വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 35 ദിനങ്ങള്‍ ശേഷിക്കെ ടെലിവിഷന്‍ സംവാദത്തിൽ പരസ്പരം വിമർശനങ്ങളും കടന്നാക്രമണങ്ങളുമായി പ്രസിഡന്റ് ട്രംപും ബൈഡനും.
സുപ്രീം കോടതി ജഡ്ജ് നിയമനം, കൊവിഡ്-19, ജോ ബൈഡന്റേയും ട്രംപിന്റേയും പ്രവര്‍ത്തന പരിചയവും നിലപാടുകളും, രാജ്യത്തെ വംശീയ സംഘർഷങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ്ഏകദേശം 90 മിനിട്ടു സംവാദം നടന്നത്.
അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റാണ് ഡോണൾഡ് ട്രംപ് എന്ന് ആരോപിച്ച ജോ ബൈഡന് ട്രംപ് നുണയനാണെനും ആരോപിച്ചു. ഇതുവരെ അയാള്‍ പറഞ്ഞുകൊണ്ടിരുന്നത് എല്ലാം കള്ളമാണ് എന്നതാണ് വസ്തുത. അയാളുടെ കള്ളങ്ങളെ കുറിച്ച് പറയുവാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്. ബൈഡന് വ്യക്തമാക്കി.
കൊവിഡ് വാക്സിനെക്കുറിച്ചുള്ള ട്രംപിന്റെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത് എന്നും ബൈഡന് മുന്നറിയിപ്പ് നല്കി. കൊവിഡ് പ്രതിരോധത്തിന് ട്രംപ് ഭരണകൂടം യാതൊന്നും ചെയ്തിട്ടില്ലെന്ന് ബൈഡന് കുറ്റപ്പെടുത്തി.
ഒരു ഘട്ടത്തില്‍ ട്രംപിനോട് മിണ്ടാതിരിക്ക് എന്ന ആക്രോശിക്കുന്നത് വരെയും എത്തി അദ്ദേഹത്തിന്റെ വിമർശനങ്ങൾ .
ബൈഡന്റെ ചോദ്യങ്ങള്‍ക്ക് പരിഹാസ സ്വരത്തിൽ മറുപടി പറഞ്ഞ ട്രംപ് കൊവിഡ് കാലത്ത് ബൈഡനാണ് ഭരിക്കുന്നതെങ്കില്‍ മരണസംഖ്യ നിലവിലേക്കാൾ വര്‍ദ്ധിച്ചേനെ എന്ന് കുറ്റപ്പെടുത്തി. വൻ തെരഞ്ഞെടുപ്പ് റാലികളെ ന്യായീകരിച്ച ട്രംപ് കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കുറച്ച് ജനങ്ങള്‍ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ വിമര്‍ശിച്ചു.
ബൈഡന്റെ മകന് ഹണ്ടർ ബൈഡന്റെ യുക്രൈനിലെ ബിസിനസ് ഇടപാടുകളെയും ട്രംപ് വിമർശിച്ചു.
ആവശ്യമുള്ളപ്പോള്‍ മാത്രമാണ് ബൈഡന് മാസ്ക് ധരിക്കുന്നത് എന്നും ബൈഡന് മാസ്ക് ധരിക്കുന്നതിനെ പരിഹസിച്ച ട്രംപ് പറഞ്ഞു .