Image

മോശയുടെ വഴികള്‍…(നോവല്‍-5: സാംസി കൊടുമണ്‍)

Published on 07 August, 2020
മോശയുടെ വഴികള്‍…(നോവല്‍-5: സാംസി കൊടുമണ്‍)
ഒമ്പത്

ബസ്സില്‍ ഏറെക്കൊറെ എല്ലാവêം തലേന്നിêന്ന ഇരിപ്പടങ്ങള്‍ത്തന്നെ പിടിച്ചു. ഇന്നലെ താമസിച്ചുവന്ന ദമ്പതികള്‍ അന്ം കൂടി പ്രസരിപ്പോട്, നേരത്തെ തങ്ങളുടെ ഇടം പിടിച്ചിêì. അവêടെ മുഖത്തെ കാര്‍മേഘങ്ങള്‍ അകന്നിêì. ഇന്നലെ രു ധ്രൂവങ്ങളില്‍ നടന്ന സരസëം ഭാര്യയും ഒരേസീറ്റില്‍ അടുത്തടുത്തിêന്ന് എന്തൊ പറഞ്ഞ് പൊട്ടിച്ചിരിçì. എല്ലാം നല്ല മാറ്റങ്ങള്‍. കഴിഞ്ഞ രാത്രിയില്‍ ഇവര്‍ക്കൊക്കെ എന്തൊക്കയോ സംഭവിച്ചിരിçì. താന്‍ സാറാക്കൊപ്പമെന്നപോലെ ഇവêം ആêടെയൊക്കയോ സ്വപ്നങ്ങളിലായിêന്നിരിക്കാം.

പതിവു പോലെ അച്ചന്‍ എല്ലാവരേയും എണ്ണിത്തിട്ടപ്പെടുത്തി, പ്രാര്‍ത്ഥനയിലേç കടì. അപ്പോള്‍ ബസ്സ് ഹോട്ടലിന്റെ കവാടം കടന്നിêì. ഇന്ന് ഈ ഹോട്ടലിലെ അവസാന ദിവസമായിêന്നതിനാല്‍ ചിലരൊക്കെ ഹോട്ടലിനെ ഒì തിരിഞ്ഞു നോക്കാന്‍ മറന്നിêന്നില്ല. പ്രാര്‍ത്ഥന തീര്‍ന്നപ്പോള്‍ ഗായക സംഘം തങ്ങളുടെ ഗാനാലാപനം തുടങ്ങിയിêì. പാട്ട് പല ഈണത്തിലും താളത്തിലും അവസാനിçമ്പോള്‍, നാട്ടില്‍ പള്ളിവായനçട്ടങ്ങള്‍, ഞയറാഴ്ച പള്ളികഴിഞ്ഞ് വന്ന് നാലുമണിക്ക് അവരവêടെ അയല്‍çട്ടങ്ങളായ വായനാ കൂട്ടങ്ങളില്‍ ഒത്തുæടി വേദപുസ്തകം വായിçകയും പാട്ടുപാടുകയും ചെയ്തു വിശ്വാസം ഉറപ്പിçന്നവêടെ ഇടയില്‍ പെട്ടതുപോലെ തോന്നി. അവര്‍ പൊതുവേ പാട്ടറിയുന്നവരോ, വിശ്വാസത്തിന്റെ സംരക്ഷകരോ അല്ല. സഭയുടെ ഉത്തരവുകളെ ഒê ചടങ്ങിനെന്നപോലെ അëസരിçന്നവര്‍.

 അച്ചന്‍ ഇന്നിനി പോകാëള്ള സ്ഥലങ്ങളെçറിച്ചുള്ള വിവരണങ്ങളിലേç കടì. ഒരോ ദിവസവും കതൈന്തെന്നിപ്പോള്‍ തന്നെ മറì. പിരമിഡുകള്‍ç ശേഷം ഓള്‍ഡ് കയിറോ എന്ന സ്ഥലത്തേക്കാണു പോയത്. അവിടെ മാതാവിന്റെ പള്ളി എന്നറിയപ്പെടുന്ന ഹാങ്ങിങ്ങ് ചര്‍ച്ച് കു. അച്ചന്‍ പറഞ്ഞു: തിêæടുംബം ഇവിടെ ആയിരത്തി ഇêനൂറ്റി അറുപതു ദിവസം താമസിച്ചു. ഇത്ര ക്രിത്യമായ ദിവസക്കണക്കച്ചനെങ്ങനെ കിട്ടിയോ ആവോ. വചനത്തില്‍ എവിടെയും കാéന്നില്ല. സോളമനിലെ അപരന്‍ ചോദിച്ചുകൊിêì. ആêം അതു കേള്‍çìായിêന്നില്ല. അച്ചന്‍ അëബന്ധകഥയിലേç കടì.. ഹേരൊദാ രാജാവിന്റെ കാലത്ത് യേശു ബേത്‌ലേഹെമില്‍ ജനിച്ചു. അപ്പോള്‍ മൂì വിദ്വാന്മാര്‍ യêശലെമിലേç വരികയും: യഹൂദന്മാêടെ രാജാവായി പിറന്നവന്‍ എവിടെ ഞങ്ങള്‍ അവന്റെ നക്ഷത്രം കു: അവനെ വണങ്ങാനായി വന്നവര്‍ എì പറഞ്ഞു. ഇതു കേട്ട ഹെരോദാവ് പരിഭ്രമിച്ച് തന്റെ പുരോഹിതന്മാരെ വിളിച്ച് ഗ്രന്ഥങ്ങള്‍ പരിശോധിപ്പിച്ച്, എന്തെങ്കിലും പ്രവചനങ്ങള്‍ ഇങ്ങനെ ഒê ജനനത്തേçറിച്ചുാേ എന്നറിയാന്‍ ഏന്ിച്ചു. അവര്‍ വായിച്ച ചുêളിന്റെ പൊêള്‍ എന്തെന്നാല്‍ എന്റെ ജനമായ യിസ്രായേലിനെ മേíാëള്ള തലവന്‍ നിന്നില്‍ നിìം പുറപ്പെട്ടുവêം എന്നെഴുതിരിçന്നതായി രാജാവിനെ അറിയിച്ചു.

  രാജാവ് അത്യന്ത്യം പരിഭ്രമിച്ച്, ആ æട്ടി എവിടെ എന്നന്വേഷിച്ചറിയാന്‍ ആളെ അയച്ചു. നേരത്തെ വന്ന വിദ്വാന്മാര്‍ æട്ടിയെക്ക് തിരിച്ച് ഇതുവഴി വരണമെന്ന് രാജാവു പറഞ്ഞിêìവെങ്കിലും, രാജാവിന്റെ ഉള്ളിലെ ചതി ദൂദന്മാര്‍ മുഖാന്തരം അറിയുകയും വഴിമാറിപ്പോæകയും ചെയ്തിêì. ഇതേസമയം യഹോവയുടെ മറ്റൊê ദൂതന്‍ സ്വപ്നത്തില്‍ യോസേഫിë പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ""നീ അമ്മയേയും æഞ്ഞിനേയും കൊു മിസ്രമിലേക്ക് ഓടിപ്പോക. ഹെറോദാവ് æട്ടിയെ നശിപ്പിക്കാന്‍ നോçì. ഞാന്‍ പറയുന്നതുവരേയും നീ അവിടെ പാര്‍çക.'' അപ്പോള്‍ തന്നെ യോസഫ് മറിയയേയും യേശുവിനേയും എടുത്ത് യാത്രയായി.

 ഹെരോദാവിന്റെ ആളുകള്‍ æട്ടിയെ അന്വേഷിച്ച് നടന്നെങ്കിലും എവിടേയും കില്ല. നിരാശëം ഭീêവുമായ രാജാവ് അന്തഃപ്പുരത്തില്‍ ഉറക്കം വരാത്തവനായി. രാഞ്ജിയുടെ കിടപ്പറയിലും, വെപ്പാട്ടിമാêടെ കരവലയത്തിലും എന്തുചെയ്യണമെന്നറിയാതെ കരഞ്ഞു.  ഒêനാള്‍ ഒê വെപ്പാട്ടിയുടെ ശയ്യാഗ്രഹത്തില്‍വ്വെച്ചുായ ഉണര്‍വ്വില്‍, "രാജ്യത്തുള്ള രുവയസ്സില്‍ താഴെയുള്ള മുഴുവന്‍ ആണ്‍æട്ടികളേയും കൊì കളയാന്‍' ഉത്തരവു കൊടുçì. അച്ചന്‍ കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍ സോളമന്റെ ഉള്ളില്‍ സമാനമായ കഥകള്‍ ഉയര്‍ì വêകയും, കഥ യുക്തി ഭദ്രമാക്കാന്‍ ചില കൂട്ടലുകളും കിഴിക്കലുകളും നടത്തിക്കൊിêന്നു.
 
