ ജോലി ചെയ്യുന്ന പിതാവ് അഷ്റഫ് മൂന്നു ദിവസം മുമ്പാണ് പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലത്തെിയത്. മാതാവ് സെക്കീന. സഹോദരിമാര്‍ : ഇര്‍ഷാന, സജ്ന. സഹലിന്‍െറ മാതാവ്: സുലൈഖ. സഹോദരി: മുര്‍ഷിദ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക