തുഞ്ചൻറെ ഭാഷയിലെ വാക്യങ്ങളെ ഉലയിലൂതി ഉരുക്കി ഊതിക്കാച്ചി തൂലികതണ്ടിൽ ചൂടോടെ പകർന്ന് ആറും മുമ്പ് കടലാസിലേക്ക് ചുട്ടുപഴുത്ത സ്വർണ്ണാക്ഷരങ്ങളെ പ്രസവിച്ചിട്ട മലയാളത്തിൻറെ എഴുത്തമ്മയാണവർ. തൂലികയും കടലാസും മഷിയും മഷിക്കുപ്പിയും സ്നേഹക്കടലിലെ തീർത്ഥമുപയോഗിച്ചാണ് അവർ കഴുകിയിരുന്നത്. ഭാഷാർത്ഥങ്ങളിലും അക്ഷരങ്ങളിലെ മടക്കുകളിലും ചുളിവുകളിലുമെല്ലാം സ്നേഹ സാഗരങ്ങൾ ഒളിപ്പിച്ചിരുന്നു അവർ. സർഗ്ഗ ഭാവനയുടെ ആകാശവും നക്ഷത്രങ്ങളും അനുരാഗത്തിൻ നീല ചന്ദ്രികയും ഒളിപ്പിച്ച രചനകളിൽ പോലും പലരും തേടിയത് കമലാദാസിനെയും സുരയ്യയെയുമാണ്. എന്നാൽ ആമിയുടെ നിഘണ്ടുവിൽ ഒരേയൊരു വാക്ക് മാത്രമേ ഉണ്ടായിരുന്നൊള്ളൂ അത് സ്നേഹം സ്നേഹം മാത്രം അമ്മ മലയാളമുള്ള കാലത്തോളം ഓർക്കാതിരിക്കാനാവില്ല മലയാളത്തിൻറെ സ്വന്തം ആമിയെ …
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല