ദൈവം ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവരുണ്ട്. ദൈവം ഉണ്ടെന്നുപറയുന്നവരും ഇല്ലെന്നുപറയുന്നവരും ഇന്നത് സത്യം, ഇന്നത് സത്യമല്ല എന്നു തീരുമാനിക്കുന്നതിന് അവരുടെ മനസ്സില്‍ ഒരു മാനദണ്ഡം സൂക്ഷിച്ചിട്ടുണ്ട്. ആ മാനദണ്ഡത്തിന് പരിപൂര്ണ്ണതനല്കുന്ന ആശയങ്ങളെസമഗ്രമായി ഉള്‍ക്കൊള്ളുന്ന ഒരു ദര്ശനത്തെദൈവം എന്നുവിളിക്കുന്നവര്‍, ദൈവം ഉണ്ടെന്നുസിദ്ധാന്തിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നുപറയുന്നവരും ഇല്ലെന്നുപറയുന്നവരും സത്യത്തെത്തന്നെയാണ് മാനദണ്ഡമായി കരുതിപ്പോരുന്നത്.കമ്മ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസികളല്ലെന്ന് പൊതുവെപറഞ്ഞുപോരുന്നുണ്ട്. എന്നാല്‍ അവര്‍ ഒരു പ്രത്യയശാസ്ര്തത്തില്‍ വിശ്വസിക്കുന്നുണ്ട്.അതിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയെ ആരാധിക്കുന്നുമുണ്ട്. ഇത്ദൈവാരാധനയോടും വിശ്വാസത്തോടുമുള്ളതാതാത്മ്യമായി പരിഗണിക്കാവുന്നതാണെന്നുപറയാം. ഓരോരുത്തരുടേയും പ്രശ്നം ഭയമോ, എന്തുതന്നെ ആയിരുന്നാലും സ്വന്തം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ അതിനൊക്കെപരിഹാരം കണ്ടെത്തുന്നു. നിഷ്പക്ഷമായിനോക്കുന്നപക്ഷം, ഒരാളുടെ ജീവിതത്തിന്റെ ഒരു ഘട്ടംവരെയുള്ള സങ്കീര്‍ണ്ണമായ ആശയസംവിധാനത്തിന്റെയും ബുദ്ധിപരമായും വൈകാരികമായും അയാള്‍ക്കുണ്ടാകുന്ന വളര്ക്ലയുടേയും തളര്ച്ചകളുടേയും തിരുത്തലുകളുടേയും പുനഃസംവിധാനത്തിന്റേയും ഒക്കെ ആകെ തുകയാണ് അയാളുടെ അഭിപ്രായമെന്നുപറയാന്സാധിക്കും. "ഇല്ല'', "ഉണ്ട്'' എന്നീവാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടാകുന്നതും ഇല്ലാതിരിക്കുന്നതും അയാളുടെ ആന്തരികദര്‍ശനത്തിന്റെ എല്ലാ ഘടകങ്ങളെയും എങ്ങനെചേര്ത്തുവച്ചിരിക്കുന്നു എന്നുനോക്കിക്കണ്ടതിനുശേഷം പറയാവുന്ന ഒരു കാര്യമാണ്.ഒരു പൂവ് കരിമൊട്ടായിരിക്കുമ്പോഴും വിരിഞ്ഞ്പുഷ്പമായിരിക്കുമ്പോഴും ഇതള്‍ കൊഴിഞ്ഞ് അതുഫലമായിമാറുമ്പോഴും ഒരേ ശക്തിതന്നെയാണ് ഈ വൈജാത്യങ്ങളെല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ ഓരോ വ്യക്തിയുടേയും മനസ്സിന്റെപിന്നില് വൈജാത്യത്തിനു കാരണമായിരിക്കുന്ന ജീവശക്തി ഒന്നുതന്നെ. വേറൊരുതരത്തില്‍ പറഞ്ഞാല്പൂര്ണ്ണമായും ഈശ്വരീയമായ ശക്തി വിശേഷത്തെനൂറുശതമാനവും ആശ്രയിച്ചാണ് ഒരാള്‍ ഈശ്വരനുണ്ടെന്നും വേറൊരാള് ഈശ്വരന് ഇല്ലെന്നും പറയുന്നത്. അതുകൊണ്ട് ഒരാള്‍ എന്തുപറഞ്ഞു എന്നുള്ളതല്ല പ്രധാനം, അയാള്‍ പറഞ്ഞ ഓരോ വാക്കും ആവിഷ്ക്കരിക്കാന്‍ ജീവിതത്തില്‍ വന്നുകൂടിയ സാഹചര്യങ്ങളുടേയും തല്‍ഫലമായി മനസ്സിനുണ്ടായ ചിന്തയുടേയും സ്വഭാവം നിര്‍ണ്ണയിക്കാന്‍ കഴിയുക എന്നതാണ്.
