മാനുഷർ തമ്മിൽ സാഹോദര്യമുണരുവാൻ
വേർതിരിവില്ലാതെ ഒന്നായ് കഴിയാൻ
അദ്വൈത സത്യത്തിൻ സ്നേഹദീപം
പാരിൽ തെളിച്ചു ഗുരുദേവൻ.
മാനുഷർ തമ്മിൽ സാഹോദര്യമുണരാൻ
ഒരു ജാതി,ഒരു ദൈവം ഒരു മതമെന്ന ദർശനത്തിൽ
ഏകത്വബോധമുണർത്തും വിശ്വസൂക്തമരുളി
അപരന്റെസുഖത്തിനായ് മരുവുകയെന്നരുളി.
അന്ധകാരത്തിന്നാഴങ്ങളിലലയും
മനസ്സുകളിൽ കത്തിയെരിയും
താപമകറ്റാൻ, പ്രോജ്ജലിക്കുന്നെന്നും
ഹൃദയം തുളുമ്പുമാ വിശ്വസ്നേഹം.