പു കംസന്‍ കൃഷ്ണനെ കൊല്ലാന്‍ ശ്രമിച്ചതും കൃഷ്ണനെ ഒളിവില്‍ പാര്‍പ്പിച്ചതും; മോശയുടെ കാലത്തെ ആണ്‍æട്ടികളുടെ കൊലപാതകവും ഒക്കെ എല്ലാ കഥകളേയും പരസ്പരം ബന്ധിക്കാëള്ള ചരടുകളായിരിക്കാം. മറ്റു പുരാണ കഥകളിലും ഇത്തരം കഥകള്‍ കാണാതിരിക്കില്ല. ഒരോ പുനരാഖ്യാനത്തിലും പറയുന്നവന്റെ മനോധര്‍മ്മവും, കാലത്തിന്റെ മാറ്റവും കാéം എì മാത്രം. കഥ ഒì തന്നെ. ഒê മതവിശ്വാസിക്കതു പറയാëള്ള കêത്തില്ല. അല്ലെങ്കില്‍ അവനെ മറ്റൊì ചിന്തിക്കാന്‍ വിടില്ല. എന്റെ മതവും, എന്റെ ദൈവവുമാé ശരി എന്നവന്‍ പഠിçì. പിന്നെ എല്ലാçഴപ്പങ്ങളും ആരംഭിçì. ആര്യന്മാêടെ æടിയേറ്റവും ഇവിടെ എവിടെനിന്നൊക്കയോ ആണല്ലോ എന്ന ചിന്ത കഥകളുടെ കൊടുക്കല്‍ വാങ്ങലുകളെ സാധൂകരിçì. ഇതൊക്കെ ആരോടു പറയാന്‍. സോളമന്‍ ചിന്തകളെ ഉള്ളിലൊതുക്കി, അച്ചനെ കേള്‍ക്കാന്‍ തുടങ്ങി.

 ""ഒê ചെറിയ വീടും കിണറും അവിടെ ആളുകള്‍ താമസിച്ചിêന്നതിë തെളിവായി കാണാം. ഇന്നത് കോപ്ടിക്ക് വിഭാഗക്കാêടെ കീഴിലാണ്. എ.ഡി. നാലാം നൂറ്റാില്‍ ആണ് ഇì കാéന്ന കെട്ടിടങ്ങളും പള്ളിയും ഒക്കെ ഉായത്.''

 പലരാജ്യങ്ങളില്‍ നിìമുള്ളവര്‍ അവിടെ സന്ദര്‍ശകരായുായിêì. എല്ലാവêം വിശ്വാസത്താല്‍ ഏകീകരിക്കപ്പെട്ടവരായിരിക്കാം. തിരുæടുംബം താമസിച്ചിêന്ന വീടും, കിണറുമൊക്കെ സംരക്ഷിക്കപ്പെടുì. കിണര്‍ അടപ്പിട്ട് കണ്ണാടിçടിന്റെ സംരക്ഷണ വലയത്തില്‍ ആണ്. ഏതായാലും ആ കിണറിന്റെ ഉള്‍വശം നമുക്ക് കാണാന്‍ കഴിയില്ല. പഴയ കിണര്‍ ഒരോ കാലത്തിന്റെ പുതക്കപ്പെടലിനാല്‍ ചരിത്രത്തോടൊപ്പം നവീകരിക്കപ്പെട്ടതുപോലെ തോന്നി. കൂടെ വന്ന പലêം ആ കിണറിന്റെ കണ്ണാടിക്കൂടിëമേല്‍ മുട്ടുæത്തി, മാതാവിനോടുള്ള അവêടെ ഭക്ത്യാദരവുകള്‍ പ്രടിപ്പിçìായിêì. രു നിലകളിലായാé ചര്‍ച്ച് നിലകൊള്ളുന്നത്.

""വിശ്വാസ സംരക്ഷണത്തിനായി ബലിയാടുകളും, ചാവേറുകളും ഉായിêì. ആക്രമണ ഭീഷണിയുായാല്‍ നേരിടാന്‍ രു തട്ടുകളിലായി ആളുകള്‍ മാറുì. മുകളിലത്തെ തട്ടിലുള്ളവര്‍ വാതിലടച്ച് ഒളിച്ചിരിçമ്പോള്‍, താഴത്തെ തട്ടിലുള്ളവര്‍ ചാവേറുകളും ബലിയുമാæì. '' അച്ചന്‍ ഒì നിര്‍ത്തി എല്ലാവരേയും ഒì നോക്കി. എന്നീട്ട് അവര്‍ കൂടിയ ചര്‍ച്ചിന്റെ ഭാഗമായ ചെറിയ മുറിയില്‍ തന്റെ പ്രാര്‍ത്ഥന ആരംഭിച്ചു.

സോളമന്റെ മനസ്സപ്പോള്‍ ബലിയായവര്‍ക്കൊപ്പമായിêì. ഇന്നത്തെ മതതീവ്രവാദികളുടെ വേêകള്‍ വന്നവഴി അയാള്‍ തിരിച്ചറിയുകയായിêì. ഒêവശത്തു മുസ്ലിംപള്ളിയും, മറുവശത്ത് സിനഗോഗും ചര്‍ച്ചിന്റെ കാവല്‍ക്കാരൊ, ശത്രുക്കളോ എന്നറിയാതെ നിലകൊള്ളുì. അവിടൊക്കെ സായുധരായ കാവല്‍ക്കാêം നിലയുര്‍പ്പിച്ചിêì. എപ്പോള്‍ എവിടെനിന്ന് ശത്രു വêം എന്നറിയാത്തവന്റെ അങ്കലാപ്പ്. മടക്കയാത്രയില്‍ സിനഗോഗ് സന്ദര്‍ശിച്ചു. കവാടത്തിലെ അതീവ ഗൗരവമുള്ള സെക|രിറ്റി ചെക്ക് കടìവേണം അകത്തുകടക്കാന്‍. 'നയന്‍ഇലവന്‍' ലോകത്തിë സമ്മാനിച്ച ഒê പുതിയ  വികാരം ഭയം!.  ഇപ്പോള്‍ എല്ലാവêം അതില്‍çടി കടì പോയെ മതിയാæ.
 ആറു കോéകളുള്ള ഒê നക്ഷത്രം ഭിത്തിയില്‍ ചിത്രീകരിച്ചിരിçì. തോറവായിക്കാëള്ള പുരോഹിതന്റെ പ്രത്യേക ഇരിപ്പടവും കാണാം. എല്ലാമതങ്ങളും ദൈവത്തിന്റെ മഹത്വം പെêമ്പറകൊട്ടി ഘോഷിçമ്പോള്‍ ദൈവം എവിടയാണì മാത്രം പറയുന്നില്ല. 

   ഹേരോദവു മരിച്ചതിë ശേഷം യഹോവയുടെ ദൂതന്‍ യോസേഹിë പ്രത്യക്ഷപ്പെട്ടു പറഞ്ഞതെന്തെന്നാല്‍: æഞ്ഞിനെ കൊല്ലാന്‍ നോക്കിയവന്‍ മരിച്ചു പോയതിനാല്‍ നീ എഴുനേറ്റ് æഞ്ഞിനേയും അമ്മയേയും കൂട്ടി യിസ്രായേല്‍ ദേശത്തേç പോക. എന്നാല്‍ ഹേറോദാവിന്റെ മകന്‍ അര്‍ക്കൊലയൊസ് ഭരണം ഏറ്റെടുത്തതിനാല്‍ അവര്‍ ഭയത്താല്‍ അങ്ങോട്ടു പോകാതെ ഗലീലിയപ്രദേശത്തുള്ള നസ്രത്തെന്ന ഗ്രാമത്തില്‍ പോയി പാര്‍ത്തു.

  തിê æടുംബം സുരക്ഷിതമായി നസ്രത്തില്‍ എത്തിയെന്ന സന്തോഷത്തില്‍ ഞങ്ങള്‍ മൗന്‍ ഓഫ് സെയിന്റ്  അഥവാ സൈമണ്‍ ഒഫ് കെ. ഒ. കാണാന്‍ പോയി. ഈ ഒê കഥ വേദപുസ്തകത്തില്‍ എവിടെയും വായിച്ചതായി ഓര്‍çന്നില്ല. ക്രിസ്തിയ സഭയില്‍ അനേകം വിശുദ്ധന്മാര്‍ ഉല്ലോ. അവരില്‍ ആരെങ്കിലുമാകാം. ഏകദൈവത്തില്‍ വിശ്വസിçന്ന ക്രിസ്ത്യാനികള്‍, ഹിന്ദുമതത്തിലേപ്പോലെ എല്ലാവര്‍çം ദൈവപദവി കൊടുക്കില്ല. പകരം ദൈവത്തേക്കാള്‍ ഒê പടി താഴെ വിശുദ്ധന്മാരാçì. അവരെ ആരാധിçന്നതിനോ അവര്‍ç വേി മെഴുæതിരി കൊളുത്തുന്നതിനോ ഒê തടസവും ഇല്ല. അല്ലെങ്കില്‍ സംഘടിത മതത്തിന്റെ ഒê വലിയ വêമാനസ്രോദസ്സുതന്നെയാണീ വിശുദ്ധന്മാര്‍. കത്തോലിക്ക സഭയില്‍ ഒരോവര്‍ഷവും എണ്ണം കൂടിക്കൊയേിരിçì. സെയിന്റ് സൈമണ്‍ എì കേട്ടപ്പോള്‍ സോളമന്‍ അങ്ങനെയൊക്കയാé ചിന്തിച്ചത്. ഈ യാത്രയിലെ ഏറ്റവും വലിയ പ്രശ്‌നം തന്റെ ചിന്തകളെ പèവെíാന്‍ ആêമില്ല, അടുത്തിരിçന്ന വിശ്വാസിയുടെ വിശ്വാസ തീവ്രത എത്രയെന്നറിയാത്തതിനാല്‍ എല്ലാം ഉള്ളില്‍ സംഗ്രഹിച്ചു. തന്റെ ചിന്തകളെ അറിഞ്ഞിട്ടെന്നവണ്ണം ശലോമി ഇടംകണ്ണുകൊു നോക്കി.

 അച്ചന്‍ കാണാന്‍ പോæന്ന സ്ഥലത്തിന്റെ വിവരണത്തിലേç കടì. "നിങ്ങള്‍ç കടുæമണീയോളമെങ്കിലും വിശ്വാസമുങ്കെില്‍ ഈ മലയോടു മാറിപ്പോകാന്‍ പറഞ്ഞാല്‍ അതു മാറിപ്പോæം' എì നിങ്ങള്‍ വായിച്ചിട്ടില്ലെ. മലമുകളില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും സന്ന്യാസ ജീവിതം നയിച്ചുപോന്നിêന്ന സൈമന്‍ എന്ന ക്രിസ്ത്യാനിയെ, മുഹമ്മതിയനായ കാലിഫ വെല്ലുവിളിച്ചു. ഏതു ദൈവത്തിനാé കൂടുതല്‍ ശക്തി എì തെളിയിക്കാന്‍. സൈമന്റെ പ്രാര്‍ത്ഥനയാല്‍ മലമാറി അവിടെയൊê ദേവലയമായി. അവിടെ മാതാവു æഞ്ഞുമായി പ്രത്യക്ഷപ്പെട്ടതിന്റെ അടയാളമായി അമ്മയുടെയും æഞ്ഞിന്റേയും അവ്യക്തമായ ഒê ചിത്രം ആ പള്ളിയുടെ ചുമരില്‍ പതിഞ്ഞിട്ടുള്ളതു നിങ്ങള്‍ç കാണാം."

 ""ലോകത്തിലെ ഏറ്റവും വലിയ ഗാര്‍ബേജ് സിറ്റിയില്‍ക്കൂടിയാé നമ്മള്‍ പോæന്നത്.'' അച്ചന്‍ പറഞ്ഞു. അച്ചന്‍ പറയാതു തന്നെ ആ പ്രദേശത്തിന്റെ അടുത്തെത്തിയപ്പോഴെ മനസ്സിലായി. എന്തെല്ലാമൊക്കയോ ദുര്‍ഗന്ധങ്ങള്‍ എല്ലാവêം മൂç പൊത്തി വെളിയിലേç നോക്കി. ഇടുങ്ങിയ റോഡില്‍ക്കൂടി നിറഞ്ഞൊഴുæന്ന വാഹനങ്ങള്‍. ഒരോ ട്രിപ്പര്‍ ലോറികളും ഗാര്‍ബേജുകള്‍ ഒരോ വീടുകളില്‍ എത്തിച്ചു കൊടുçì. അവിടെ ആളുകള്‍ അതു തരം തിരിച്ച് കോണ്‍ട്രാക്ടര്‍ക്ക് കൊടുçì. മാലിന്യ കൂമ്പാരങ്ങളില്‍ ജിവിçന്നവര്‍. ഈജിപ്റ്റിലെ എല്ലാമാലിന്യങ്ങളും ഇവിടെയാé വêന്നത്. ഇവിടെ ജീവിതം തിരçള്ളതാæì. നിന്റെ എച്ചില്‍ എന്റെ മൃഷ്ടാന്നമാæന്നതുപോലെ ഇവര്‍ മാലിന്യങ്ങളില്‍ മാണീക്യം തേടുì,. ചിതലുകളെപ്പോലെ അവര്‍ അതു തിìì. അവര്‍ക്കിടയില്‍ കേടീശ്വര്‍ന്മാര്‍ കാണാം. വലിയ പട്ടണങ്ങളില്‍ ചേരികള്‍ രൂപപ്പെടാറു്. പക്ഷേ ഇത് മാലിന്യങ്ങളില്‍ ജീവിതം കത്തെുന്നവêടേ നഗരം. ഒരോ കെട്ടിടങ്ങളും തരം തിരിച്ച കെട്ടുകളാല്‍ നിറഞ്ഞിരിçì. പുതിയവ വìകൊയെിരിçì. അട്ടയും, പുഴുവും, കൊതുæം ഈച്ചയും അവര്‍ç പരാതി പറയാëള്ള പഴുതുകള്‍ അല്ല. അതവêടെ ജീവിത ഭാഗമാണ്. പാറ തുരìാക്കിയ റോഡിന്റെ പലഭാഗങ്ങളിലേçം ഉന്തിനില്‍çന്ന പാറക്കെട്ടുകള്‍. ഇêവശങ്ങളിലുമായി വ്യാപിച്ചു കിടçന്ന നിത്യോപയോഗ സാധനങ്ങള്‍ക്കായുള്ള കടകള്‍.  സ്കൂള്‍ æട്ടികള്‍ കൂട്ടമായി നടì പോæì. ഈ മാലിന്യങ്ങള്‍ക്കിടയില്‍ കോളനികളും, അതില്‍ തുടിçന്ന ജീവിതങ്ങളും തലമുറകളെ സൃഷ്ടിçì. ഇതു മറ്റു പട്ടണങ്ങളെപ്പോലെതന്നെ ഒê മാലിന്യപട്ടണം. ഏകദേശം രു മൈലോളം ഒരഭ്യാസിയെപ്പോലെ ëഴഞ്ഞും, വെട്ടിച്ചും ഇടുങ്ങിയ റോഡില്‍ക്കൂടി സെയിന്റ് സൈമന്‍ മലമുകളീലെത്തി. യുദ്ധ വിമാനങ്ങളുടെ മൂളലുമായി പറì നടçന്ന ഈച്ചകള്‍ അടിവാരത്തെ എച്ചിലുകളില്‍ നിìം ഒê ഇടക്കാല വിശ്രമത്തിനായി വന്നവരായിരിçം. ഈച്ചകള്‍ മുഖത്തും തലയിലും ഒക്കെ പറന്നിêന്ന് പ്രദേശത്തിന്റെ കഥ പറയുകയായിരിക്കാം. അനേകം വര്‍ഷങ്ങളായി ഈച്ചയില്‍നിìം, മാലിന്യങ്ങളില്‍ നിìം അകì ജീവിçന്ന അമേരിക്കന്‍ തീര്‍ത്ഥാടകര്‍ പരസ്പരം നോçകയും, മുഖംചുളിച്ച് ഈച്ചയെ ഓടിçകയും ചെയ്തു. ചിലരൊക്കെ മാസ്ക് വെച്ച് മുഖവും വായും മൂടി സ്വയം രക്ഷപെടാന്‍ ശ്രമിച്ചു. സ്വര്‍ഗ്ഗത്തിലേçള്ള വഴി ഇടുങ്ങിയതും വഴുവഴുപ്പുള്ളതുമാæì. ആരോ സ്വയം ഓര്‍മ്മിപ്പിçì.

    എല്ലാêം കൂട്ടത്തിലുìെറപ്പുവêത്തി അച്ചന്‍ മലമുകളിലേç നയിച്ചു. ഒê മലയിടിഞ്ഞു താണൂ æറെനിരപ്പായതിന്റെ ലക്ഷണങ്ങള്‍ കാണാം. അവിടെ ഭക്തിയുടെ കച്ചവടക്കാര്‍ ഒê പള്ളിയെന്ന പേരില്‍ കെട്ടിട സമുച്ചയങ്ങള്‍ പണിതു തങ്ങളുടേതാçì. ഒരോപ്പണ്‍ സ്റ്റേഡിയം പോലെ നിര്‍മ്മിച്ചിരിçന്ന പള്ളിയില്‍ ഇരിക്കാന്‍ അനേകം ഇരിപ്പിടങ്ങള്‍ പടിക്കെട്ടുകളായി പണിതിരിçì. ചുറ്റിëം മലകള്‍ തന്നെ. അവിടേയും സ്ഥലത്തിëയോജ്യമായ രീതിയില്‍ രൂപകന്ന ചെയ്ത കെട്ടിടങ്ങള്‍. ഇവിടൊക്കെ ആധുനിക നിര്‍മ്മാണ രീതികള്‍ തന്നെയാéപയോഗിച്ചിരിçന്നത്. സ്റ്റേഡിയം ചര്‍ച്ചിന്റെ അള്‍ത്താര ഇടിഞ്ഞ മലയുടെ മാറിപ്പോകാത്ത പാറക്കെട്ട് ഒê സ്റ്റേജുപോലെ രൂപപ്പെട്ടതോ, രൂപപ്പെടുത്തിയതോ ആണ്. അവിടെയാé പുരോഹിതന്‍ ദിവ്യബലി അര്‍പ്പിçന്നത്. ആ അള്‍ത്താരയുടെ മുകള്‍ത്തട്ടിലാണ് അമ്മയുടേയും æഞ്ഞിന്റേയും പ്രത്യക്ഷപ്പെട്ട êപരേഖയുള്ളത്. അവിടെ യേശുവിന്റെയും, കത്തോലിക്ക സഭയുടെ അനേകം പുണ്യാത്മാക്കളുടേയും രൂപങ്ങള്‍ കൊത്തിയിട്ടുായിêì. ഒê സംശയാലു മാതാവിനേയും æഞ്ഞിന്റേയും êപരേഖയില്‍ ഒê ഇറ്റാലിയന്‍ കലാകാരന്റെ കൈവിêത് കത്തെിയേക്കം. കഥകള്‍ ഉാçന്നവര്‍ക്ക് പാടിപ്പറയാന്‍ വിശ്വാസികളുടെ ചോദ്യങ്ങള്‍ മറന്ന മനസ്സുല്ലോ. ഒറ്റനോട്ടത്തില്‍തന്നെ ഏതോ ഭൂമിæലുക്കത്താല്‍ ഇടിഞ്ഞുപോയ ഒê മലയാണതെì തോന്നി. പാറമലകള്‍ നിറഞ്ഞ ഈജിപ്റ്റില്‍ ഭൂമിയുടെ ചെറിയ ഒê ചലനം തന്നെ എന്തെന്തു മാറ്റങ്ങള്‍ വêത്തും. മലയിറങ്ങുപ്പോള്‍ മനസ്സിനത്ര നിറവു തോന്നിയില്ല, അവിടേയും മെഴുæതിരി കത്തിച്ചവêം നേര്‍ച്ചപ്പെട്ടി മുത്തിയവêം മറ്റൊê ചിന്തയിലായിêന്നിരിക്കാം. ഗാര്‍ബേജു സിറ്റി ജീവിതത്തിന്റെ കാഴ്ച്ചപ്പാടുകളെ മാറ്റി മറിçന്നതായിêì. ഇതുവരെയുള്ള കാഴ്ച്ചകള്‍ സോളമന്‍ ഒì ക്രോഡികരിക്കാന്‍ ശ്രമിക്കയായിêì. എന്തെങ്കിലും വിട്ടുപോയോ ആവോ..?
 
    ബസ്സ് സൂയസ് കലാലിന്റെ അടിയില്‍çടിയുള്ള ടണലിലേç കടക്കകയാണ്. ഗൈഡ് ആരോടെന്നില്ലാതെ ചില വിവരങ്ങള്‍ പറയുì, ""2.7 കി.മി. ആണ്. ടണലിന്റെ നീളം. മെഡിട്രേനിയന്‍ കടലും റെഡ് സീയും തമ്മില്‍ ബന്ധിപ്പിçന്ന ഈ ജലാശയം കപ്പല്‍ യാത്രക്കാര്‍çം ചരç ഗതാഗതക്കാര്‍çം വലിയ സമയലാഭവും ധനലാഭവും ഉാക്കിക്കൊടുത്തു.  193 കി.മി. നീളമുള്ള ഈ കനാല്‍ ഫ്രഞ്ചുകാêടെ ആശയമായിêì. 1859 തില്‍ തുടങ്ങി ഏകദേശം പത്തുവര്‍ഷം കൊു പൂര്‍ത്തിയാക്കി. സമുദ്രനിരപ്പില്‍ തെçവടക്കായി ഒഴുæന്ന ഈ നീര്‍ച്ചാല്‍ ഈജിപ്റ്റിന്റെ വലിയ ഒê സാമ്പത്തിക ശ്രോതസാണ്.'' ബസ്സ് ടലിന്റെ ഉള്ളില്‍ നിìം വെളിച്ചത്തിലേക്കിറങ്ങി. മêഭൂമിയുടെ തുടര്‍ച്ചതന്നെ. ഇനി നമ്മള്‍ മാറായിലെക്കാé പോæന്നത്. അച്ചന്‍ വീും പറഞ്ഞു. അവിടെയാണ് മോശ ചെങ്കടന്‍ മുറിച്ച് തന്റെ ജനത്തെ മറുകരയെത്തിçന്നത്.

  സോളമന്‍ മോശയെവിടെ എന്ന ചിന്തയില്‍ അന്ം അസ്വത്ഥനായി ബസ്സില്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കിക്കൊിêì. അപ്പോള്‍ മോശ സോളമന്റെ ഉള്ളില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ""സഹോദര  നീ എന്നെçറിച്ച് വേവലാതിപ്പെടുന്നതെന്തിനെì ഞാന്‍ അറിയുì. നീ എന്നില്‍ക്കൂടി ഒê ജനത്തിന്റെ പ്രയാണ ചരിത്രം അറിയാന്‍ ശ്രമിçì. പലതും മറവിയുടെ ഇêളില്‍ ആയി. മറ്റുചിലതെല്ലാം ഒരോêത്തêം അവനവന്റെ മനോധര്‍മ്മമëസരിച്ച് കൂട്ടിച്ചേര്‍ത്തു ചരിത്രത്തെ തങ്ങള്‍ക്കëകൂലമാക്കി. നിനçം വിട്ടുപോയ കണ്ണികള്‍ വിളക്കിച്ചേര്‍ക്കേി വêമെì ഞാനറിയുì. സാറയോടു നീ പറഞ്ഞ കഥകളൊക്കെ ഞാന്‍ അറിയുìായിêì. സാറ എങ്ങോട്ടു പോയെì നീ കാേ. പേടിക്ക അവള്‍ വêം. അവള്‍ക്കിവഴികളോക്കെ പരിചിതമായിരിçം. അല്ലെങ്കില്‍ രക്ഷപെടാëള്ള ഈ വഴിയെçറിച്ചവള്‍ പറയില്ലായിêന്നല്ലോ. ഒêകാര്യം അവളൊടു പറയാന്‍ ഞാന്‍ വിട്ടുപോയി. ഒê പക്ഷേ നീ കഴിഞ്ഞ രാത്രിയില്‍ എന്നെ æടിയിരിത്തിയ ഈ ഗുഹയില്‍ ഒറ്റക്കായപ്പോഴായിêന്നിരിക്കാം ഞാനതു തിരിച്ചറിഞ്ഞത്. ഞാന്‍ സാറയെ സ്‌നേഹിçì. ഇനി അവള്‍ വêമ്പോള്‍ ഞാനതു പറയും.'' സോളമന്‍ മോശക്കൊപ്പം ആഹ്ലാദിച്ച് പറഞ്ഞു; ""എനിക്കതറിയാമായിêì. അìം ഇìം മëഷ്യമനസ്സുകള്‍ ഒêപോലെയാണ്'' പറഞ്ഞതിനെ ഉറപ്പിക്കാനായി സോളമന്‍ പറഞ്ഞു. മോശയുടെ  വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ചിരിയുടെ മുഴക്കം സോളമനെ ഭയപ്പെടുത്തി. ""കഥകള്‍ ഇനിയും ഉ്. ഈ പകല്‍ ഈ ഗുഹയില്‍ നിìം എനിç പുറത്തിറങ്ങാന്‍ കഴിയില്ല. രാത്രിയുടെ മറപറ്റി യാത്രതുടരണം. അതുവരെ കേട്ട കഥകള്‍ ഞാന്‍ ഓര്‍ക്കാന്‍ ശ്രമിക്കാം.'' മോശ പറഞ്ഞു. സോളമന്‍ കഥകേള്‍ക്കാന്‍ കാതോര്‍ത്തു.

  
 പത്ത്.

 ""ആബ്രഹാം ഗെരാരില്‍ പാര്‍ത്ത കാലത്ത്, ഗെരാര്‍ രാജാവായ അബിമേലെക്ക് സുന്ദരിയായ സാറയെçറിച്ചറിയുകയും, അവള്‍ അബ്രഹാമിന്റെ സഹോദരി എന്നറിഞ്ഞ് അവളെ കൊട്ടാരത്തിലേക്ക് കൊുവêകയും ചെയ്യ്തു. എന്നാല്‍ യഹോവ അബിമേലെക്കിനോട് വെളിപ്പെടുത്തിയത് സാറാ അബ്രാഹാമിന്റെ ഭാര്യയാണìം അവളോടെ അന്യായം പ്രവൃത്തിക്കെêതെìമാണ്. ദൈവ കോപം ഭയന്ന അബിമേലെക്ക് അബ്രഹാമിനെ വിളിച്ച് സാറയെ തിരിച്ചേന്ിçകയും, ഈ ചതി എന്നോടെന്തിë ചെയ്തു എì ചോദിക്കയും ചെയ്തതിന് അബ്രഹാം പറഞ്ഞത്: പ്രഭോ, ഞാന്‍ പറഞ്ഞതു ശരിതന്നെ. ഇവള്‍ എന്റെ അപ്പന്റെ മകളു തന്നെ, എന്നാല്‍ എന്റെ അമ്മയില്‍ നിì ജനിച്ചവള്‍ അല്ല തന്നെ.''

 ""എന്നാലും ഞാന്‍ നിന്നോടും നിന്റെ ദൈവത്തോടും പാപം ചെയ്യാന്‍ ഇടയാæകയും, നിന്റെ ദൈവം എന്നേയും എന്റെ രാജ്യത്തേയും ശപിക്കയും ചെയ്തിêന്നെങ്കിലോ...?'' അബീമേലെക്ക് ഹൃദയവേദനയോടെ ചോദിച്ചു.
""ഈ സ്ഥലവാസികള്‍ ദൈവ ഭയമില്ലാത്തവരെì ഞാന്‍ അറിഞ്ഞു. എന്റെ ഭാര്യ നിമിത്തം ഞാല്‍ കൊല്ലപ്പെടുമെì ഭയì..'' അബ്രഹാം പറഞ്ഞു. അബീമേലെക്കിന്റെ നീരസം മാറിയില്ലെങ്കിലും ധാരാളം ആടുമാടുകളേയും, ദാസിമാരേയും സാറക്കൊപ്പം അബ്രഹാമിë തിരികെക്കൊടുത്തു പറഞ്ഞു: ""ഇതാ എന്റെ രാജ്യം നിന്റെ മുന്നില്‍. നിനക്ക് ഇഷ്ടമുള്ളയിടത്തു താമസിച്ചു കൊള്ളുക. സാറയോടു പറഞ്ഞത്: ""നീ സഹോദരനെì പറഞ്ഞവë ഞാന്‍ ആയിരം വെള്ളിനാണയങ്ങള്‍, നിന്നോടു ചെയ്തതിë നഷ്ടപരിഹാരമായി കൊടുത്തിട്ടു്. നീ അതിനാള്‍ എല്ലാവêടേയും മുന്നില്‍ നീതികരിക്കപ്പെട്ടിരിçì.''
"" അബ്രഹാം ഈ നാണം കെട്ട നാടകം മറ്റൊരിക്കല്‍ അരങ്ങേറിയ കഥ അങ്ങു പറഞ്ഞിêന്നില്ലേ..'' മോശയോടായി സോളമന്‍ ചോദിച്ചു. ""അതെ ഇവിടെ നിലനില്‍പ്പാé പ്രധാനം. അതിജിവനത്തിë വേിയുള്ള തന്ത്രങ്ങള്‍ എì കാല്‍ മതി'' മോശ പറഞ്ഞു. ""ഏന്തു ചെറ്റത്തരവും കാട്ടി æടിയേറ്റം ഉറപ്പിçന്ന അതേ തന്ത്രം തന്നെയല്ലെ അങ്ങയുടെ പിന്‍ഗാമികള്‍ പാലസ്തിനോടു ചെയ്യുന്നത്. വഗ്ദത്തഭൂമിയെന്നാ ന്യായം. അതില്‍ അങ്ങും æറ്റക്കാരന്‍ അല്ലെ. സോളമന്‍ ആത്മഗതം ചെയ്തു.
''സോളമന്‍ നീ എന്താ പറയുന്നത്.""
''ഇല്ല; ഒìമില്ല."" തന്റെ ചിന്തകളെ തന്നിലേç തന്നെ ഒതുക്കി സോളമന്‍ കഥ തുടരാനായി കാത്തു.
 സാറാ തൊണ്ണുറു വയസ്സു വരെ മച്ചിയായിêì. അതിനാല്‍ സാറതന്നെ തന്റെ മിസ്രയിം ദാസിയായ ഹാഗാറിനെ അബ്രഹാമിന്റെ അടുക്കല്‍ അവë സന്തതികളെ ജനിപ്പിക്കാനായി അയച്ചു. ഹാഗാറിന് ഇസ്മായേല്‍ ജനിച്ചപ്പോള്‍ മുതല്‍ സാറാí് അവളോട് വിരോധം ജനിച്ചു. പ്രസവിക്കാത്തവള്‍ക്ക് പ്രസവിച്ചവളോടൂള്ള അസൂയ. എന്നാല്‍ യഹോവ അബ്രഹാമുമായുായ ഒê കൂടിക്കാഴ്ച്ചയില്‍ സാറായുടെ ഗര്‍ഭം തുറക്കാമെìം, സ്വന്തം വംശത്തെ അനാധമാçകയില്ലìം ഉറപ്പു കൊടുത്തു. സാറí് യിസഹാç ജനിçമ്പോള്‍ തൊണ്ണുറു വയസ്സും, അബ്രാഹാമിന് നൂറു വയസുമായിêì. സാറാ ഒê കരാര്‍ അബ്രാമിë മുന്നില്‍ വെച്ചു. ഒìകില്‍ അവള്‍ അല്ലെങ്കില്‍ ഞാന്‍. തീêമാനം അബ്രഹാമിന്റേതായിêì. സ്വന്തം വംശത്തില്‍ ഊറ്റം കൊള്ളുന്ന അബ്രഹാം ഹാഗാറിനേയും യിസ്മായേലിനേയും പടിയടച്ച് പിണ്ഡം വെíുì. പക്ഷേ ഹാഗാറിനെ അബ്രാഹാമിë വളരെ പ്രീയമായിêì. ഒê ദാസി യജമാനനെ മനസ്സുനിറഞ്ഞ് സന്തോഷിപ്പിçì. പല ദാസിമാരേയും അറിഞ്ഞിട്ടുള്ള അബ്രാഹാമിë ഹാഗാറിനോളം പോന്നവളായി ആരേയും കില്ല. അവന്‍ സാറാ അറിയാതെ തന്നെ തന്റെ ദാസന്മാര്‍ മുഖാന്തരം വെ സഹായങ്ങള്‍ ഹാഗാറിëവേി ചെയ്തിêì. പക്ഷേ അതൊìം രേഖയില്‍ ഇല്ലല്ലോ എന്ന് സോളമന്‍ അതിശയിച്ചു. പക്ഷേ യഹോവ അബ്രഹാമിëവേി ഹാഗാറിനെ കാéകയും നിന്റെ മകനെ ഒê വലിയ ജാതിയാക്കാമെì ഹാഗാറിë വാç കൊടുçകയും ചെയ്യുì്. ലോകത്തുള്ള എല്ലാ മുസ്ലിം വംശêടെയും ഉത്ഭവം അബ്രാഹാമിന്റെ മകന്‍ യിസ്‌മേയില്‍ നിìം ആണെìം പറയപ്പെടുì. മാത്രമല്ല. യഹോവ അതുവരെ വെറും അബ്രാമായിêന്നവനെ, ബഹുജാതികളുടെ പിതാവ് അന്ന അര്‍ത്ഥത്തില്‍ അബ്രഹാം എì മാറ്റി വിളിçì. മോശ പറയാന്‍ തുടങ്ങിയ കഥള്‍ സോളമന്‍ ഇങ്ങനെയൊക്കെ വായിച്ചെടുക്കയായിêì.
 "" യിസഹാക്ക് ജനിച്ച് എട്ടാം ദിവസം പരിച്ഛേദന ഏറ്റു. ആ പരിച്ഛേദനാ കര്‍മ്മം ഒê വംശത്തിന്റെ അടയാളപ്പെടുത്തലായിêì. വേറിട്ട ഒê ജനം. മോറിയാ മലയില്‍ തന്റെ ഏകജാതനെ ബലികൊടുക്കാന്‍ കൊുപോæന്ന അബ്രഹാമിനെ നാം ഇവിടെ കാéì. അചഞ്ചലമായ ദൈവിശ്വാസം ആയിêന്നിട്ടും യഹോവ അബ്രഹാമിനെ പരീക്ഷിçì.'' അച്ചന്‍ കഥ പൂരിപ്പിçകയാണ്. അച്ചëം താëം ഒരേ ദിശയിലാണോ സഞ്ചരിçന്നത്. സോളമന്‍ ചിന്തിച്ചു. ഹോമയാഗത്തിëള്ള വിറæം കത്തിച്ചു കഴിഞ്ഞ അബ്രഹാമിന്റെ മുന്നില്‍ ആ ആടു æരിങ്ങിയില്ലായിêìവെങ്കില്‍....ശരിçം അവിടെ ആടുായിêന്നോ? സ്വന്തം ഭാര്യയെ സഹോദരിയാക്കിയ അബ്രഹാം തനിച്ചു നടത്തിയ ഒê നാടകം ആയിക്കൂടെ. ഇതൊê സംശയാലുവിന്റെ നഷ്ടപ്പെട്ട മനസ്സിലെ ചോദ്യമായി കണക്കാക്കിയാല്‍ മതി. തന്റെ ചോദ്യം അച്ചന്റെ ചെവിയില്‍ എത്തിയതായി തോìന്നില്ല. അച്ചന്‍ സാറായുടെ മരണത്തിലേç കടì.
  സാറാ നൂറ്റിêപത്തേഴാമത്തെ വയസ്സില്‍ മരിച്ചു. കനാന്‍ ദേശത്ത് ഹെബ്രോന്‍ എന്ന കിര്യത്തര്‍ബ്ബായില്‍ വെച്ച്. അബ്രഹാം ഹിത്യനായ എഫ്രോന്റെ മക്‌പേലയിലുള്ള വയലും അതിലുള്ള ഗുഹയും വിലíുവാങ്ങി സാറയെ അടക്കം ചെയ്തു. ശേഷം അബ്രഹാം തന്റെ വിശ്വസ്ത ദാസനെ വിളിച്ച് തൊടക്കടിച്ചു സത്യം ചെയ്യിച്ചു: തന്റെ മകനായ യിസഹാക്കിന് കനാന്യരില്‍ നിìം വധുവിനെ എടുക്കാതെ, തന്റെ പിതൃഗ്രഹത്തിലും വംശത്തിലുമുള്ള ഒê കന്യകയെ കത്തെണം എന്ന്. അങ്ങനെ ആ ദാസന്‍ റിബേക്കയെ യിസഹക്കിëവേി കത്തെി തന്റെ യജമാനന്റെ വാçകളെ അëസരിçന്ന കഥ ഉന്ത്തിയില്‍ വിവരിçì്. അച്ചന്‍ വിശദാംശങ്ങളീലേç കടക്കാതെ വേഗത്തില്‍ മുന്നേറുകയാണ്. സോളമനിന്‍ കഥയിലെ കാലക്രമത്തിലെ പന്തികേട് ഒê മുള്ളായി മനസ്സില്‍ ഉടçì. ഉന്ത്തിയില്‍ സാറായിടെ മരണശേഷമാണ് യിസഹാക്കിന് വധുവിനെ അന്വേഷിക്കാന്‍ പോæന്നത്. എന്നാല്‍ തുടര്‍വായനയില്‍ യിസഹാക്ക് റിബേക്കയെ സാറായുടെ അടുക്കല്‍ കൊുവêന്നതായി പറയുì. ഒê കഥയെക്കൂട്ടിമുട്ടിക്കാന്‍ ചിലപ്പോള്‍ ചില്ലറ വിട്ടുവിഴ്ച്ചകള്‍ വേിവന്നേçം. സോളമന്‍ സ്വയം സമാധാനിച്ചു.