ആകാശത്തിന് നീലനിറമുണ്ടെന്ന്തോന്നുന്നത്പ്രകാശധോരണി കണ്ണുകളില്‍ വീഴുമ്പോള്നമ്മുടെ തലച്ചോറില്‍ ഉണ്ടാകുന്നമനോരസപ്രക്രിയയുടെ ഫലമാണ്. നീലനിറം ആകാശത്തിലല്ല.നമ്മുടെ മനസ്സിലാണ്. ആകാശത്തിനുനീലനിറമുണ്ടന്ന് സങ്കല്പിക്കുന്നതുപോലെയാണ് ഈശ്വരന് ഉണ്ടെന്നുവിശ്വസിക്കുന്നത് എന്ന്നിരീശ്വരവാദികള് പറയുന്നു.വിശ്വാസികള്‍ക്ക് ദൈവം സത്യമാണ്, ജ്ഞാനമൂര്‍ത്തിയാണ്, ആനന്ദസ്വരുപനാണ്.അതുകൊണ്ട്ദൈവത്തെ, "നീസത്യം ജ്ഞാനമാനന്ദം'' എന്നുവിളിക്കുന്നു. ബൈബിളിലില്‍ "ആദിയില്‍വചനമുണ്ടായിരുന്നു; വചനം ദൈവത്തോട് ഒന്നിച്ചായിരുന്നു; വചനം ദൈവമായിരുന്നു'' എന്നുപറഞ്ഞുകാണുന്നു. അറിവാണ്ദൈവമെന്ന് മറ്റൊരു കാഴ്ചപ്പാട്. "അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്തന്നറിവുമൊരാദിമഹസ്സുമാത്രമാകും''.ആദിമഹസ്സ് എല്ലായിടത്തും നിറഞ്ഞുനില്ക്കുന്ന ആത്മസത്തയാണ്.സര്വ്വവ്യാപകതയാണ് ആത്മസത്തയുടെ സ്വഭാവം. അതെപ്പൊഴും വിളങ്ങിക്കൊണ്ടിരിക്കും.അവിദ്യയാല് ആരോപിതമായിരിക്കുന്ന തെറ്റായധാരണകളെ ഒഴിവാക്കി താന്‍ വാസ്തവമായും അറിവുമാത്രമാണ് എന്നുതെളിഞ്ഞു കിട്ടണം. ആ അര്‍ത്ഥത്തില്‍തന്നെയാണ് അറിവാണ്ദൈവമെന്ന് ബോധ്യമാകേണ്ടത്.അപ്രകാരം ബോധ്യമാകാതരിക്കുന്നത് താന്‍ ശരീരമാണെന്നതോന്നല് വീണ്ടും വീണ്ടും വരുകയാലാണ്.ശരീരബോധമുണ്ടാകുന്നത് സുഖഭോഗങ്ങള്‍ അനുഭവിക്കണം എന്ന ഇച്ഛയോടുകൂടി ഓരോ കര്‍മ്മങ്ങളിലും വ്യാപൃതനാവുകയാലാണ്.എല്ലാവരിലും ഒളിഞ്ഞിരിക്കവേതന്നെ കണ്ടെത്താന്‍ കഴിയുന്നഅറിവിനെ സര്വ്വജ്ഞമായി കണക്കാക്കിഅതേപ്പറ്റിയുള്ള അനേഷണത്തില്‍ നിന്നാണ്സര്വ്വശക്തനും സര്‍വ്വവ്യാപിയും സര്‍വ്വജ്ഞനുമായ ഒരു ദൈവം എന്ന കല്പനയിലേക്ക് അവന് വരുന്നത്.പ്രപഞ്ചസത്തായി ഇരുന്നുകൊണ്ടുതന്നെ അതിനെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നപരമാര്ത്ഥതത്ത്വത്തെ ദൈവം എന്നുവിളിക്കുന്നു.ഇങ്ങനെനോക്കുമ്പോള്‍ എത്രയോദൈവ സങ്കല്പങ്ങള് കാണാന്‍ സാധിക്കും.
