ടെന്നസി- ചൊവാഴ്ച (ഇന്ന്) രാവിലെ ടെന്നസിയില്‍ നാല് കൗണ്ടികളിലായി വീശിയടിച്ച ശക്തമായ ചുഴലി കാറ്റില്‍ 22 പേര് കൊല്ലപ്പെടുകയും നാല്പതോളം കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും ചെയ്തു. ടെന്നസി എമര്‍ജന്‍സി മാനേജ്മന്റ് ഏജന്‍സി രക്ഷാപ്രവര്‍ത്തനം തുടരുന്നു. നാഷ്വില്ലിലാണ് ചുഴലി മാരകമായ നാശം വിതച്ചത് . മരണവാര്‍ത്ത ടെന്നസി ഗവര്‍ണ്ണര്‍ ബില്‍ ലി സ്ഥിരീകരിച്ചു .
ലൈനുകള്‍ തകര്‍ന്നു വീണതിനാല്‍ വൈദ്യുതി വിതരണത്തിലും തടസ്സം നേരിട്ടു. 44,000 ഉപഭോക്താക്കളാണ് ഇതുമൂലം ദുരിതം നേരിടുന്നത് . നാഷ്വില്‍ ഫയര്‍ ഡിപ്പാര്‍ട്മെന്റ് തകര്‍ന്ന കെട്ടിടങ്ങളില്‍ തിരച്ചല്‍ ആരംഭിച്ചിട്ടുണ്ട്
ഗ്യാസ് പൈപ്പലൈനില്‍ ചോര്‍ച്ച അനുഭവപ്പെട്ട ജര്‍മന്‍ ടൗണില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. സൂപ്പര്‍ ടുസ്ഡേയില്‍ തിരഞ്ഞെടുപ്പുനടക്കുന്ന ചില സ്കൂളുകള്‍ അടച്ചിട്ടിരികയാണ് .
കൗണ്ടികളായ പട്നം, വില്‍സണ്‍ എന്നിവിടങ്ങളിലും ചുഴലി പരക്കെ നാശം വിതച്ചിട്ടുണ്ട് .
അധികൃതർ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരുന്നു .