 അബ്രഹാം സാറായുടെ മരണശേഷം കെതുറ എì പേരായ ഒê സ്ത്രിയെ ഭാര്യയായി സ്വീകരിച്ച് പുത്രന്മാരെ ജനിപ്പിച്ചു. നൂറ്റി എഴുപത്തഞ്ചു വയസ്സില്‍ മരിച്ചു. യിസഹാçം, യിശ്മായേലും ചേര്‍ന്ന് മക്‌പേല ഗുഹയില്‍ സാറാíêകിലായി അടക്കം ചെയ്തു. നമ്മള്‍ ആ സ്ഥലങ്ങളൊക്കെ കാണാന്‍ പോæì്. അച്ചന്‍ കഥകള്‍ മുന്‍പേറായി പറയുകയാണ്. ഇതിനിടയില്‍ മോശയും സാറയും സോളമനില്‍ നിìം എങ്ങോട്ടോ ഓടിമറഞ്ഞിêì. അവരെ തിരയുന്നതിനിടയിലും , അച്ചന്‍ പറയുന്നതൊക്കെ സോളമന്‍ ഉള്ളില്‍ അവിശ്വസനിയതയുടെ കെട്ടുകഥകളോ എì നിരൂപിçìായിêì. ഒപ്പം ഉല്‍പ്പത്തിയില്‍ താന്‍ വായിച്ച കഥകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

 യിസഹാക് തന്റെ ഭാര്യ മച്ചിയാണന്നറിഞ്ഞ് യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ അവന്റെ പ്രാര്‍ത്ഥന കേട്ടു. അവള്‍ ഗര്‍ഭിണിയായി. അവളുടെ ഗര്‍ഭത്തില്‍ പിള്ളകള്‍ കലഹിക്കയാല്‍ അവള്‍ യഹോവയോടു പരാതിയുള്ളവളായി ചോദിച്ചു. "ഇങ്ങനെയെങ്കില്‍ ഞാന്‍ എന്തിë ജീവിçì.' യഹോവ അവളോടു പറഞ്ഞത്: നിന്റെ ഗര്‍ഭത്തില്‍ രു ജാതികള്‍ ഉ്. നിന്റെ ഉദരത്തില്‍ വെച്ചുതന്നെ രു വംശങ്ങള്‍ പിളêം. ഒì മറ്റവനെക്കാള്‍ പ്രബലരാæം. ജേഷ്ടന്‍ അëജനെ സേവിçം. റിബേക്കയുടെ ആദ്യജാതന്‍ ചുവപ്പുനിറമുള്ളവനായിêì. അവന്റെ ദേഹമാകെ രോമçപ്പായം പോലെ രോമാവൃതമായിêì. അവന് ഏശാവ് എì പേരിട്ടു. രാമത്തവന്‍ പുറത്തുവന്നത് ഏശാവിന്റെ æതികാലില്‍ പിടിച്ചു കൊായിêì. അവനെ യാക്കോബെì വിളിച്ചു. അപ്പë പ്രിയന്‍ ഏശാവും, അമ്മക്ക് യാക്കോബും. ഏശാവ് നല്ല ഒê വേട്ടക്കാരനായി വളര്‍ì. യാക്കോബ് അമ്മയുടേ തണലില്‍ അപ്പന്റെ സമ്പത്തില്‍ ജീവിച്ചു. പാവം യിസഹാക്ക് വിശപ്പു സഹിക്കവയ്യാതെ, അമ്മവെച്ചു കൊടുത്ത പായസത്തില്‍ ഒê പങ്ക് യാക്കോബിനോടു യാചിച്ചു. æബുദ്ധിയായ യാക്കോബ് പായസത്തിë പകരമായി ജേഷ്ടവകാശം ചോദിച്ചു. മനായ യേശാവ് വിശപ്പിനാല്‍ അതു സമ്മതിച്ചു. ബസ്സ് ഒê ഭക്ഷശാലയില്‍ നിര്‍ത്തി. പലêം ബാത്തുറൂമിലേക്കോടി. പലര്‍çം രു മണിക്കൂറില്‍ കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തവരാണ്. പ്രായം പേശികളെ ദുര്‍ബലമാക്കിയിരിçì. സോളമന്‍ കഥയുടെ ബാക്കി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

