സ്ലോവേനിയ: ജന്മനാടായ സ്ലോവേനിയയിൽ അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ പ്രതിമ അഗ്നിയ്ക്ക് ഇരയാക്കി. അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിച്ച ജൂലൈ നാലിന് രാത്രിയിലാണ് മെലാനിയയുടെ പ്രതിമ അഗ്നിക്ക് ഇരയാക്കിയത്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മെലാനിയ ധരിച്ച വസ്ത്രങ്ങളുടെ മാതൃകാണ് ശിൽപ്പത്തിനും നൽകിയിരുന്നത്.ബെർലിൻ സ്വദേശിയായ കലാകാരൻ ബ്രാഡ് ഡൗണിയാണ് മരത്തിൽ മെലാനിയയുടെ പ്രതിമ നിർമിച്ചത്. പ്രതിമയുടെ അവശിഷ്ടം സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്തിട്ടുണ്ട്. മെലാനിയയുടെ പ്രതിമ നീക്കം ചെയ്യാനുണ്ടായ യഥാർത്ഥ കാരണം എന്താണെന്ന് അറിയില്ലെന്നും രാഷ്ട്രീയ കാരണങ്ങളും ട്രംപിന്റെ നയങ്ങളുമാകാം ഇതിലേക്ക് നയിച്ചതെന്നുമാണ് സംഭവത്തെക്കുറിച്ചുള്ള ശിൽപിയുടെ അഭിപ്രായം.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. എന്നാൽ പ്രതിമ നശിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരിക്കാൻ മെലാനിയയുടെ ഓഫീസ് ഇതുവരെയും തയ്യാറായിട്ടില.തയ്യാറായിട്ടില്ല. നേരത്തെ മറ്റൊരു സ്ലോവേനിയൻ നഗരത്തിൽ സ്ഥാപിച്ചിരുന്ന ട്രംപിന്റെ പ്രതിമയും അഗ്നിക്കിരയാക്കിയിരുന്നു.