മിയാമി: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ മാദ്ധ്യമങ്ങളുടെ വിവാദ ചോദ്യങ്ങളെ നേരിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്‍ബിസി ന്യൂസ് സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദങ്ങള്‍ക്ക് ട്രംപ് മറുപടി നല്‍കിയത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് എതിരാളി ജോ ബൈഡനും വിവിധ നഗരങ്ങളിൽ വോട്ടർമാരുടെ ചോദ്യങ്ങളെ നേരിട്ടു.
തിരഞ്ഞെടുപ്പ് ദിനത്തിന് മൂന്നാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ രണ്ടാം പ്രസിഡന്റ് സംവാദം വ്യാഴാഴ്ച മിയാമിയിൽ ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു.
'നമ്മൾ നന്നായി വർക് ചെയ്തിരിക്കുന്നു, അതുകൊണ്ടു തന്നെ ആളുകൾ തനിക്കു വോട്ട് ചെയ്യണം' ട്രംപ് അഭ്യർത്ഥിച്ചു .
കൊവിഡ് 19 , രാജ്യത്തെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങള്‍, ഇലക്ഷന് പ്രചാരണത്തിനിടയിലെ പ്രശ്നങ്ങള്‍ എന്നിവയെ സംബന്ധിച്ച് ചോദ്യങ്ങള്‍ ട്രംപിന് നേരെയുണ്ടായി.
കഴിഞ്ഞമാസം 26ന് വൈറ്റ് ഹൗസില്‍ നടന്ന വലിയ സമ്മേളനത്തില്‍ ധാരാളം ആളുകള്‍ പങ്കെടുത്തതിനെയും ഇതിനു പിന്നാലെ ട്രംപിനും ഭാര്യ മെലാനിയയ്ക്കുമടക്കം കോവിഡ് സ്ഥിരീകരിച്ചതിനെക്കുറിച്ചും ചോദ്യമുയര്‍ന്നപ്പോഴാണ് ട്രംപ് മാസ്ക് ധാരികള്‍ക്കെതിരെ തിരിഞ്ഞത്.
ആഭ്യന്തര ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് എഫ്ബിഐ പ്രഖ്യാപിച്ച QAnon എന്ന തീവ്ര വലതുപക്ഷ സംസ്കാരത്തെ അപലപിക്കാൻ തയ്യാറാകാതിരുന്ന ട്രമ്പ് പ്രസ്ഥാനത്തെ ഭാഗികമായി പ്രശംസിച്ചു. ഒസാമ ബിൻ ലാദൻ കോൺസ്പിരസി വാദത്തെ റീട്വീറ്റ് ചെയ്തതിനെ ന്യായീകരിക്കാനും ട്രംപ് ശ്രമിച്ചു
കൊവിഡ് കാലത്തെ വിവിധ സംസ്ഥാനങ്ങളിലെ ലോക്ഡൗണ്‍ പ്രഖ്യാപനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയപരമായ കാരണങ്ങളാലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നാണ് ട്രംപിന്റെ വാദം. ഫേസ് മാസ്ക് ധരിക്കുന്ന ചോദ്യങ്ങളെ നേരിട്ട ട്രംപ് രോഗ കാരണമായത് ചൈനയാണെന്ന് കുറ്റപ്പെടുത്തി.
മാസ്ക് ധരിക്കാത്തതുകൊണ്ട് തനിക്ക് കുഴപ്പമൊന്നുമുണ്ടായില്ലെന്ന് ട്രംപ് പറയുന്നു. ആര്‍ജിത പ്രതിരോധ ശേഷിയെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രോഗത്തെക്കാള്‍ കുഴപ്പമാകരുത് രോഗപ്രതിരോധ ശേഷി.
അമേരിക്കന്‍ ഭരണകൂടം ശരിയായ രീതിയിലാണ് കൊവിഡിനെ നേരിട്ടതെന്നും നിലവില്‍ 2,10,000 പേര് മരണമടഞ്ഞെന്നും 20 ലക്ഷം പേര് വരെ മരിക്കാനിടയുണ്ടെന്നാണ് പ്രവചനമെന്നും ട്രംപ് പറഞ്ഞു. ഇതിനെല്ലാം കാരണം ചൈനയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
രാജ്യത്ത് ശക്തിപ്രാപിച്ച വെളളക്കാരുടെ അധിനിവേശ സ്വഭാവത്തെയും ട്രംപ് തളളിക്കളഞ്ഞു. ശക്തമായി അത്തരം നടപടികളെ അപലപിക്കുന്നതായി ട്രംപ് പറഞ്ഞു. അമേരിക്കയില്‍ നഗരങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് കാരണം ഡെമോക്രാറ്റുകളാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
നമ്മളേര്പ്പെടുത്തുന്ന നിയന്ത്രണങ്ങളിലും നിരോധനങ്ങളിലും പെട്ട് ചൈന പ്രതിരോധത്തിലാണ്. 2019 മുതല്‍ വ്യാപാര രംഗത്തെ ചൈനയുടെ നയം നാം പ്രതിരോധിച്ചു തുടങ്ങി. ഇന്നവര്‍ നമ്മുടെ സമീപത്ത് പോലും എത്താനാകാത്ത അവസ്ഥയിലാണ്' 'ട്രംപ് പറഞ്ഞു.
തന്റെ കീഴില്‍ അമേരിക്ക മുന്നേറുകയാണ്. നാം വാക്സിനുകള്‍ അതിവേഗമാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുകയാണ്. ലോകത്തിലെ ഈ പ്രതിസന്ധിഘട്ടത്തിലും സാമ്ബത്തികമായി തിരിച്ചുവരുന്നവരില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണെന്നും ട്രംപ് പറഞ്ഞു.
മലിനീകരണ കാര്യത്തില്‍ അമേരിക്ക ഏറെ പിന്നാക്കം വന്നുവെന്നും ഉര്ജ്ജോത്പാദനത്തില് അമേരിക്ക മുന്നേറിയെന്നും ട്രംപ് പറഞ്ഞു