വാഷിങ്ടണ്‍:ഡൊണാൾഡ് ട്രമ്പ് യുഗത്തിന് അന്ത്യം കുറിച്ച് മിതവാദിയായ ജോ ബൈഡന് ഇന്ന് അധികാരത്തില്‍വരുമ്പോള്‍ ലോകത്തിന്റെ പ്രതീക്ഷകളും വാനോളം. ഉച്ചയോടെയാണ് ബൈഡന്റെ സത്യപ്രതിജ്ഞ. അമേരിക്കയുടെ പതിവിന് വിപരീതമായി ചടങ്ങിന് മുന്‍പ്രസിഡന്റ് ട്രംപ് വരില്ല.
ട്രംപിന്റെ വിവാദ തീരുമാനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള പത്തോളം ഉത്തരവുകള്‍ അധികാരമേറ്റെടുത്ത ആദ്യദിനം തന്നെയുണ്ടാകുമെന്ന് ബൈഡന് വ്യക്തമാക്കിയിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയത്തിന് വിരുദ്ധമായി അമേരിക്കയിലെ ഇന്ത്യക്കാരുള്‍പ്പെടെ 1.1 കോടി അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗുണകരമാകുന്ന ബൈഡന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് ലോകം.
പാരീസ് കാലാവസ്ഥാ ഉടമ്ബടിയിലും ലോകാരോഗ്യ സംഘടനയിലും വീണ്ടും അംഗമാകുന്നതിനുള്ള ഉത്തരവ് നല്‍കിയാകും ബൈഡന് ഭരണം ആരംഭിക്കുകയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
കുടിയേറ്റം, പരിസ്ഥിതി, കോവിഡ്, സമ്ബദ്വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട ട്രംപ് നയങ്ങളില്‍നിന്നും വ്യത്യസ്തമായ നയങ്ങളാവും ബൈഡന് ഭരണത്തില്‍.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കീഴില്‍ രണ്ടുതവണ വൈസ്പ്രസിഡന്റായിരുന്ന ഭരണപരിചയം ബൈഡന് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. 1973 മുതല്‍ 2009 വരെ ഡെലവെയറിനെ പ്രതിനിധാനംചെയ്ത് സെനറ്ററായിരുന്നു.
ബൈഡന്റെ സ്ഥാനാരോഹണത്തോടെ വിവാദപരമായ ഒരു തെരഞ്ഞെടുപ്പിനാണ് അന്ത്യമാകുന്നത്. ബൈഡന്റെ തെരഞ്ഞെടുപ്പുവിജയം തളളിപ്പറഞ്ഞ ട്രംപിന് ഇലക്ടറല്‍ കോളജ് ഫലപ്രഖ്യാപനം വന്നതോടെ ഒടുവില്‍ അംഗീകരിക്കേണ്ടിവന്നു.
നോര്‍ത്തേണ്‍ വിര്‍ജീനിയ കമ്യൂണിറ്റി കോളജ് ഇംഗ്ലീഷ് പ്രഫസറായ ജില് ആണ് ബൈഡന്റെ ഭാര്യ. ആദ്യമായാണ് വൈറ്റ്ഹൗസിലേക്ക് ഉദ്യോഗസ്ഥയായ ഒരു പ്രഥമ വനിതയെത്തുന്നത് എന്നതും ശ്രദ്ധേയം.