 വീും ഏശാവു പറ്റിക്കപ്പെടുì. അതും അമ്മയുടെ ഒത്താശയോട്. യിസഹാക്ക് പ്രായാധിക്യത്താല്‍ കണ്ണുകാണാത്ത അവസ്ഥയില്‍, തന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന തിരിച്ചറിവിനാന്‍, തന്റെ അëഗ്രഹം മൂത്ത മകനായ ഏശാവിë കൊടുക്കാന്‍ തിരിമാനിച്ചു. പതിവുപോലെ അവന്‍ കൊുവêന്ന êചിയുള്ള വേട്ടയിറച്ചി കഴിച്ചുവേണം അവനെ മനസ്സു നിറഞ്ഞëഗ്രഹിക്കാന്‍. ആ വിവരം ഏശാവിനോടു പറയുന്നത് റിബേക്ക മറഞ്ഞിêì കേള്‍çകയും, ഇളയമകനായ യാക്കോബിനെ അറീക്കയും ചെയ്തു. ഏശാവ് വേട്ടçപോയി വêന്നതിëമുമ്പായി, റിബേക്കയും, യാക്കോബും ചേര്‍ന്ന് ഒê കൊഴുത്ത ആട്ടിന്‍ æട്ടിയെ അറുത്ത് പാകം ചെയ്ത് വേട്ടയിറച്ചി എì പറഞ്ഞ്, യിസഹാക്കിനെ കഴിപ്പിçì. ഏശാവ് രോമമുള്ളവനാകയാല്‍ റിബേക്ക യാക്കോബിനെ രോമçപ്പായം ഇടുവിച്ചിêì. ആ ചതി മനസ്സിലാക്കാതെ  ഇറച്ചിയിയും കഴിച്ച് യിസഹാക്ക് മൂത്തമകë വെച്ചിêന്ന മുഴുവന്‍ അëഗ്രഹങ്ങളും യാക്കോബിë കൊടുçì. ഏശാവ് വേട്ടയിറച്ചിയുമായി വന്നപ്പോള്‍ മാത്രമേ യിസഹാക്കിë ചതി മനസ്സിലായുള്ളു. അപ്പന്‍ പറഞ്ഞു മകനെ നീ ചതിക്കപ്പെട്ടു. എല്ലാം അëഗ്രഹങ്ങളും ഞാന്‍ നിന്റെ അëജë കൊടുത്തു പോയല്ലോ. ഏശാവ് പൊട്ടിക്കരഞ്ഞുപോയി. ചതിയനായ യാക്കോബിനെ കൊല്ലാന്‍ അവന്‍ കൊതിച്ചു. ഇതറിഞ്ഞ അമ്മ യാക്കോബിനെ തന്റെ ആങ്ങളയുടെ ഭവനത്തിലേക്കയച്ചു. ലോകത്തെ എല്ലാ ഇതിഹാസങ്ങളിലും ഇത്തരം ചതികളുടെ കഥ എമ്പാടും ഉല്ലോ എന്ന് സോളമന്‍ സ്വയം സമാധാനിച്ചു.

   എല്ലാവêം തിരികെ വിയില്‍ കയറി അവരവêടെ സ്ഥാനങ്ങളില്‍ ആയപ്പോള്‍ പതിവുപോലെ അച്ചന്‍ എണ്ണം എടുത്ത് എല്ലാവêം ഉìെറപ്പിച്ച്, യാക്കോബിന്റെ ഇതിഹാസത്തിലേç കടì. ""മêഭൂമിയില്‍ വെള്ളം എത്ര അമൂല്യമാണì വെള്ളത്തിന്റെ നാട്ടില്‍ നിì വന്ന നമുക്കറിയില്ല. ഭാവിയില്‍ ഒê മഹായുദ്ധം തന്നെ വെള്ളത്തിന്റെ പേരില്‍ ഉായേക്കാമെì ശാസ്ത്രലോകം പറയുì. ഉന്ത്തി, പുറപ്പാടുകളില്‍ അബ്രഹാമും, യാക്കോബും ആയിരിçം കൂടുതല്‍ കിണറുകളുടെ അവകാശി. ഒരോ കിണറും അവêടെ ആതിപത്യത്തിന്റേയും, അധികാരത്തിന്റേയും അടയാളങ്ങളാണ്. ഇവിടെ യാക്കോബ് ഏശാവിനെ ഭയന്ന് ഓടിപ്പോæന്നത് അവന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ അടുത്തേക്കാണ്. അത് കിഴക്കêടെ ദേശം എന്നറിയപ്പെടുì. അവിടെ ഒê വെളിമ്പ്രദേശത്ത് ഒê കിണറിനêകില്‍ ഇêì. കിണര്‍ കുമുട്ടലുകളുടെയും, നാട്ടുവാര്‍ത്തകളുടേയും സ്ഥലമായിêì. അവിടെ കിണറിനêകില്‍ ആടുകള്‍ക്ക് വെള്ളം കൊടുക്കാന്‍ വന്ന ആട്ടിടയêമായി നാട്ടുവിശേഷങ്ങള്‍ ചോദിക്കയും, ലാബാന്റെ æടുംബത്തെçറിച്ച് ചോദിച്ചറികയും ചെയ്തു. അവരാണ് അപ്പന്റെ ആടുകളുമായി വêന്ന ലാബാന്റെ മകളായ റാഹേലിനെ അവë കാട്ടിക്കൊടുത്തത്.

    യാക്കോബും റാഹേലും പരസ്പരം കു. റാഹേലിന്റെ ആടുകള്‍ക്ക് æടിക്കാന്‍ കിണറിന്റെ അടപ്പു മാറ്റുമ്പോള്‍, യാക്കോബ് റാഹേലിന്റെ കണ്ണുകളിലേç നോക്കി. ആ കണ്ണുകളില്‍ തെളിഞ്ഞ നീര്‍പ്രദേശങ്ങളും, തഴ്‌വരകളും യാക്കോബിനെ ഭ്രമിപ്പിച്ചു. അവളെ സ്വന്തമാക്കാന്‍ കൊതിച്ചു. അവളെ അവന്‍ ചുംബിച്ചു. നിന്റെ അപ്പന്റെ സഹോദരിപുത്രന്‍ എന്നവന്‍ വെളിപ്പെടുത്തി. റാഹേല്‍ അപ്പനായ ലാബാനെ വിവരം അറീക്കയും, ലാബാന്‍ സന്തോഷമായി കിണറിനêകില്‍ വരേയും വന്ന് അവനെ കൂട്ടിക്കൊു പോകയും ചെയ്യുì. ലാബാന്റെ മനസ്സില്‍ യാക്കോബിനെçറിച്ച് പല പദ്ധതികളും രൂപപ്പെടുì. നീ എന്നോടൊപ്പം ജോലി ചെയ്യുന്നതിന് എന്തു പ്രതിഫലം വേണമെന്ന് യാക്കോബിനോടവന്‍ ചോദിçì. ആദ്യമായി ആയിരിക്കാം തൊഴിലിë വേദനം എന്ന ഒê അവസ്ഥ തിêവചനത്തില്‍ കാéന്നത്. യാക്കോബിന് അധികം ആലോചിക്കേി വന്നില്ല. ഏഴു സംവത്സരം ഞാന്‍ നിന്റെ ആടുകളെ മേയിക്കാം പകരം നീ എനിക്ക് റാഹേലിനെ തരണം. അതായിêì വ്യവസ്ഥ. ലാബാന്‍ സന്തോഷമായി അതു സമ്മതിച്ചു. റാഹേലിന്റെ കണ്ണുകളെ സ്വപ്നം ക് യാക്കോബ് ഏഴുവര്‍ഷം മêഭൂമിയില്‍ ആടുകളെ മേയിച്ചു. കാലത്തികവില്‍ ലാബാന്‍ ഒê വിêì നടത്തുകയും, രാത്രിയില്‍ തന്റെ മൂത്ത മകളായ ലേയായെ യാക്കോബിന്റെ മുറിയിലേക്ക് കൊാçകയും ചെയ്തു. ചതി തിരിച്ചറിയാതെ അവന്‍ ലേയായെ പ്രാപിച്ചു. പിറ്റെദിവസം അവന്‍ ലാബാëമായി കലഹിച്ചു. നിന്റെ മകള്‍ റാഹേലിëവേിയാé ഞാന്‍ നിന്റെ ആടുകളെ പരിപാലിച്ചത്. ഇപ്പോള്‍ നീ എന്നെ ചതിച്ചിരിçì. ലാബാന്‍ വളരെ നയത്തില്‍ ലോകരാêം അതറിഞ്ഞ് അപമാനം ഉാകാതിരിക്കാന്‍ പറഞ്ഞു: ചേട്ടത്തി നില്‍çമ്പോള്‍ അëജത്തിയെ ഞാനെങ്ങനെ തêം. റാഹേലും നിനçള്ളവള്‍ തന്നെ. ഒരേഴു വര്‍ഷം കൂടി നീ എന്റെ ആടുകളെ മേí. അങ്ങനെ റാഹേലിëവേി ഒരേഴു സംവത്സരം കൂടി അവന്‍ കാത്ത് അവളെയും സ്വന്തമാക്കി. ഒപ്പം ലേയായുടെ ദാസിയായി സിന്യേയും, റാഹേലിë ദാസിയായി ബില്‍ഹായേയും അവë സ്വന്തമായി.