ദൈവികമായതാല്പര്യം ഫലത്തിന്റെ അഭിവാഞ്ചയില്ലാത്ത കൃപാദ്രമായപ്രയത്നത്തെമാത്രം ഉള്‍ക്കൊള്ളുന്നതാണ്. സൂര്യന്പ്രപഞ്ചത്തെപ്രകാശിപ്പിക്കുകയും ജീവജാലങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നത്ഫലേച്ഛകൂടാതെയാണ്.ഗുരുക്കന്മാര് അവരുടെ ജ്ഞാനശക്തിയെ ശിഷ്യലോകത്തില് ചോരിഞ്ഞുകൊടുക്കുന്നത്യാതൊരുഫലവും ഇച്ഛിച്ചിട്ടല്ല. ഇപ്രകാരം നിസ്വാര്ത്ഥമായതല്പര്യങ്ങള് വിലാസം ചെയ്യുന്നലോകത്തെ ദൈവലോകമെന്നുപറയാം.ഈശ്വരന് എന്നുപറയുമ്പോള്നമ്മുടെ മനസ്സിന്തീരെ അപ്രാപ്യമായ ഏതോ ഒരു ആദ്ധ്യാത്മികതത്ത്വമായി കരുതിയാല്പോരാ. അച്ഛനേക്കാളും സ്നേഹിതനേക്കാളും പ്രിയതമനേക്കാളും നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ആഹ്ലാദവും പ്രത്യാശയും സമാശ്വാസവും കൊണ്ടുവരുന്നസത്യമായി അറിയാന്‍ കഴിയണം. ഈശ്വരനോടുള്ള പാരസ്പര്യത്തെവൈഷ്ണവ സാഹിത്യത്തില്‍ എത്രയോവിപുലമാക്കിയിരിക്കുന്നു.സാഹിത്യത്തില്‍ അവസാന വാക്കില്ല.എന്നാല്‍ ദൈവത്തിന്റെ കാര്യം അങ്ങനെയല്ല. ദൈവം ബ്രഹ്മമാണെന്ന അവസാന വാക്കുണ്ട്. ബ്രഹ്മം എന്നുപറയുന്നതുതന്നെയാണ് ദൈവം.വൈഷ്ണവ സാഹിത്യത്തിലേക്കു വരുമ്പോള്‍ ഋഗ്വേദത്തില്‍ പിതാവ്പുത്രനോട് എങ്ങനയോ അതുപോലെ ഈശ്വരാനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. യജൂര്വേദത്തിലും അപ്രകാരമൊരു പ്രാര്‍ത്ഥനയുണ്ട്, അല്ലയോ ഭഗവാനെ, നീഞങ്ങളുടെ പിതാവാകുന്നു. ഒരു പിതാവിനെപ്പോലെ ഞങ്ങളെ അഭ്യസിപ്പിച്ചാലും'. ബൈബിള്‍ പഴയനിയമത്തില്ദൈവത്തെ കാരുണ്യവാനായ ഒരു പിതാവിനോടാണ് സാദൃശ്യപ്പടുത്തിയിരിക്കുന്നത്.ഓരോ പ്രദേശത്തും അതിന്റേതായ ഭാഷയുണ്ട്. ഒരുവന് ഒരുവനെപ്പറ്റിത്തന്നെ ഒരു സ്വരൂപബോധം ഉണ്ടായിരിക്കുന്നതുപോലെ അവന്റെലോകത്തെപ്പറ്റിയും ലോകനായകനായി അവന് കണക്കാക്കുന്നദൈവത്തിന്റെ രൂപത്തെപ്പറ്റിയും വിശേഷവിധിയായിഗ്രഹിക്കുന്നതിന് അവനുള്ളഭാഷയാണ്രൂപാത്മകമായപ്രതീകം. വിഷ്ണുവിന്റെ മൂര്‍ത്തിയില്‍ കൗസ്തുഭമണി, ഗദ, ചക്രം, ശംഖ്, പത്മം എന്നിങ്ങനെ അഞ്ചുപ്രതീകങ്ങള് പറഞ്ഞുപോരുന്നു.വിഷ്ണുവിനെ കൗസ്തഭമണിഞ്ഞ് കിരീടധാരിയായും ഗദാധാരിയായും ചക്രധാരിയായും തമരയോടുകൂടിയവനായും കാണാന്‍ ഭക്തന്മാര് ആഗ്രഹിക്കുന്നു.