ജീവന് തുലാസിലുലയുന്നൊരീ നാളില്‍
ജീവന്റെവിലയെന്തെന്നറിയുന്നു നമ്മള്,
ആരോ ഞാനെന്നു കരുതുന്നോരാം നമ്മള്
ആരുമല്ലല്ലോയീവൈറസിന് വാഴ്ചയില്‍
ക്രിസ്തുവും, കൃഷ്ണനും അല്ലാഹുമൊന്നുപോല്
സത്യദൈവത്തിന് പ്രതിരൂപമല്ലയോ,
മൃത്യുവക്ത്രത്തില്‍ പകച്ചു നിന്നീടവേ
എത്ര പരിമിതരാകുന്നുമര്ത്യര് നാം,
ദൈവത്തില്നിന്നുമകന്നുജീവിച്ചവര്
ദൈവത്തെത്തേടിയലയുന്ന നാളിത്,
ദേവാലയങ്ങളുംവിദ്യാലയങ്ങളും
ജീവസ്സറ്റു നിശ്ശബ്ദമായ് കേഴുന്നുവോ?
ഈ മഹാമാരിയില്‍ നിന്നുരക്ഷിക്കണേ
ഇന്നു ജനം മിഴിനീരോടെകേഴുന്നു,
ഒട്ടുപേരീ ദുസ്ഥിതിയിങ്കല്തുഷ്ടരോ ?
വീട്ടിലിരുന്നിടാം ജോലിക്ക് പോകേണ്ട,
‘പത്തായം പെറും, ചക്കികുത്തും, അമ്മ വയ്ക്കും, ഞാനുണ്ണും’
അത്തലില്ലാതേറെപ്പേരിന്നും ജീവിപ്പൂ!
‘കോവിഡി’ന് ഭീകരഹസ്തങ്ങള് നീളവേ
ദൈവമല്ലാതാര് ലോകരെ രക്ഷിപ്പാന്‍?
സ്വത്തും പണവുമീവ്യാധിയെതോന്ിക്കി–
ല്ലാധിയാല്കണ്ണീരാല്ചിത്തംതകരുന്നു,
കൈത്താങ്ങു വേണ്ടവര്ക്കേകുവാന് യത്നിക്കാം
വിത്തത്തിനില്ലമൂല്യംമൃതീവാഴ്ചയില്.,
സത്പഥംതേടിടാം, സത്ക്കര്‍മ്മം ചെയ്തിടാം
സത്യദൈവത്തിങ്കലാശ്രയംതേടിടാം,
ദൈവമേ, ഈ മഹാമാരിയെ നീക്കണേ
സര്വ്വേശനോടു നാം കേണപേക്ഷിച്ചിടാം,
ആതുരശുശ്രൂഷാമാലാഖമാരെ നാം
ആദരവോടെ നമിച്ചിടാമീ നാളില്‍
ഞാനെന്ന ഭാവംമറന്നു ജീവിച്ചിടാന്‍
ഈ നല്ല സന്ദര്ഭമുപയുക്തമാക്കാം.
“ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായാം
സംഭവാമിയുഗേയുഗേ”.