     പിന്നീട് കാéന്നത് ജേഷ്ടത്തിയും അëജത്തിയും തമ്മിലുള്ള ഒê മത്സരമാണ്. ലേയാ ഒന്നിë പിറകെ ഒന്നായി പ്രസവിçì. എന്നാല്‍ റാഹേലിന്റെ ഗര്‍ഭം യഹോവ അടച്ചിêì. (യഹോവ എന്തിനാണീ പെണ്ണുങ്ങളുടെ എല്ലാം ഗര്‍ഭം അടçന്നത്, സോളമന്‍ ഇടç കേറി ചിന്തിച്ചു.) ലേയ നാലു പ്രസവിച്ചിട്ടും റാഹേല്‍ പ്രസവിക്കാത്തതില്‍ അവള്‍ സഹോദരിയോട് അസൂയപ്പെട്ട്, യാക്കോബിനോടു കരഞ്ഞു. "എനിക്ക് മക്കളെ തêക അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോæം.' അവള്‍ പറഞ്ഞു. അപ്പോള്‍ യാക്കോബ് അധികം കോപിച്ചവളോടു പറഞ്ഞത്: "നിനക്ക് ഗര്‍ഭഫലം തരാതിരിçന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാന്‍.' എന്നാല്‍ നീ എന്റെ ദാസിയെ പ്രാപിച്ച് എനിക്ക് പുത്രന്മാരെ തരിക. റാഹേല്‍ ദാസിയായ ബില്‍ഹായെ അവë ഭാര്യയായി കൊടുത്തു. ബില്‍ഹ അവë മക്കളെ പ്രസവിച്ചു. ഈ സമയം നാലാമത്തെ പ്രസവത്തിë ശേഷം ലേയായുടെ ഗര്‍ഭം യഹോവ അടച്ചിêന്നത് തിരിച്ചറഞ്ഞ് സഹോദരിയോടു മത്സരിക്കാനായി ലേയ തന്റെ ദാസി സിന്യെ യാക്കോബിë കൊടുçì. സിന്യും യാക്കോബിë മക്കളെ പ്രസവിçì. ഈ അവസരത്തില്‍ യഹോവ നേരിട്ടിടപെട്ട് റാഹേലിന്റെ ഗര്‍ഭത്തെ തുറçകയും അവള്‍ക്ക് ജോസേഫ് ജനിക്കയും ചെയ്യുì. ഒêനാള്‍ ലേയായുടെ മകന്‍ രൂപേന്‍ കൊുവêന്ന ഒê ദൂദായിപ്പഴത്തിന്റെമേല്‍ റാഹേല്‍ ഓഹരി ആവശ്യപ്പെട്ടു. അതൊê വഴക്കായി മാറീ, ഒത്തു തീര്‍പ്പെന്ന നിലയില്‍ ദൂദായിപ്പഴം റാഹേലിë ലഭിക്കയും യാക്കോബിന്റെ ഊഴം ലേയç നള്‍æകയും ചെയ്തു. അതോട് ലേയയുടെ നിì പോയ പ്രസവം പുനരാരംഭിച്ചു."" കഥയിലെ നര്‍മ്മം ഉള്‍ക്കൊ് ബസിലാകെ ഒê ചിരി പരì. അച്ചന്‍ ഉള്ളില്‍നിìം ഊറിയ ചിരി മറച്ചു.

 ''യാക്കോബിന് പന്ത്രാണ്‍മക്കളും, ദീന എന്ന ഒê മകളും ജനിച്ചു. അതിë ശേഷം യാക്കോബ് ലാബാനോട്, എനിക്കെന്റെ സ്വദേശത്തേç മടങ്ങുന്നതിന് അëവാദം തരേണമേ എì പറഞ്ഞു. ലാബാന്‍ ചോദിച്ചു: ഇത്രനാളും നീ എനിçവേി വേല ചെയ്തു, ഞാന്‍ നിനക്ക് എന്തു തരേണം. യാക്കോബ് പറഞ്ഞത്: എന്റെ ഭാര്യമാരേയും മക്കളേയും, വെപ്പാട്ടിമാരേയും അവêടെ മക്കളേയും കൂടെ കൊുപോകാന്‍ അëവധിക്കണം. പിന്നെ എന്റെ മക്കള്‍çവേി എന്തെങ്കിലും കêതേതിന്, നിന്റെ ആട്ടിന്‍ കൂട്ടത്തില്‍ നിìം പുള്ളിയും മറുæം ഉള്ളതിനേയും കറുപ്പു നിറമുള്ളതിനേയും എനിç തരിക. ലാബാന്‍ അതു സമ്മതിçì. യാക്കോബ് പുള്ളിയും, മറുകം, കറുപ്പുമുള്ളതിനെ പ്രത്യേകമായി തിരിച്ച് മറ്റൊê കൂട്ടമായി തന്റെ മക്കളെ ഏന്ിçì. എന്നിട്ട് അവിടെത്തന്നെ വേല തുടêì. ആടുകള്‍ വെള്ളം ്æടിക്കാന്‍ വêമ്പോഴാണ് ഇണചേരാറുള്ളത്. യാക്കോബ് പുന്നയുടെയും, അêളിയുടെയും കൊമ്പുകളെടെത്ത് അവയില്‍ വെള്ള വരകള്‍ കാണത്തക്കതുപോലെ തൊലിയുരിച്ച്, ആടുകള്‍ വെള്ളം æടിçന്ന പാത്തികളിലും, തൊട്ടികളിലും ആടുകള്‍ക്കാഭിമുഖമായി വെച്ചു. ഈ കമ്പുകളെ നോക്കി ഇണചെര്‍ന്നവയൊക്കെ പുള്ളിയും കറുപ്പുമുള്ള æട്ടികളെ പ്രസവിച്ചു. അതൊക്കെ യാക്കോബിന്റെ കൂട്ടത്തില്‍ ചേര്‍ത്തു. യാക്കോബിന്റെ സമ്പത്ത് വര്‍ദ്ധിച്ചു. ഇതൊìം ലാബാന്‍ അറിയുìായിêന്നില്ല. ലാബാന്റെ പുത്രന്മാര്‍ അതറിഞ്ഞ് യാക്കോബുമായി കലഹത്തിലായി. യാക്കോബ് അവിഹിതമായി നേടിയ സ്വത്തുമായി അവിടെനിìം ഓടിപ്പോæì."" അച്ചന്‍ എല്ലാവരേയും ഒì നോക്കി. കഥ എങ്ങനെ എì ചോദിçമ്പോലെ.

 ""യാക്കോബ് ജനിച്ചതു തന്നെ ഏശാവിന്റെ æതികാല്‍ വലിച്ചല്ലേ..ഇതില്‍ക്കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍.'' സോളമന്‍ അന്ം ഉറക്കെ അഭിപ്രായപ്പെട്ടു. ബസ്സിലുള്ളവരൊക്കെ പരസ്പരം നോçì. അച്ചë സോളമന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പ് ഒê നോട്ടത്തിലൂടെ അറിയിച്ച് അന്നേരം മിാതിêì. പിന്നെ ആ മൂകതയെ മറികടക്കാനെന്നപോലെ ബസ്സില്‍ ആരോ ഒê പാട്ടിന്റെ വരികള്‍ പാടി.  നാവുകള്‍ അതേറ്റുപിടിച്ചു.

 പാട്ടു തീര്‍ന്നപ്പോള്‍ അച്ചന്‍ പറഞ്ഞു: ""ഇനി നമ്മള്‍ മാറായിലേക്കാé പോæന്നത്. മോശ ഇസ്രയേല്‍ മക്കളെ ചെങ്കടല്‍ പിളര്‍ത്തി അപ്പുറത്തേç നടത്തിയ സ്ഥലം.'' അപ്പോള്‍ മാത്രമേ സോളമന്‍ ഓര്‍ത്തുള്ളു മോശ ഗുഹçള്ളില്‍ ഇപ്പോഴും നമ്മുടെ കഥകള്‍ കേട്ടുറങ്ങുകയാണല്ലോ എìം, സാറ മോശയെ തിരഞ്ഞ് ഏതൊക്കയോ വഴിയോരങ്ങളില്‍ അലയുകയാണെìം.



മോശയുടെ വഴികള്‍…(നോവല്‍-5: സാംസി കൊടുമണ്‍)മോശയുടെ വഴികള്‍…(നോവല്‍-5: സാംസി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക