ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ നിലവിളിച്ച് രണ്ടു വയസുകാരൻ; കുട്ടിയെ തനിച്ചാക്കി പോയ അമ്മ അറസ്റ്റിൽ..l
പി.പി.ചെറിയാൻPublished on 15 July, 2020
പാംബീച്ച് (ഫ്ലോറിഡ) ∙ പുറത്തുചുട്ടു പൊള്ളുന്ന വെയിലിൽ കാറിനകത്തു ചൂടേറ്റ് അലറി നിലവിളിക്കുന്ന രണ്ടു വയസ്സുള്ള കുട്ടി. ഒടുവിൽ സംഭവ സ്ഥലത്തു പൊലീസ് എത്തിചേർന്നു ഡ്രൈവറുടെ വശത്തുള്ള ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്തെടുക്കുമ്പോൾ കുട്ടിയുടെ ശരീരതാപനില 102 ഡിഗ്രി. ജൂലൈ 13 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വെല്ലിംഗ്ടൺ ഗ്രീൻ ഷോപ്പിങ്ങ് മാളിന്റെ മുൻവശത്തുള്ള കാർ പാർക്കിങ്ങിലാണു കാറിൽ ഉള്ളിൽ കരയുന്ന കുട്ടി വഴിയാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോൾ കുട്ടികളുടെ സീറ്റിൽ ബെൽറ്റിട്ടനിലയിലായിരുന്നു കുട്ടി. ഉടനെ തന്നെ ഗ്ലാസ് തകർത്തു കുട്ടിയെ പൊലീസ് പുറത്തെടുത്തു. പാംബീച്ച് കൗണ്ടി ഫയർ റസ്ക്യു കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകി. ഇതേ സമയം, ഷോപ്പിങ്ങിന് പോയിരുന്ന കുട്ടിയുടെ മാതാവ് തേമിറസ് മറിയ (32) കാറിനടുത്തെത്തി. പെട്ടെന്ന് കടയിൽ പോയി വരാമെന്നു കരുതിയാണു കുട്ടിയെ കാറിൽ ഇരുത്തിയതെന്നു മാതാവ് പറഞ്ഞുവെങ്കിലും പൊലീസ് വിട്ടില്ല. മാതാവിനെ അറസ്റ്റു ചെയ്തു ചൈൽഡ് നെഗ്ലറ്റിന് കേസ്സെടുത്തു. കിഡ്സ് ആന്റ് കാർസ് ഓർഗിന്റെ കണക്കനുസരിച്ചു അമേരിക്കയിൽ 1990 മുതൽ 2020 വരെ 940 കുട്ടികളാണ് കാറിലിരുന്നു ചൂടേറ്റ് മരിച്ചിരിക്കുന്നത്. രണ്ടു വയസ്സുള്ള കുട്ടി വാനിലിരുന്നു ചൂടേറ്റു മരിച്ച സംഭവമാണു ഫോർട്ട് ലോഡർ ഡെയ്ലിൽ നിന്നും ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല