അത്രമേലൊറ്റയ്ക്കൊരു
ചെമ്പരത്തി
ഭ്രാന്തിന്റെ മുടിച്ചുരുളുകളിൽ
ആർക്കോ തിരുകിവയ്ക്കുവാൻ
വേണ്ടി പൂത്തു നിൽക്കുന്നു..
ഇല വിരലുകളാൽ
ഇളം വെയിൽ
കോതിയെത്തുന്ന കാറ്റിനൊപ്പം,
വെറുതെയെങ്കിലും
വേരുകളോളം ആഴത്തിൽ
സ്വപ്നങ്ങൾ കുടഞ്ഞിടുന്നു..
പകലിന്റെ മുറ്റത്ത്
കാത്തിരിക്കുന്ന
നിഴൽ മുത്തങ്ങൾ
അവളെ തേടിയെത്തുമ്പോൾ..
ഏറെ മൂളി നടന്നൊരു പാട്ടിന്റെ
സുഖമുളള അലസ്യത്തിൽ
ചുരുളുന്നു ഞാനെന്നിൽ....!!