ഒരമ്മ തൻ
മനോരഞ്ജിനിയാം
മകളോടേറ്റം
ആർദ്രചിത്തയായ്
ഓതുന്നീവിധം.
ഭാവിയിലശ്രുധാര -
യൊഴിവാക്കിടാൻ
നീനന്നായ്
ശ്രദ്ധയോടെ വസിച്ചീടുക
കരയാതലയാതന്നു
ജീവിച്ചിടാൻ
നീ പഠിച്ചേറ്റം
മിടുക്കിയായിടുക
അന്യനു ചിരിക്കാനിടം
നല്കാതെ
അച്ഛനമ്മമാരെയ-
നുസരിക്ക
അകക്കണ്ണുതുറപ്പിക്കു-
മധ്യാപകരെ മാനിച്ചീടുക.
മാലെല്ലാമകന്നു
ശുഭജീവിതം
ലഭിച്ചിടും നിശ്ചയം.
മുളയിലെയറിയാമല്ലോ
മുളക്കരുത്ത്
നല്ലമണ്ണിൽ നല്ലവിത്തിട്ടു
പാലിച്ചാൽ
ആഹ്ലാദമോടാർത്ത -
ങ്ങു കൊയ്യാം.
ദുഷ്ടചിന്തകളെല്ലാം
ഹൃത്തിൽനിന്നകറ്റൂ
ഇന്നു കണ്ണീർത്തുള്ളികളെ
മുത്താക്കിമാറ്റിയാൽ
നാളെവിണ്ണിൻദീപമായ്
ശോഭിക്കാം
മാലോകർക്കൊരു വെളിച്ചമായ്മാറിടാം.
വിത്തുചുമന്നു
കണ്ണീരോടെ പോകുന്നവർ
കറ്റയുമായാർപ്പോടെ
വന്നീടും നിശ്ചയം.
മിഴിനീർതൂവി നന്നായങ്ങു
പ്രാർത്ഥിച്ചീടുക
അശ്രുകണങ്ങൾ
പൊഴിക്കാത്ത
ഭാസുരഭാവിക്കായ്.