ദൈവത്തെ രാജാധിരാജന് എന്നുവിശേഷിപ്പിക്കുന്നത്ഭക്തന്മാര്ക്ക് ഇഷ്ടമുള്ള ഒരു കല്പനയാണ്. കൗസ്തുഭം, അതുപോലെ വജ്രങ്ങള്‍ പതിച്ച കിരീടം ഇതെല്ലാം ഈശ്വരീയമായ പ്രതിഭാസത്തെപ്രകാശരൂപത്തില് വെളിവാക്കുന്നു. ക്രിസ്തുമതത്തില്ദൈവത്തെത്തന്നെദൈവമെന്നും ദൈവപുത്രനെന്നും പരിശുദ്ധാത്മാവെന്നും പിരിച്ചുനിറുത്തിയിട്ടുണ്ട്. താത്വികമായിപറഞ്ഞാല്ക്രൈസ്തവ,യഹൂദ, ഇക്ലാമിക മതങ്ങളിലെല്ലാം ഒരു ദൈവമേ ഉള്ളൂ. പ്രകൃതിദര്‍ശനത്തെ അടിസ്ഥാനമാക്കി നാം കാണുന്ന ഏകത്വത്തില്‍ നിന്ന്ഭിന്നമായിട്ടുള്ള ഒന്നാണ് ഏകദൈവമെന്നവിവക്ഷ. തന്റെ വിശ്വാസമാണ്ശരി, അപരന്റെവിശ്വാസം തെറ്റാണെന്ന്ധാരണയുള്ള ഒരു മതവിശ്വാസിക്ക് വേറൊരുമതവിശ്വാസിയെ പുച്ഛമാണ്. വേറൊരുമതവിശ്വാസത്തില് അസഹിഷ്ണതപുലര്ത്തുന്നമനോഭാവം ആശാസ്യമല്ല. ക്രിസ്തുമതത്തില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെയാണ് സര്‍വ്വേശ്വരനായി കാണുന്നത്. ഇസ്ലാം മതത്തില്‍ അല്ലാഹുവിനേയും പരമോന്നതനായനാഥനായി പ്രകീര്‍ത്തിക്കുന്നു. ഭാരതത്തില്ശിവനേയും വിഷ്ണുവിനേയും ദേവിയേയും പൂജിക്കുന്ന മതവിശ്വാസമുണ്ട്. ഇസ്ലാം മതക്കാരന് മസ്ജിദില്‍ പോയിനിസ്കരിക്കുന്നു. ക്രിസ്ത്യാനിപള്ളിയില്പോയി കുര്ബാനകൈക്കൊള്ളുന്നു. ഹിന്ദുക്ഷേത്രത്തില്പോയിപ്രാര്ത്ഥിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നു .ഹിന്ദുമതത്തില്ദൈവങ്ങള്ക്ക് ക്ഷാമമില്ല. മുപ്പത്തിമുക്കോടുദൈവങ്ങള്! ക്ഷേത്രങ്ങളില്‍ ചെന്നാല്ദൈവങ്ങളുടെ ഒരു സൂപ്പര്മാര്ക്കറ്റുതന്നെ കാണാം. കാണിക്കവീഴ്ത്താനുള്ള ഒരു മാര്‍ഗ്ഗം.എങ്കിലും നാനാത്വത്തില്‍ ഏകത്വം കണ്ടുകൊണ്ട് അവര്‍ ബ്രഹ്മത്തിലേക്ക് - പരമാത്മാവിലേക്ക് മനസ്സ്തിരിച്ചുവയ്ക്കുന്നു. അതില്‍ ആനന്ദം കണ്ടെത്തുന്നു.ഇവരുടെ ആരാധാനാമൂര്‍ത്തികള്‍ വ്യത്യസ്തമാണെങ്കിലും "ദൈവികം'' എന്ന ഏകത്വബോധ്യമാകുമ്പോള് സഹിഷ്ണതാപൂര്‍വ്വം ഇതരമതസ്ഥരുടെ ജീവിതക്രമത്തോട് അനുഭാവം കാണിക്കാന്‍തുടങ്ങും. ഇങ്ങനെയൊരു ഏകത്വമനോഭാവം വളര്ത്തിയെടുക്കുകയാണ്വേണ്ടത്. പ്ലേറ്റോയുടെ കാലം മുതല്‍ ഈശ്വരന്റെ ഏകത്വം സര്‍വ്വവ്യാപകത സര്‍വ്വജ്ഞത്വം നിയാമകത്വം ഇതെല്ലാം വളര്‍ത്തിയെടുത്ത ഒരു ലോകത്തിലാണ് ഈ മതങ്ങളും വളര്‍ന്നുവന്നത്.ദൈവം നിരുപമേയനാണ്. സര്‍വ്വവ്യാപിയും സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണ്. എന്നിരുന്നാലും മതങ്ങളില്‍ ഈശ്വരനെനമ്മുടെ പ്രയാസങ്ങള്‍ അറിയുകയും അവയെ നിവൃത്തിച്ചുതരുകയും ചെയ്യുന്ന ഒരാളിനെപ്പോലെ കരുതിപ്പോരാറുണ്ട്.
