Image

സെക്‌സ് നിഷേധിച്ച ഭാര്യയില്‍ നിന്ന് യുവാവിന് വിവാഹമോചനം

Published on 16 September, 2015
സെക്‌സ് നിഷേധിച്ച ഭാര്യയില്‍ നിന്ന് യുവാവിന് വിവാഹമോചനം

മുംബയ്: സെക്‌സ് നിഷേധിച്ച ഭാര്യയില്‍ നിന്ന് യുവാവിന് വിവാഹമോചനം. മുംബയില്‍ ബാന്ദ്രയിലെ ഒരുകോടതിയാണ് യുവാവിന് വിവാഹമോചനം അനുവദിച്ചത്. മുപ്പതുകാരിയാണ് യുവതി. ഇരുവരെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. ഒരു ഗുരുവിന്റെ ഉപദേശപ്രകാരമായിരുന്നത്രേ യുവതി സെക്‌സ് നിഷേധിച്ചത്. 2011 ലാണ് ദമ്പതികള്‍ വിവാഹിതരായത്. ആദ്യനാളുകള്‍ വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ആദ്യരാത്രിയില്‍ ഭാര്യയുടെ പ്രവൃത്തി ഏറെ മതിപ്പുളവാക്കി എന്നാണ് യുവാവ് പറയുന്നത്. ഗര്‍ഭനിരോധന ഉറയുടെ ഒരുപാക്കറ്റുമായാണ് അവര്‍ കിടപ്പറയിലെത്തിയതുതന്നെ.പക്ഷേ, നാലുമാസം കഴിഞ്ഞപ്പോള്‍ കാര്യങ്ങളാകെ മാറിമറിഞ്ഞു. ലൈംഗികബന്ധത്തിന് ഒരുതരത്തിലും അനുവദിക്കില്ലെന്നായിരുന്നു യുവതിയുടെ നിലപാട്. അഞ്ചുവര്‍ഷത്തേക്ക് കുട്ടികളേ വേണ്ട എന്ന ഉറച്ചനിലപാടിലായിരുന്നു അവര്‍. ഗര്‍ഭനിരോധനഉറ ഉപയോഗിച്ചുപോലും ശാരീരികബന്ധം അനുവദിക്കാനാവില്ലെന്ന വാശിയിലായിരുന്നു അവര്‍. ഗുരുവിന്റെ ഉപദേശപ്രകാരമായിരുന്നു ഇതെല്ലാം എന്നാണ് യുവതി ഭര്‍ത്താവിനോടുപറഞ്ഞത്.

സെക്‌സ് നിഷേധിക്കുന്നതിനൊപ്പം തന്റെ കുടുംബാംഗങ്ങളോട് കാരണമില്‌ളാതെ വഴക്കുകൂടുന്നത് ഭാര്യ പതിവാക്കിയെന്നും ഇ മെയില്‍ ഹാക്ക് ചെയ്ത് സുഹൃത്തുക്കള്‍ക്ക് മോശം മെസേജുകള്‍ അയയ്ക്കുന്നത് പതിവാക്കിയെന്നും യുവാവ് പരാതിയില്‍ പറഞ്ഞിരുന്നു. ശാരീരികവും മാനസികവുമായി ഏറെ തകര്‍ന്നതോടെയാണ് പരാതിയുമായി എത്തിയതെന്നും യുവാവ് പറയുന്നു. എന്നാല്‍ ക്രൂരമായ ലൈംഗികബന്ധമാണ് ഭര്‍ത്താവില്‍ നിന്നുണ്ടായതെന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. പ്രകൃതിവിരുദ്ധബന്ധത്തിന് പോലും നിര്‍ബന്ധിച്ചിരുന്നു. ഇത് എതിര്‍ത്തതിനാണ് വിവാഹമോചന ഹര്‍ജി നല്‍കിയതെന്നും യുവതി പറഞ്ഞു. എന്നാല്‍ യുവതിയുടെ വാദം കോടതി അംഗീകരിച്ചില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക