ദൈവം എത്ര നല്ലവനും മതിയായവനുമാണെന്നു നമ്മൾ ഒരിക്കൽ കൂടി രുചിച്ചറിഞ്ഞു. പള്ളികളിൽ ഉള്ള കൂടിവരവ് വെറും ഫാഷൻ ഷോയും കള്ളൻ മാരുടെ ഗുഹയും ആയി വീണ്ടും അധപതിച്ചു എന്ന് മനസിലാക്കിയ കർത്താവു പള്ളി പ്രമാണി മാരെയും പരീശന്മാരെയും വീണ്ടും ചാട്ടവാർ വീശി പുറത്താക്കിയ ശേഷം നവീകരണം നടത്തിയിരിക്കുന്നു.
നാടോടുമ്പോ നടുവേ ഓടണം എന്ന് പൂർവികർ എത്ര തവണ പറഞ്ഞു തന്നതാണ്. കേൾക്കണ്ടെ. ഒടുവിൻ കൊറോണ വൈറസിനെ അയക്കേണ്ടി വന്നു എല്ലാറ്റിനേം അനുസരിപ്പിക്കാൻ. മഹാമാരികൾ നേരത്തെ പലതും വന്നിട്ടുണ്ടെങ്ങും മനുഷ്യൻ പാഠം പഠിച്ചിട്ടില്ലെന്നത് വേറെ കര്യം.
ഇന്നത്തെ കാലത്തു പള്ളികളിൽ ഉള്ള കൂടിവരവ് എല്ലാ പ്രെജകൾക്കും ഒരുപോലെ സാധ്യമല്ല എന്ന് എല്ലാവർക്കും അറിവുള്ളതാണ്. ഓൺലൈൻ ആരാധനയാണെങ്കിൽ ഏതു പ്രെജക്കും എവിടെയിരുന്നും ആരാധനയിൽ പങ്കെടുക്കുകയും ചെയ്യാം . ഇപ്പോൾ അത് അനുഭവത്തിൽ വന്നപ്പോളാണ് ആഹാ ഇത് എത്ര മനോഹരം!! ദാസാ ഈ ബുദ്ധി നമുക്കെന്താ നേരത്തെ തോന്നതെന്നു തോന്നിപ്പോയത്.
ആഴ്ച വട്ടത്തിൽ ആറു ദിവസവും കഠിനാധ്വാനം ചെയ്തിട്ടു ഏഴാം ദിവസവും വിശ്രമം ഇല്ലാതെ ആരാധക്കായി പോയിക്കൊണ്ടിരുന്നവരെ കർത്താവു കണ്ടിരിക്കുന്നു. ഹാ എന്ത് മനോഹരം ഈ ആരാധനാ എന്ന് നമ്മൾ രുചിച്ചറിഞ്ഞിരിക്കുന്നു.
കോടാനുകോടികൾ പട്ടിണി കിടക്കുമ്പോൾ ശത കോടികൾ മുടക്കി ദേവാലയ ഗോപുരങ്ങൾ പടുത്തുയത്തിയത് വൃഥാ ആയല്ലോ എന്ന പരമാർത്ഥം ഇനിയുമെങ്കിലും എത്ര പേർക്കു മനസിലാകും. ഉള്ളതിൻെറ പാതി ദരിദ്രന് കൊടുക്കുക എന്ന കർത്തൃ വചനം പാലിക്കാൻ മടിയുണ്ടെകിൽ ഉപയോഗമില്ലാത്തത് വിറ്റു ദരിദ്രർക്ക് കൊടുക്കാനെങ്കിലും നമുക്ക് സൽബുദ്ധി ഉണ്ടാകണം.
ഓൺലൈൻ ആരാധനക്ക് പുരോഹിതർ വസിക്കുന്ന ഇടം തന്നെ ധാരാളം എന്ന് നാം അനുഭവിച്ചു അറിഞ്ഞു.
പക്ഷെ ഈ കൊറോണ കാലം കഴിയട്ടെ വീണ്ടും ശങ്കരൻ തെങ്ങേൽ കേറും എന്നാവും ഇപ്പോൾ പലരുടെയും മനസ്സിൽ. കർത്താവിതെത്ര കണ്ടതാ.