ഒക്ടോബര്‍ 31ലെ ഈമലയാളിയില്‍ പ്രസിദ്ധീകരിച്ച, ആബേലച്ചനെക്കുറിച്ചുള്ള
"അള്‍ത്താരയിലെ വാനമ്പാടി' എന്ന ലേഖനത്തെ വിമര്‍ശിച്ചു കൊണ്ടുള്ള കത്തുകള്‍ക്കുള്ള
മറുപടി കുറിക്കുകയാണിവിടെ. ആബേലച്ചനെ 'അള്‍ത്താരയിലെ വാനമ്പാടി'എന്ന് ആദ്യമായി
സംബോധനചെയ്തത് പ്രൊ.മാത്യു ഉലകംതറയാണ്. ഈ ഭാഷാ പണ്ഡിതന് തെറ്റുപറ്റിയെന്ന്
പറയാനാവുമോ? ആബേലച്ചന് അര്‍പ്പിച്ച സുറിയാനിപാട്ടുകുര്ബ്ബാനയ്ക്കും മരിച്ചവരുടെ
പാട്ടുകുര്ബ്ബാനക്കും പങ്കെടുക്കാനും പാടാനും എനിക്കവസരം ലഭിച്ചിട്ടുണ്ട്.
അതുകൊണ്ട് "അള്‍ത്താരയിലെ വാനമ്പാടി' എന്ന സംബോധന അദ്ദേഹത്തെ സംബന്ധിച്ച് വളരെ
പ്രസക്തമാണ്. സാഹിത്യ സഹകരണ സംഘത്തിന്റെ ശബ്ദതാരാവലിയില്‍ വാനമ്പാടി എന്ന വാക്കിന്
കൊടുത്തിരിക്കുന്ന അര്‍ത്ഥം 'മധുരമായി പാടുന്ന പക്ഷി' എന്നാണ്. ഹംസത്തെപ്പോലെ ഇതൊരു
ഭാവനാ സൃഷ്ടിയാണ്. അതുകൊണ്ടു തന്നെ ഈ വാക്കിന് സ്ത്രീപുരുഷ ലിംഗഭേദമില്ല.
ആബേലച്ചന് കലാനിലയത്തിന്റെ അല്ല 'കലാഭവന്റെ' സ്ഥാപകനാണ്. 'പുണ്യപുരുഷന്' എന്ന
വാക്കുകൊണ്ട് ഉദ്ദേശിച്ചത് മറ്റുള്ളവര്‍ക്ക് നന്മകള് ചെയ്ത വ്യക്തി എന്ന്
മാത്രമാണ്. രണ്ട് വര്‍ഷക്കാലം കലാഭവനില്‍ സംഗീത അദ്ധ്യാപകനായി ജോലി ചെയ്യാന്‍
എനിക്കവസരം കിട്ടിയതുകൊണ്ട് അവിടത്തെ പ്രവര്‍ത്തനങ്ങളെയെല്ലാം നേരിട്ട്
മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
കേരള കത്തോലിക്കാ സഭയില്‍ ഏറെ
മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പഴയ കുര്‍ബ്ബാന..... മാറ്റി പരിഷ്കരിച്ച
കുര്‍ബ്ബാനക്രമമാണ് നിലവിലുള്ളത്. അതുകൊണ്ട് ആബേലച്ചന്റെ ഗാനങ്ങള്‍ ആരും
മാറ്റിയിട്ടില്ല. പരിശുദ്ധ...(.... വരണ്ട മാനസം കണ്ടു വിണ്ണിന് തടാകമേ,
'ഗാഗുള്ത്ത മലയില്‍' നിന്നും ഈശ്വനെ തേടി ഞാന്‍ നടന്നു. ഇതിന് പകരം വെയ്ക്കാന്‍
ആര്‍ക്കാണ് കഴിയുക. നാം ഓരാളിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടുമ്പോള്‍ മറ്റ് നാല്
വിരലുകളും നമ്മുടെ നേര്‍ക്കാണ് ചൂണ്ടുന്നതെന്നോര്മ്മിക്കുക.
സണ്ണി
മാമ്പിള്ളി