സകലജീവജാലങ്ങളും എന്നല്ല, ചരാചരങ്ങള്മുഴുവന് ദൈവസൃഷ്.ടിയായിരിക്കിമ്പോള് ചിലത്പ്രകാശത്തിലേക്ക് ഉണര്ന്നുപോകുന്നതും മറ്റുചിലത് ഇരുളിലേക്ക് ആണ്ടുപോകുന്നതും ദൈവരചനയിലുള്ള ഒരു വലിയ അനീതിയും തെറ്റുമാണെന്ന് വിചാരിക്കാവുന്നതല്ലേ? ഏകപക്ഷീയമായ ഒരു വീക്ഷണത്തില്‍ അപ്രകാരം തോന്നാനിടയുണ്ട്.ദുഃഖം അനുഭവിക്കുന്നവരില്‍ ചിലരെങ്കിലും അവരുടെ ദുഃഖത്തിന്ദൈവം ഉത്തരവാദിയാണെന്ന് കരുതി ഈശ്വരവിശ്വാസം കളയുകയൊ ഈശ്വരനെവെറുക്കുകയൊചെയ്യ്യുന്നതായി കാണുന്നുണ്ട്. എന്നാല്‍ വേറെ ചിലര്‍ അവരുടെ വ്യക്തിജീവിതത്തിലെ മാതൃക തെരഞ്ഞെടുക്കുന്നതിനുള്ള കഴിവ്അവരില് സൃഷ്ടാവുതന്നെനിഹിതമാക്കിയിരിക്കുന്നത് അവര്‍ ദുര്‍വിനിയോഗം ചെയ്താണ് ഇരുട്ടിലേക്കും ദുഃഖത്തിലേക്കും വന്നെതെന്നുമനസ്സിലാക്കി അറിവിന്റേയും ആനന്ദത്തിന്റേയും പൂര്ണ്ണസ്വരൂപമായ ഈശ്വരനിലേക്കുതന്നെ തിരിയാന്‍ ശ്രമിക്കുന്നു. അപ്രകാരമുള്ള സംഭവം ഉദാഹരിക്കുന്നതിനായി ദുഃസ്വാതന്ത്ര്യത്തോടെ അഹങ്കാരിയായി പിതാവിനെ ധിക്കരിച്ചുപോയിമുടിയനായത്തിര്ന്ന പുത്രന്സ്വഗ്രഹത്തിലേക്ക് മടങ്ങിവരുന്നതുംപിതാവ് വാത്സല്യത്തോടെ ആ മകനെസ്വീകരിക്കുന്നതുമായ കഥ ബൈബിളില്‍ കൊടുത്തിരിക്കുന്നു.
ഭൂമിയിലെ അനന്തകോടി ജീവജാലങ്ങളില്‍ ഒന്നു മാത്രമായമനുഷ്യനെതെരഞ്ഞുപിടിച്ച്, അവനുവേണ്ടി സ്വര്‍ഗ്ഗനരകങ്ങളെ സൃഷ്ടിച്ച് അവന്റെ വാക്കിനെയും ചിന്തകളെയും പ്രവൃത്തിയേയും സദാസമയവും ഉറ്റുനോക്കിക്കൊണ്ടിരുന്ന് അവന് ചെയ്യുന്നസല്ക്കര്മ്മങ്ങള്ക്ക് സമ്മാനവും ദുഷ്ക്കര്‍മ്മങ്ങള്‍ക്ക് ശിക്ഷയും നല്കാന് ദൈവം ശ്രദ്ധിച്ചിരുന്നു എന്നുപറയുന്നതില്‍ എന്താണ്ന്യായം. സര്‍വ്വജ്ഞനായ ദൈവത്തില്‍ പ്രകോപനവും പ്രസാദവും രണ്ട്സവിശേഷതകളായി മനുഷ്യന് കണക്കാക്കുന്നതോടെ ദൈവദര്‍ശനം മാനുഷീകരണത്തിനു വിധേയമാകുന്നു. അതായത് മനുഷ്യന്റെഭയവും പ്രത്യാശയും ലോകത്തെഭരിക്കുന്ന നിയാമക ശക്തിയില്‍ ആരോപിച്ച് ദൈവശിക്ഷയായും ദൈവാനുഗ്രഹമായും അവയെപണ്ടു മുതല്നമ്മുടെ പൂര്വ്വികന്മാര് കരുതിപ്പോരുന്നുണ്ട്. നാം മലയാളത്തില്‍ സര്‍വ്വസാധാരണമായി ഉപയോഗിച്ചുപോരുന്ന "ദൈവം'' എന്ന വാക്കിന്റെ അര്‍ത്ഥം പോലും വിധി എന്നാണ്. സന്തോഷകരമായ അനുഭവം ഉണ്ടാകുമ്പോള്‍ മനുഷ്യന് "ദയാപരനായദൈവം'' എന്നുവിളിച്ച് പ്രകീര്‍ത്തിക്കുന്നു. അസുന്തുഷ്ടിയിലെക്ക് നയിക്കപ്പെടുമ്പോള്‍ അത്വിധി ഏന്നുപറഞ്ഞ് സമാധാനിക്കുന്നു.വ്യക്തിയുടേയും സമൂഹത്തിന്റേയും ജീവിതത്തില്‍ ആഴത്തിലുള്ളസമാധാനവും ആഹ്ലാദവും പ്രത്യാശയും ഉള്ക്കൊള്ളൂന്നതിന് നാം ഈശ്വരീയതയെ അംഗീകരിക്കുന്നു. ആധുനിക ശാസ്ത്രജ്ഞന് "മാറ്റര്‍'' എന്നത് എങ്ങനെ ഇരിക്കുന്നുവോ അതുപോലെ ഒരു ആവശ്യകതയാണ് ജീവിതമൂല്യങ്ങളെപ്പറ്റി ഗാഢമായി ചിന്തിക്കുന്ന ഒരു മതവിശ്വാസിനിത്യനും നിരാമയനും സര്‍വ്വജ്ഞനുമായ ഈശ്വരനില്‍ കണ്ടെത്തുന്നത്. എല്ലാറ്റിനേയും ഭാഗികമായിമത്രം കാണാന്‍ കഴിയുന്നമനുഷ്യബുദ്ധിക്ക്സാര്വ്വത്രീകതയുടെ അന്തര്‍ലോചനം തുറന്നുകൊടുക്കാന്‍ ഈശ്വരനുമാത്രമേ കഴിയൂ.അനന്തമായ ഈശ്വരീയത സര്‍വ്വതോന്മുഖമാണ്. ഈശ്വരന്കോടനുകോടി കണ്ണുകള്‍കൊണ്ട് എല്ലാറ്റിനേയും കാണുന്നു. എണ്ണമറ്റമുഖങ്ങള്കൊണ്ട് സംസാരിക്കുന്നു.നമ്മുടെ ശരീരവും മനസികവുമായ എല്ലാ ഘടകങ്ങളെയും സചേതനമാക്കിവച്ചുകൊണ്ടിരിക്കുന്ന പ്രാണനേക്കാള്പ്രിയമായിരിക്കുന്നവേറൊന്നില്ല. ആ പ്രാണന്‍പോലും ഈശ്വരീയതയുമായി ഉല്‍ക്കടമായ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നുപറയുമ്പോള്‍ പരമ്പൊരുളുമായുള്ള നമുക്കുള്ള പാരസ്പര്യം ഗഢമായിഭവിക്കുന്നു. അതുകൊണ്ട് ഈശ്വരന്റെപരമപ്രേമി ഈ പ്രപഞ്ചത്തിന്റെരമണീതയില് ഇവിടെ അനുഭവിക്കാന്‍ കഴിയുന്നസ്നേഹ വാത്സല്യാദികളില്സന്തുഷ്ടനായി ഈശ്വരനെപ്രകീര്ത്തിച്ചു കഴിയുന്നു.
