ചിക്കാഗോ: പ്രാക്തമായ ഭാരതീയ ദര്‍ശനങ്ങളെ മതാതീതമായി മാനവീയവത്കരിച്ച
ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും, സാഹിത്യരചനകളും
പരിചയപ്പെടുത്തുന്ന ശ്രീനാരായണ ഫിലോസഫി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍
നടന്നുവരുന്ന പഭാഷണപരമ്പരയില് കെ.എച്ച്.എന്‍.എ പങ്കുചേര്‍ന്നു.
കെ.എച്ച്.എന്‍.എ കമ്മിറ്റിയംഗം വിനോദ് വരപ്രവന്റെ നേതൃത്വത്തില്‍
ലണ്ടന്‍ കേന്ദ്രമാക്കി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സുജിത് ശിവാനന്ദന്
പ്രഭാഷണം നടത്തി. കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന് നായര്‍
മുഖ്യാതിഥിതായിരുന്നു. ഗുരുദേവന്റെ ജനനം മുതല്‍ മഹാസമാധിവരെയുള്ള
ജീവിതസന്ദര്‍ഭങ്ങളേയും അദ്ദേഹം നേതൃത്വം നല്കിയ നവോത്ഥാന
മുന്നേറ്റങ്ങളേയും, മലയാളി മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ച അദ്ദേഹത്തിന്റെ
സാഹിത്യകൃതികളേയും സവിസ്തരം പ്രതിപാദിക്കുന്നതായിരുന്നു
ശിവാനന്ദന്റെ പ്രഭാഷണം.
ജാതി വിവേചനം മൂലം സമൂഹത്തില്‍
അടിച്ചമര്‍ത്തപ്പെട്ട ഒരു വലിയ ജനവിഭാഗത്തെ ക്ഷേത്ര സകേതങ്ങളിലൂടെയും,
ആദ്ധ്യാത്മിക പാതയിലൂടെയും അദൈ്വതദര്‍ശനത്തിന്റെ പരമമായ പൊരുള്‍
മനസ്സിലാക്കി കൊടുക്കുന്ന യുവപുരുഷനായിരുന്നു ഗുരുദേവനെന്ന് പ്രഭാഷണം
വ്യക്തമാക്കി.
അയിത്തവും അടിമത്വവും മൂലം ആത്മാഭിമാനം
നഷ്ടപ്പെട്ടിരുന്ന പിന്നോക്ക ജനവിഭാഗങ്ങളെ വിദ്യകൊണ്ട്
പ്രബുദ്ധരാക്കാനും, സംഘടനകൊണ്ട് ശക്തരാക്കാനും ഗുരുദേവന്
ഉപദേശിച്ചു. നിലവിലുണ്ടായിരുന്ന പൗരോഹിത്യ കാര്‍ക്കശ്യങ്ങളെ
വെല്ലുവിളിച്ചുകൊണ്ട് സ്വന്തമായി ശിവ പ്രതിഷ്ഠ നടത്തി വിപ്ലവം സൃഷ്ടിച്ച
ഗുരുദേവന് എല്ലാ ജാതിവിഭാഗങ്ങള്‍ക്കും ആരാധന നടത്തുവാനുള്ള സൗകര്യം
കേരളത്തിലെമ്പാടും നടപ്പാക്കി. നിരന്തരമായ സഞ്ചാരത്തിനിടയില്‍
മരുത്വാമലയിലെ യോഗിവര്യനായ ചട്ടമ്പി സ്വാമികലുമായി കണ്ടുമുട്ടുന്നതും,
അദ്ദേഹത്തില്‍ നിന്നും യോഗവിദ്യകള്‍ അഭ്യസിക്കുന്നതും നിഗൂഢമായ
പ്രാപഞ്ചിക രഹസ്യങ്ങളെക്കുറിച്ച് സംവാദങ്ങളിലേര്പ്പെട്ടതും, ഇരുവരും
ചേര്‍ന്ന് തൈക്കാട് അയ്യാസ്വാമിയെ സന്ദര്‍ശിച്ചതും ഗുരുദേവന്റെ ജീവിതത്തിലെ
പ്രധാന സംഭവങ്ങളായിരുന്നു.
തുടര്‍ന്ന് സംസാരിച്ച സുരേന്ദ്രന്
നായര്‍, ബാഹ്യമായ ഇടപെടലുകളും അനുഷ്ഠാന ശാഠ്യങ്ങളും മലീമസമാക്കിയ ഹൈന്ദവ
വിശ്വാസത്തില്‍ ഗുരുദേവന് രചിച്ച ആത്മോപദേശശതകവും, ദൈവദശകവും,
ദേവീസ്തുതികളും, തിരുക്കുറളിന്റെ മൊഴിമാറ്റവും, ജാതി വ്യവസ്ഥയുടെ
അര്‍ത്ഥശൂന്യത വെളിപ്പെടുത്തിയ വൈജ്ഞാനിക സംഭവങ്ങളായിരുന്നുവെന്നും
അത്തരം ചര്‍ച്ചകള്‍ ഏറ്റെടുക്കാനുള്ള പൊതുവേദികളായി കെ.എച്ച്.എന്‍.എ
പ്രവര്‍ത്തിക്കുമെന്നും അഭിപ്രായപ്പെട്ടു.
ടൊറന്റോ ശ്രീനാരായണ
അസോസിയേഷന് സെക്രട്ടറി ഷമിത ഭരതന് ആശംസാ പ്രസംഗം നടത്തി.
ഭജനാലാപനത്തോടുകൂടി ആരംഭിച്ച സത്സംഗം അത്താഴവിരുന്നോടെ സമാപിച്ചു.
സതീശന് നായര്‍ അറിയിച്ചതാണിത്.