നീണ്ടകരയിൽ വള്ളം തകർന്ന് കടലിൽ കാണാതായ മൂന്ന് മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ഒപ്പമുള്ള രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. കന്യാകുമാരി നീരോടി സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണ് കരയക്കടിഞ്ഞത്. ഒപ്പമുണ്ടായിരുന്ന രാജു, ജോൺ ബോസ്കോ എന്നിവർക്കായി തിരച്ചിൽ തുടരുകയുമാണ്.
നീണ്ടകര അഴിമുഖത്ത് നിന്ന് ഒന്നര നോട്ടിക്കൽ മൈൽ പടിഞ്ഞാറു ഭാഗത്താണ് വള്ളം തകർന്നത്. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഉടമ ഉൾപ്പെടെ രണ്ട് പേർ നീന്തി രക്ഷപെട്ടിരുന്നു.
ബുധനാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ടയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 22 വരെ സംസ്ഥാനത്തെ ആറു ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ എല്ലാ ജില്ലകളിലും ശക്തമായ മഴ കിട്ടുന്നുണ്ട്.