ഒരാള്‍ ഈശ്വരന് ഉണ്ടെന്നുപറയുമ്പോഴും വേറൊരാള് ഇല്ലെന്നു പറയുമ്പോഴും പരസ്പരവിരുദ്ധമായരണ്ടു കാര്യങ്ങള്‍ പറയുന്നതുപോലെതോന്നും.സൂക്ഷ്മമായി ചിന്തിക്കാത്തതുകൊണ്ടാണ് വൈരുദ്ധ്യം ഉള്ളതായിതോന്നുന്നത്.ഈശ്വരന്റെ സ്വരൂപം ഒരര്‍ത്ഥത്തില്‍ ഈ കാണുന്നപ്രപഞ്ചത്തിലെല്ലാം അടങ്ങിയിരിക്കുന്നതാണെന്നുപറയുന്നുവെങ്കിലും ദൈവത്തെസംബന്ധിക്കുന്നമുഖ്യമായ രഹസ്യങ്ങളൊന്നും വെളിയില്‍ കാണാവുന്നതല്ല. ലോകത്തെനിയാമനം ചെയ്യുന്ന ഓരോ ശക്തിയിലും ദൈവത്തെ പ്രത്യേകം പ്രത്യേകമായി കാണുമ്പോള്ദര്ശനഭേദമനുസരിച്ച് ദൈവത്തെത്തന്നെ ഇന്ദ്രന്, വരുണന്, മിത്രന്, അഗ്നി, എന്നിങ്ങനെയെല്ലാം ദേവതാരൂപത്തില്‍ സങ്കല്പിക്കുമ്പോഴും നാനാത്വത്തില്‍ ഏകത്വം കാണാന്‍ കഴിയുന്നുണ്ട്. ഇപ്രകാരം ഈശ്വരദര്‍ശനത്തില്‍ മുഴുകിയിരുക്കുമ്പോള് അവര്‍ സ്വന്തം ശരീരത്തെയും ഇന്ദ്രിയങ്ങളേയും ചിത്തവൃത്തികളേയും ഈശ്വരേച്ഛയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടിമാത്രം ശ്രദ്ധിക്കുന്നു. അവരുടെ ജീവിതം അര്‍പ്പണബുദ്ധികൊണ്ട് യജ്ഞസമാനമാണ്.അവര്‍ ചെയ്യുന്ന യജ്ഞം നിരന്തരമായിനടത്തിപ്പോരുന്ന ഈശ്വരോപാസനതന്നെ.ഈശ്വരനില്‍ അലിഞ്ഞ് അതുമാത്രമാകണം. ഈശ്വരനുമായിതാദാത്മ്യം പ്രാപ്രിക്കുന്നതാണ് ജീവിതത്തിന്റെ പരമമായ ആനന്ദം.ജീവിതം ഭക്തിയോടെയുള്ള ഈശ്വരാര്‍പ്പിതമായിരിക്കണം. കര്മ്മങ്ങളെക്ലാം ഈശ്വരനില്സമര്പ്പിച്ച് എപ്പോഴും സമ്മതന്മാരായിരിക്കണം. ലോകവിഷയങ്ങളില്‍ ഉണര്‍ന്നിരിക്കുന്നവര്‍ക്ക് ആത്മസ്വരൂപത്തിലേക്ക് ഉണരുവാന്‍ കഴിയുകയില്ല. അതുകൊണ്ട് ലോകവിഷയങ്ങളില്‍ ഉറങ്ങുകയും ആത്മവിഷയങ്ങളില് ഉണരുകയും വേണം. ഈശ്വരനെ അറിയാന്‍ ജീവിതത്തെ ഉപയോഗിക്കണം.
*****